ആസ്ത്രേലിയയില്‍ സിഖ് യുവാവിനെ ആക്രമിച്ചു
മെല്‍ബണ്‍: ചെറിയൊരു ഇടവേളയ്ക്ക് ശേഷം ആസ്ത്രേലിയയില്‍ വീണ്ടും ഇന്ത്യക്കാര്‍ക്കെതിരെ ആക്രമണം. ഇന്ത്യക്കാരനായ ഒരു സിഖ് യുവാവാണ് ഇത്തവണ ആക്രമണത്തിന് ഇരയായത്.
മെല്‍ബണിലെ ഒരു ബസ് സ്റ്റോപ്പില്‍ കിടന്നുറങ്ങുകയായിരുന്ന ഇരുപത്തിരണ്ടുകാരനെ ഒരു കൂട്ടം ആസ്ത്രേലിയക്കാര്‍ ആക്രമിക്കുകയും തലപ്പാവ് അഴിച്ചുമാറ്റുകയും ചെയ്യുകയാണുണ്ടായത്. ഞായറാഴ്ചയാണ് സംഭവം നടന്നതെന്ന് പൊലീസ് പറഞ്ഞു.
ഉറങ്ങുകയായിരുന്ന തന്നെ സംഘം ആക്രമിക്കുകയായിരുന്നുവെന്ന് യുവാവ് പറയുന്നു. സംഭവസ്ഥലത്തെത്തിയ ഒരു ബസ്സിന്റെ ഡ്രൈവറും യാത്രക്കാരും ചേര്‍ന്നാണത്രേ യുവാവിനെ ആക്രമണത്തില്‍ നിന്നും രക്ഷിച്ചത്. ഈ സമയത്ത് അക്രമി സംഘം രക്ഷപ്പെടുകയായിരുന്നു.
യുവാവിന് മുഖത്താണ് പരുക്കേറ്റിരിക്കുന്നത്. എന്നാല്‍ പരുക്കുകള്‍ ഗുരുതരമല്ലെന്ന് പൊലീസ് അറിയിച്ചു. ഇതിനകം ആസ്ത്രേലിയയില്‍ പലയിടത്തുമായി മുപ്പതോളം ഇന്ത്യക്കാരാണ് ആക്രമിക്കപ്പെട്ടത്. ഇന്ത്യക്കാരനെ ആക്രമിച്ച കേസില്‍ ഒരു ആസ്ത്രേലിയക്കാരനെ കഴിഞ്ഞ ദിവസം കോടതി തടവുശിക്ഷയ്ക്ക് വിധിച്ചിരുന്നു.
-
ദേശീയപാത 66;തലപ്പാടി-ചെങ്കള, രാമനാട്ടുകര-വെങ്ങളം റീച്ച് ഉദ്ഘാടനം ഇന്ന്; ബഹിഷ്കരിച്ച് സംസ്ഥാന സർക്കാർ -
ബെംഗളൂരുവിന്റെ സ്ഥാനം പോകുമോ? ആഗോള കമ്പനികള്‍ പോകുന്നത് ഈ നഗരത്തിലേക്ക്: ഇതാണ് കാരണം -
സുഖസൗകര്യം വര്‍ധിക്കും; സാമ്പത്തിക വഞ്ചന സൂക്ഷിക്കണം, വിദേശത്തുള്ളവര്‍ക്കു ഭാഗ്യാനുഭവം, നാൾഫലം -
സ്വര്‍ണവിലയില്‍ ട്വിസ്റ്റ്; വൈകുന്നേരം വില കുറഞ്ഞു, അഡ്വാന്‍സ് ബുക്ക് ചെയ്യാം, പുതിയ പവന് വില -
സൗദി അറേബ്യ നിര്‍ത്തിയാലും പ്രശ്നമില്ല; എണ്ണ ഒഴുക്കാന്‍ പാശ്ചാത്യ രാജ്യങ്ങള്‍, സുപ്രധാന നീക്കം ഇങ്ങനെ -
ബെംഗളൂരു നിവാസികൾക്ക് ആശങ്ക; യെലഹങ്ക പവർ പ്ലാന്റ് അടച്ചു, നഗരത്തിലെ വൈദ്യുതി വിതരണത്തെ ബാധിച്ചേക്കും -
യുദ്ധം കൂടിയാലും സ്വര്‍ണവില കൂടില്ല.. കാരണം ദുബായ്! യഥാര്‍ത്ഥത്തില്‍ സംഭവിച്ചത് ഇത്... -
അവസാന ശ്രമമായി പിണറായിയുടെ വിളി, സുധാകരനെ അനുനയിപ്പിക്കാൻ സിപിഎം നേതാക്കൾ വീണ്ടും വീട്ടിലെത്തി -
മുസ്ലീം യുവാവുമായി പ്രണയം, നാട് വിട്ടോടി കേരളത്തിലെത്തി വൈറൽ താരം മോണാലിസ, ഇന്ന് വിവാഹം -
മൊണാലിസയുടെ വിവാഹത്തിനെതിരെ ബിജെപി;'ക്ഷേത്രങ്ങൾ നിരീശ്വരവാദികൾക്ക് തോന്നിയവാസം കാട്ടാനുള്ളതല്ല' -
വിജയ് സംഗീത വിവാഹ മോചനത്തിനിടെ ജയം രവിയുടെ വേറിട്ട പ്രതികരണം; സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ച -
ബെംഗളൂരുവിലെ ഗതാഗത കുരുക്ക് ഇനി ഓർമ്മ മാത്രം; ഗൊരഗുണ്ടെപാളയയിൽ തുരങ്കപാതയോ? നടന്നാൽ ഗുണങ്ങൾ ഏറെ












Click it and Unblock the Notifications