Get Updates
Get notified of breaking news, exclusive insights, and must-see stories!

വാക്കുപാലിച്ചു; കരുണാനിധി വീട് ദാനം നല്‍കി

Karunanidhi
ചെന്നൈ: തമിഴ്‌നാട് മുഖ്യമന്ത്രി എം കരുണാനിധിയുടെ വീട് നിര്‍ധനര്‍ക്കായുള്ള ആശുപത്രിയായി മാറും. ഇതിനായുള്ള രേഖകള്‍ കരുണാനിധി ട്രസ്റ്റിന് കൈമാറി. ചെന്നൈയിലെ ഗോപാലപുരത്തുള്ള വീടിന്റെ രേഖകളാണ് ബുധനാഴ്ച കരുണാനിധി തന്റെ അമ്മയുടെ പേരിലുള്ള അഞ്ജുകം ട്രസ്റ്റിന് കൈമാറിയത്.

മാതാപിതാക്കളായ മുത്തുവേലരുടെയും അഞ്ജുകം അമ്മാളുടെയും പേരിലായിരിക്കും ഈ ആശുപത്രിയെന്ന് കരുണാനിധി പറഞ്ഞു. കരുണാനിധിയുടെയും ഭാര്യദയാലു അമ്മാളുടെയും കാലശേഷമായിരിക്കും ഈ വീട് ആശുപത്രിയാക്കിമാറ്റുക.

1955 ല്‍ ശബരീശ്വര അയ്യരുടെ കൈയില്‍ നിന്നാണ് കരുണാനിധി ഈ സ്ഥലവും വീടും വാങ്ങിയത്. സിനിമകള്‍ക്ക് തിരക്കഥ എഴുതിയതില്‍ നിന്നു കിട്ടിയ പ്രതിഫലമാണ് ഇതിനായി ചെലവഴിച്ചത്. ഇന്നിപ്പോള്‍ എട്ട്‌കോടി രൂപയാണ് ഈ സ്വത്തിന്റെ വിപണിവിലയെന്ന് കരുണാനിധി പറഞ്ഞു.

1968 ല്‍ ഈ സ്വത്ത് മക്കളായ സ്റ്റാലിന്‍, അഴഗിരി, തമിഴരശു എന്നിവരുടെ പേരില്‍ കരുണാനിധി രജിസ്റ്റര്‍ ചെയ്തിരുന്നു. ആശുപത്രിയാക്കാന്‍ തീരുമാനിച്ചതോടെ മൂന്നുമക്കളും തങ്ങളുടെ ഉടമസ്ഥാവകാശം കരുണാനിധിക്ക് തന്നെ കൈമാറി.

കഴിഞ്ഞ അമ്പതുകൊല്ലമായി കരുണാനിധി ഇവിടെയും മൂന്നാമത്തെ ഭാര്യ രാജാത്തി അമ്മാളിന്റെ സിഐടി കോളനിയിലുള്ള വീട്ടിലുമായാണ് താമസം.

ഈ വീട്ടില്‍ നടന്നിട്ടുള്ള ഏറ്റവും അവിസ്മരണീയ സംഭവമേതാണെന്ന് ചോദിച്ചപ്പോള്‍ ഈ രേഖകളുടെ കൈമാറ്റമാണെന്ന് കരുണാനിധി പറഞ്ഞു.

''ഞാന്‍ അതീവ സംതൃപ്തനാണ്. ദൈവവിശ്വാസിയായിരുന്നെങ്കില്‍ എന്റെ ആത്മാവിന് സംതൃപ്തി നല്കിയ നിമിഷം എന്ന് ഞാന്‍ പറയുമായിരുന്നു. പക്ഷേ, ഈശ്വരവിശ്വാസിയല്ലാത്തതിനാല്‍ അതീവ സംതൃപ്തനാണെന്നു മാത്രമേ ഞാന്‍ പറയുന്നുള്ളൂ''- അദ്ദേഹം പറഞ്ഞു.

വ്യാഴാഴ്ച 87ാം പിറന്നാള്‍ ആഘോഷിക്കുന്നതിന് മുന്നോടിയായാണ് കരുണാനിധി ബുധനാഴ്ച വീടിന്റെ രേഖകള്‍ കൈമാറിയത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+