Get Updates
Get notified of breaking news, exclusive insights, and must-see stories!

ബി നിലവറ തുറക്കരുതെന്ന് രാജകുടുംബം

Sree Padmnabhaswamy Temple
തിരുവനന്തപുരം: ശ്രീ പത്മനാഭസ്വാമി ക്ഷേത്രത്തിലെ ബി നിലവറ തുറക്കരുതെന്ന് രാജകുടുംബം. ഇക്കാര്യം ആവശ്യപ്പെട്ട്‌ രാജകുടുംബം സുപ്രീം കോടതിയില്‍ ഹര്‍ജി നല്‍കി. ദൃശ്യങ്ങള്‍ ചിത്രീകരിക്കരുതെന്നും ഹര്‍ജിയില്‍ ആവശ്യപ്പെട്ടിട്ടുണ്ട്.ക്ഷേത്രാചാരങ്ങള്‍ക്കായി ബി നിലവറ ഉപയോഗിക്കാറുള്ളതിനാല്‍ സര്‍ക്കാര്‍ നിയന്ത്രണമേര്‍പ്പെടുത്തിയത് ആചാരങ്ങളെ ബാധിക്കുമെന്ന് ഹര്‍ജിയില്‍ പറയുന്നു. രാജ കുടുംബത്തിനു വേണ്ടി മൂലം തിരുനാള്‍ രാമവര്‍മ്മയാണ് ഹര്‍ജി നല്‍കിയത്.പരിശോധനാ സമിതിയംഗങ്ങളുടെ ദേഹപരിശോധന നടത്തണമെന്നും ഹര്‍ജിയില്‍ ആവശ്യപ്പെട്ടിട്ടുണ്ട്.

ദേവപ്രശ്‌നത്തില്‍ ബി നിലവറ തുറന്നാല്‍ അനര്‍ഥങ്ങള്‍ ഉണ്ടാകുമെന്ന് കണ്ടെത്തിയിരുന്നു. എന്നാല്‍ ശ്രീപദ്മനാഭസ്വാമി ക്ഷേത്രഅറകളിലെ സമ്പത്ത് തിട്ടപ്പെടുത്തുന്നതിനുള്ള നടപടികളുമായി സുപ്രീംകോടതി നിയമിച്ച വിദഗ്ദ്ധ സമിതി മുന്നോട്ട് പോകുമെന്ന് അറിയിച്ചിരുന്നു. മൂല്യനിര്‍ണയപരിശോധനയ്ക്ക് ദേവപ്രശ്‌നം തടസമല്ലെന്നാണ് വിദഗ്ദ്ധ സമിതി ചെയര്‍മാന്‍ സിവി ആനന്ദബോസ് പറഞ്ഞത്. ദേവപ്രശ്‌നവും അറയിലെ സമ്പത്ത് തിട്ടപ്പെടുത്തുന്നതുമായി ഒരു ബന്ധവുമില്ലെന്നും അദ്ദേഹം അഭിപ്രായപ്പെട്ടിരുന്നു.

അറ തുറക്കരുത് എന്ന് സുപ്രീംകോടതി പറഞ്ഞാലേ അതില്‍ നിന്ന് പിന്‍തിരിയാനാവുകയുള്ളൂ. കോടതിയുടെ ഉദ്യോഗസ്ഥരെന്ന നിലയിലാണ് വിദഗ്ദ്ധ സമിതിയിലെ അംഗങ്ങള്‍ പ്രവര്‍ത്തിക്കുന്നത്. സമിതിക്ക് കേസുമായി ബന്ധമില്ലാത്തതിനാല്‍ ദേവപ്രശ്‌നവും അതില്‍ കണ്ടെത്തിയ കാര്യങ്ങളും നോക്കേണ്ട കാര്യമില്ല. അറ തുറക്കുന്നതിനുള്ള രൂപരേഖ പൂര്‍ത്തിയായിട്ടുണ്ട്. അതനുസരിച്ചുള്ള നടപടികള്‍ സ്വീകരിക്കാനാണ് സമിതി ഉദ്ദേശിക്കുന്നതെന്നും അദ്ദേഹം അറിയിച്ചിരുന്നു.

തുടര്‍ന്ന് ദേവപ്രശ്‌നത്തിലെ കണ്ടെത്തലുകള്‍ സുപ്രീംകോടതിയില്‍ നല്‍കാന്‍ രാജകുടുംബം തയ്യാറെടുത്തിരുന്നു. അറ തുറക്കരുതെന്നുകാണിച്ച് ചില സംഘടനകള്‍ മുഖ്യമന്ത്രിക്കും വിദഗ്ദ്ധ സമിതിക്കും നിവേദനം നല്‍കി. ദേവപ്രശ്‌നത്തില്‍ അറ തുറക്കരുതെന്ന് കണ്ടതിനാല്‍ അത് കോടതിയെ ബോധ്യപ്പെടുത്താനാണ് രാജകുടുംബത്തിന്റെ ശ്രമം.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+