Get Updates
Get notified of breaking news, exclusive insights, and must-see stories!

കുഞ്ഞാലി-ജലീല്‍: ശത്രുക്കള്‍ 'സൗഹൃദം' പുതുക്കി

Kunjalikutty and KT Jaleel
മലപ്പുറം: വര്‍ഷങ്ങളുടെ ഇടവേളയ്ക്ക് ശേഷം രാഷ്ട്രീയത്തിലെ പ്രഖ്യാപിതശത്രുക്കളായ കുഞ്ഞാലിക്കുട്ടിയുടെയും ജലീലിന്റെയും കണ്ടുമുട്ടല്‍. മെഡിക്കല്‍ പ്രവേശനപരീക്ഷയില്‍ ഒന്നാം റാങ്ക് നേടിയ മലപ്പുറം മറ്റത്തൂരിലെ വി. ഇര്‍ഫാന്റെ വീട്ടില്‍ വെച്ചാണ് മുസ്ലിം ലീഗിലെ പഴയ സഹപ്രവര്‍ത്തകരും പിന്നെ രാഷ്ട്രീയ എതിരാളികളുമായി മാറിയ കുഞ്ഞാലിക്കുട്ടിയും ജലലീും തമ്മിലുള്ള കൂടിക്കാഴ്ച നടന്നത്. അഞ്ചു വര്‍ഷത്തിനുശേഷം ഇവര്‍ ഒരേ സോഫയില്‍ ഇരിപ്പിടം പങ്കിട്ടപ്പോള്‍ നിറഞ്ഞുനിന്നത് സൗഹൃദമാണ്.

കുഞ്ഞാലിക്കുട്ടിയുമായുള്ള ഭിന്നതയെത്തുടര്‍ന്നാണ് യൂത്ത്‌ലീഗ് മുന്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി കൂടിയായ കെ.ടി. ജലീല്‍ മുസ്ലിംലീഗ് വിട്ടത്. അഞ്ചു വര്‍ഷം മുമ്പത്തെ നിയമസഭാ തെരഞ്ഞെടുപ്പില്‍ കുഞ്ഞാലിക്കുട്ടിയെ അദ്ദേഹത്തിന്റെ തട്ടകമായ കുറ്റിപ്പുറത്ത് വീഴ്ത്തിയതോടെ ജലീല്‍ കേരള രാഷ്ട്രീയത്തിലെ ജയന്റ് കില്ലറായി. ഇതോടെ ഇവര്‍ക്കിടയിലുള്ള അകലവും വര്‍ദ്ധിച്ചു. ഇത്തവണ കേരള ജനതയുടെ വിധിയെഴുത്തില്‍ വേങ്ങരയില്‍നിന്നു ജയിച്ച് കുഞ്ഞാലിക്കുട്ടി മന്ത്രിയായപ്പോള്‍ ജലീല്‍ തവനൂരില്‍നിന്ന് ഇടതിന്റെ എംഎല്‍എയുമായി.

ഇര്‍ഫാനെ സന്ദര്‍ശിക്കാന്‍ വിദ്യാഭ്യാസമന്ത്രി പി.കെ. അബ്ദുറബും വ്യവസായമന്ത്രി പി.കെ. കുഞ്ഞാലിക്കുട്ടിയും വ്യാഴാഴ്ച രാവിലെ പതിനൊന്നു മണിയോടെയാണ് എത്തിയത്. നേരത്തെ എത്തിയ ജലീല്‍ ഈ സമയം ഇര്‍ഫാന്റെ വീട്ടില്‍ നിന്നും പുറത്തേക്കിറങ്ങുകയായിരുന്നു. കാറില്‍ കയറിയിരുന്ന ജലീല്‍ ഇരുവരെയും കണ്ടപ്പോള്‍ അടുത്തേക്കുവന്നു. ജലീലിനെ കുഞ്ഞാലിക്കുട്ടി വിളിയ്ക്കുകയും ചെയ്തു.

അബ്ദുറബും കുഞ്ഞാലിക്കുട്ടിയും ജലീലും സോഫയില്‍ ഒന്നിച്ചിരുന്ന് സംസാരിച്ചതിന് ശേഷമാണ് പിരിഞ്ഞത്. ഇതിനിടെ ആരോ ജലീലിന് ഒരു പച്ച ലഡ്ഢുവും നല്‍കി.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+