കാര്യങ്ങൾ അതിവേഗം അറിയാൻ
For Daily Alerts
ബസ് മറിഞ്ഞ് അഞ്ച് മരണം
കോട്ടയം: കുമിളിയില്‍ നിന്നും കമ്പത്തേക്ക് പോയ ബസ് കുഴിയിലേക്ക് മറിഞ്ഞ് അഞ്ച് പേര്‍ മരണമടഞ്ഞു. 40 പേര്‍ക്ക് പരിക്കേറ്റു. ഇതില്‍ നാല് പേരുടെ നില ഗുരുതരമാണ്.
റാന്നി കരികുളം സ്വദേശി ചാക്കോ (25), ബസ് ഡ്രൈവര്‍ രാജന്‍ (48), കമ്പം സ്വദേശികളായ സുരേഷ് (28), ജോണ്‍സണ്‍ (30) തമിഴ്നാട് ട്രാന്‍സ്പോര്‍ട്ട് കോര്‍പ്പറേഷനിലെ മെക്കാനിക്കായ നടരാജന്‍ എന്നിവരാണ് മരണമടഞ്ഞത്.
ഫിബ്രവരി ഏഴ് ബുധനാഴ്ച രാത്രി തമിഴ്നാട് കേരള അതിര്‍ത്തിക്കടുത്തുള്ള ലോവര്‍ ക്യാമ്പില്‍ വച്ചാണ് തമിഴ്നാട് ട്രാന്‍സ്പോര്‍ട്ട് കോര്‍പ്പറേഷന്‍ വക ബസ് 100 അടി താഴ്ചയുള്ള കുഴിയിലേക്ക് വീണത്. പരിക്കേറ്റവരെ കമ്പം താലൂക്ക് ആശുപത്രിയിലും മറ്റ് രണ്ട് ആശുപത്രികളിലുമായി പ്രവേശിപ്പിച്ചിരിക്കുകയാണ്.
Story first published: Thursday, February 8, 2001, 5:30 [IST]