Get Updates
Get notified of breaking news, exclusive insights, and must-see stories!

റബര്‍ വ്യാപാരികളുമായി ചര്‍ച്ചയില്ലെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: റബര്‍ വ്യാപാരികളുമായി ഇനി ചര്‍ച്ചക്കില്ലെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി.

ഒക്ടോബര്‍ 29 തിങ്കളാഴ്ച റബര്‍ വ്യാപാരികളുമായി ചര്‍ച്ച നടത്തിയെങ്കിലും ഫലമുണ്ടായില്ല. റബര്‍ വ്യാപാര രംഗത്തെ റബര്‍ വ്യാപാരികളുടെയും ടയര്‍ കമ്പനികളുടെയും പ്രതിനിധികള്‍ കച്ചവട മനസ്ഥിതിയോടെയാണ് ചര്‍ച്ചയില്‍ സംസാരിച്ചത്. റബര്‍ മേഘലയിലെ പ്രശ്നങ്ങളെ ചൂഷണം ചെയ്ത് ലാഭം നേടുകയാണ് ഇവരുടെ ലക്ഷ്യം. അതുകൊണ്ട് ഇനിയും ചര്‍ച്ച കൊണ്ട് ഫലമുണ്ടാവില്ല.

കര്‍ഷകരില്‍നിന്ന് റബര്‍ വാങ്ങാത്ത അവസ്ഥ ഇപ്പോഴും തുടരുകയാണ്. കേന്ദ്ര സര്‍ക്കാര്‍ പ്രഖ്യാപിച്ച കുറഞ്ഞ വില വ്യാപാരികള്‍ നല്‍കാന്‍ തയ്യാറാവാത്തതാണ് പ്രതിസന്ധിക്ക് കാരണം. ഇതുമൂലം വ്യാപാരികള്‍ക്കുണ്ടാവുന്ന കൈകാര്യ ചെലവ് സര്‍ക്കാര്‍ നല്‍കണമെന്ന വ്യാപാരികളുടെ ആവശ്യം സര്‍ക്കാര്‍ തള്ളികളഞ്ഞു. ഇത് കേന്ദ്രസര്‍ക്കാര്‍ നല്‍കണമെന്ന നിലപാടാണ് സര്‍ക്കാര്‍ സ്വീകരിച്ചത്.

കേന്ദ്രസര്‍ക്കാര്‍ പ്രഖ്യാപിച്ച കുറഞ്ഞ വില ആര്‍ എസ് എസ് -നാലിന് 32.09 രൂപയും ആര്‍ എസ് എസ് - അഞ്ചിന് 30.79 രൂപയുമാണ്. അന്താരാഷ്ട്ര കമ്പോളത്തില്‍ റബറിന് 26.45 രൂപയാണ് വില. ചുങ്കം നല്‍കി ഈ റബര്‍ ഇറക്കുമതി ചെയ്താല്‍ കിലോക്ക് 50 പൈസ വരെ ലാഭം കിട്ടും. എങ്കില്‍ എന്തിനാണ് കൂടുതല്‍ വില നല്‍കി നാട്ടിലെ റബര്‍ വാങ്ങണമെന്നാണ് ടയര്‍ കമ്പനി പ്രതിനിധികളുടെ ചോദ്യം.

കര്‍ഷകര്‍ക്ക് കൃത്യമായി ഗ്രേഡ് അനുസരിച്ച് ഒരു വ്യാപാരിയും വില നല്‍കാറില്ല. കുറഞ്ഞ ഗ്രേഡാണെന്ന് പറഞ്ഞ് വ്യാപാരി വാങ്ങുന്ന റബര്‍ വീണ്ടും തരംതിരിച്ച് മെച്ചപ്പെട്ട വിലക്ക് വില്‍ക്കുക വ്യാപാരികളുടെ സ്ഥിരം തന്ത്രമാണ്. ഇതുകൊണ്ട് നഷ്ടം റബര്‍ കര്‍ഷകനാണ്. ഇത് പരിഹരിക്കാന്‍ ഒരു നീക്കവും ഒരുടത്തുനിന്നും ഉണ്ടാവുന്നില്ല. പല കര്‍ഷകരും ഇതിനെകുറിച്ച് അജ്ഞരുമാണ്. ഗുണമേന്മയുള്ള റബര്‍ ഉത്പാദിപ്പിക്കുകയാണ് ഓരോ റബര്‍ കര്‍ഷകനും ചെയ്യേണ്ടത്. ഒപ്പം പുതിയ റബര്‍ ഉത്പന്നങ്ങള്‍ ഉണ്ടാക്കുകയും.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+