കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കൊല്ലപ്പെട്ട സ്‌ത്രീ വിചാരണക്കിടെ കോടതിയില്‍

  • By Staff
Google Oneindia Malayalam News

മാല്‍ഡ: കൊല ചെയ്യപ്പെട്ടുവെന്ന്‌ പോലീസ്‌ വിധിയെഴുതിയ സ്‌ത്രീ അഞ്ച്‌ വര്‍ഷത്തിന്‌ ശേഷം തന്റെ കൊലക്കേസ്‌ വിചാരണയ്‌ക്കിടെ ജീവനോടെ കോടതിയിലെത്തി.

അഞ്ച്‌ വര്‍ഷം മുമ്പ്‌ ഉത്തര്‍പ്രദേശില്‍ നിന്നും കാണാതായ സീത മണ്ഡല്‍ എന്ന സ്‌ത്രീയാണ്‌ പോലീസിനെയും കോടതിയെയും ഒരു പോലെ അമ്പരിപ്പിച്ച്‌ മാല്‍ഡ ജില്ലാ കോടതിയിലെത്തിയത്‌.

ഇതെ തുടര്‍ന്ന്‌ കേസന്വേഷിച്ച പോലീസുദ്യോഗസ്ഥന്‍ ധീരേന്‍ മഹാതോയോട്‌ ജൂണ്‍ അഞ്ചിന്‌ കോടതിയില്‍ ഹാജരാകാന്‍ ജില്ലാ ജഡ്‌ജി ബിസി മെയ്‌തി ഉത്തരവിട്ടു.

2004 ഏപ്രിലില്‍ രാംലാല്‍തോല ഗ്രാമത്തില്‍ നിന്ന്‌ ഭര്‍ത്താവ്‌ ഫേഖാന്‍ മണ്ഡലിനൊപ്പം ഉത്തര്‍പ്രദേശില്‍ ജോലിക്കു പോയ സീതയെ കാണാതാവുകയായിരുന്നു. മൂന്നു മാസം കഴിഞ്ഞ്‌ സീതയെക്കൂടാതെ ഫേഖാന്‍ ഗ്രാമത്തില്‍ തിരിച്ചെത്തിയത്‌ പലതരം സംശയങ്ങള്‍ക്കും വഴിവെച്ചു.

ഇതിനിടെ മകളെ കാണാനില്ലെന്ന്‌ കാട്ടി സീതയുടെ പിതാവ്‌ ഗുരേന്‍ മണ്ഡല്‍ പോലീസിന്‌ പരാതി നല്‌കി. പിന്നീട്‌ ഗ്രാമത്തില്‍ കണ്ടെത്തിയ സ്‌ത്രീയുടെ മൃതദേഹം സീതയുടേതാണെന്ന്‌ പിതാവ്‌ തിരിച്ചറിഞ്ഞു. കൊലപാതകക്കുറ്റം ചുമത്തി ഫേഖാനെയും അമ്മ മഞ്‌ജുവിനെയും സഹോദരന്‍ അമീറിനെയും പോലീസ്‌ അറസ്‌റ്റും ചെയ്‌തു.

ഈ കേസിന്റെ വിചാരണ നടക്കുന്നതിനിടെയാണ്‌ സീത കോടതിയിലെത്തിയത്‌. ഉത്തര്‍പ്രദേശില്‍ എവിടെയോ വെച്ച്‌ ഭര്‍ത്താവുമായി അവിചാരിതമായി വേര്‍പെട്ട തന്നെ സുഖ്‌ബീര്‍ സിങ്‌ എന്നയാള്‍ സഹായിച്ചെന്നും പിന്നീടയാളെ വിവാഹം കഴിച്ചെന്നും സീത പറഞ്ഞു. ഗ്രാമത്തില്‍ നിന്നുവന്ന ചിലരെ ആകസ്‌മികമായി കണ്ടപ്പോഴാണ്‌ തന്റെ കൊലപാതകക്കേസിനെപ്പറ്റി അറിഞ്ഞത്‌. തുടര്‍ന്ന്‌ മാല്‍ഡയിലേക്ക്‌ തിരിച്ചുവരാന്‍ തീരുമാനിച്ചെന്നും സീത പറഞ്ഞു.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X