കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അന്തര്‍സംസ്ഥാന പെണ്‍വാണിഭസംഘം പിടിയില്‍

  • By Staff
Google Oneindia Malayalam News

തിരുവനന്തപുരം: അന്തര്‍സംസ്ഥാന ബന്ധങ്ങളുണ്ടെന്ന് സംശയിക്കപ്പെടുന്ന പെണ്‍വാണിഭ സംഘം പൊലീസ് പിടിയിലായി.

അഞ്ച് സ്ത്രീകളും അഞ്ച് പുരുഷന്മാരും അടങ്ങുന്ന സംഘത്തെ ആഗസ്ത് ഏഴ് ചൊവാഴ്ച രാത്രിയാണ് പൊലീസ് വലയിലാക്കിയത്. തിരുവനന്തപുരം നാലാഞ്ചിറ ബനഡിക്ട് നഗറിലെ ഒരു ഇരുനിലക്കെട്ടിടത്തില്‍ നിന്നുമാണ് ഇവരെ അറസ്റ് ചെയ്തതെന്ന് ആഗസ്ത് എട്ട് ബുധനാഴ്ച പൊലീസ് അറിയിച്ചു. പെണ്‍വാണിഭത്തിന്റെ സൂത്രധാരന്‍ എന്ന് സംശയിക്കപ്പെടുന്ന കഴക്കൂട്ടം സ്വദേശി സോണി (30) യെയും കസ്റഡിയിലെടുത്തിട്ടുണ്ട്. ഇയാള്‍ കോതമംഗലം പെണ്‍വാണിഭക്കേസിലെ ഏഴാം പ്രതിയാണെന്ന് പൊലീസ് പറഞ്ഞു.

ചെന്നൈ സ്വദേശിനികളായ ദിവ്യ (27), ഉഷ (22), സിന്ധു (25), ബാംഗ്ലൂര്‍ സ്വദേശിനികളായ ഷീല (22), പൂജ (25) തിരുവനന്തപുരം വിളപ്പില്‍ സ്വദേശി നൗഷാദ് (28), നെടുങ്കാട് സ്വദേശി സുനില്‍ (22), കമലേശ്വരം സ്വദേശി ഷാഫി (22), ബാംഗ്ലൂര്‍ സ്വദേശി ഹാരീസ് (28) എന്നിവരാണ് പിടിയിലായ മറ്റുള്ളവര്‍. ചില സീരിയല്‍ നടിമാര്‍ ഉള്‍പ്പടെ പല പ്രമുഖര്‍ക്കും സംഭവത്തില്‍ പങ്കുള്ളതായി പൊലീസ് വ്യക്തമാക്കി.

ഒരു ടൊയോട്ട ക്വാലിസും ഒരു ഫിയറ്റ് യുനോയും രണ്ട് മൊബൈല്‍ ഫോണുകളും ഇവരില്‍ നിന്നും പിടിച്ചെടുത്തിട്ടുണ്ട്. കഴിഞ്ഞ അഞ്ചുമാസമായി പ്രതിമാസം 4, 000 രൂപ വാടക നല്‍കി ഈ കെട്ടിടത്തില്‍ വച്ച് ഇവര്‍ ബിസിനസ് നടത്തുകയായിരുന്നു. 5, 000 രൂപ മുതല്‍ 10, 000 രൂപ വരെയായിരുന്നു നിരക്ക്.

കേരളത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഇവര്‍ക്ക് ഏജന്റുമാരുണ്ട്. ആവശ്യക്കാര്‍ക്ക് വേണ്ട സ്ഥലത്ത് പെണ്‍കുട്ടികളെ എത്തിച്ചുകൊടുക്കാനായിരുന്നു കാറുകള്‍ ഉപയോഗിച്ചിരുന്നത്. ബാംഗ്ലൂരില്‍ നിന്നും ചെന്നൈയില്‍ നിന്നും നിരവധി തവണ ധാരാളം പെണ്‍കുട്ടികളെ കൊണ്ടുവന്നിരുന്നു. കോട്ടയം, കോതമംഗലം, ശ്രീകാര്യം, കഴക്കൂട്ടം തുടങ്ങിയ സ്ഥലങ്ങളില്‍ ഇത്തരം കേന്ദ്രങ്ങള്‍ ഇപ്പോഴും പ്രവര്‍ത്തിക്കുന്നുണ്ടെന്ന് പൊലീസ് സംശയിക്കുന്നു.

ഇടപാടുകാരെന്ന വ്യാജേന നിരവധി തവണ പണവുമായി എത്തി വിശ്വാസം നേടിയ ശേഷമാണ് പൊലീസ് സംഘം ഇവരെ വലയിലാക്കിയത്. കണ്‍ന്റോണ്‍മെന്റ് അസി. കമ്മീഷണര്‍ വില്‍സണ്‍ കെ. ജോസഫ്, പേരൂര്‍ക്കട സിഐ പി. രഘു, എസ്ഐ കെ. ഇ. ബൈജു എന്നിവരാണ് പ്രതികളെ കുടുക്കുന്നതിന് നേതൃത്വം നല്‍കിയത്.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X