യുപിയെ വിഭജിക്കാന്‍ മായാവതിയുടെ നീക്കം

ഹരീത് പ്രദേശ്, പൂര്‍വാഞ്ചല്‍, ബുന്ദേല്‍ഖണ്ഡ്, സെന്‍ട്രല്‍ യുപി എന്നിങ്ങനെ നാലായി വിഭജിക്കാനാണത്രേ പദ്ധതി. ഇതുസംബന്ധിക്കുന്ന പ്രമേയം നിയമസഭയില്‍ പാസാക്കാന്‍ മായ ഒരുങ്ങുകയാണത്രേ. എന്നാല്‍ യുപിയിലെ മുഖ്യപ്രതിപക്ഷമായ സമാജ്വാദി പാര്‍ട്ടിയാകട്ടെ സംസ്ഥാനത്തെ വെട്ടിമുറിക്കാനുള്ള നീക്കത്തെ ശക്തമായി എതിര്‍ക്കുകയാണ്.
നിയമസഭയില്‍ പ്രമേയം പാസാക്കി കേന്ദ്രത്തിന്റെ പരിഗണനയ്ക്ക് വിട്ട് ആന്ധ്രയില്‍ കത്തിക്കാളുന്ന തെലുങ്കാന പ്രശ്നം പോലെ സംസ്ഥാന വിഭജനം തിരഞ്ഞെടുപ്പില്‍ മുഖ്യ ആയുധമാക്കാനാണ് മായാവതിയുടെ നീക്കമെന്നാണ് വിലയിരുത്തപ്പെടുന്നത്.
കിഴക്കന്‍ യു.പിയിലെ 32 ജില്ലകള്‍ ചേര്‍ത്ത് പൂര്‍വാഞ്ചല്‍, 22 പടിഞ്ഞാറന്‍ ജില്ലകള്‍ ഉള്‍പ്പെടുത്തി ഹരീത് പ്രദേശ്, ഏഴ് ജില്ലകള്‍ ചേരുന്ന ബുന്ദേല്‍ഖണ്ഡ്, ശേഷിക്കുന്ന 14 ജില്ലകളുമായി സെന്‍ട്രല്‍ യു.പി ഇങ്ങനെയാണ് വിഭജനത്തിന്റെ പ്രാഥമിക രൂപരേഖയെന്നാണ് സൂചന.
എന്‍ഡിഎ ഭരണകാലത്താണ് യുപിയില്‍ വിഭജിച്ച് ഉത്തരാഖണ്ഡ് സംസ്ഥാനം രൂപീകരിച്ചത്. മായാവതിയുടെ നീക്കം കേവലം രാഷ്ട്രീയ നാടകം മാത്രമാണെന്ന് ബിജെപി അധ്യക്ഷന്‍ രാജ്നാഥ് സിങ് പറഞ്ഞു. എന്നാല്‍ കോണ്‍ഗ്രസ് വിഭജനത്തിന് അനുകൂലമാണെന്നാണ് സൂചന.
-
അവസാന ശ്രമമായി പിണറായിയുടെ വിളി, സുധാകരനെ അനുനയിപ്പിക്കാൻ സിപിഎം നേതാക്കൾ വീണ്ടും വീട്ടിലെത്തി -
മോണാലിസയ്ക്ക് പ്രായം പതിനേഴോ പതിനെട്ടോ? സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ച: മറുപടിയുമായി ദമ്പതികള്‍ -
'രസികനി'ലെ ആ വികൃതിപ്പയ്യൻ; നടൻ ഹരിമുരളിയെ മരിച്ച നിലയിൽ കണ്ടെത്തി -
വെള്ളാപ്പള്ളി തെറിച്ചു..! എസ്എന്‍ഡിപി ജനറല്‍ സെക്രട്ടറി സ്ഥാനത്തുനിന്ന് മാറ്റി ഹൈക്കോടതി -
സ്വർണ വില ഉച്ചയ്ക്കും ഇടിഞ്ഞു; മഞ്ഞലോഹത്തിൻ്റെ കുതിപ്പ് തീർന്നോ? ഇനി വിലക്കുറവിൻ്റെ നാളുകളോ? -
"രാജ്യം സുരക്ഷിതമായ കൈകളിൽ"; പ്രധാനമന്ത്രിയെ പുകഴ്ത്തി മോഹൻലാൽ -
പാചകവാതക ക്ഷാമത്തില്‍ നില്‍ക്കില്ല.. ഇനി പെട്രോളും ഡീസലും കിട്ടില്ല! കാരണം മോദിയുടെ നയമെന്ന് ഐസക് -
അമ്പലപ്പുഴയിൽ വിഎസിന്റെ മകൻ വിഎ അരുൺ കുമാറിനെ ഇറക്കാൻ സിപിഎം; ലക്ഷ്യം ജി സുധാകരനോ? -
ദേശീയപാത 66; ചർക്കള-നീലേശ്വരം, നീലേശ്വരം-തളിപ്പറമ്പ് റീച്ചുകളുടെ പ്രവർത്തനം അന്തിമഘട്ടത്തിലേക്ക് -
ജി സുധാകരൻ സിപിഎം വിട്ടു, സ്വതന്ത്രനായി മത്സരിക്കും; 'കോൺഗ്രസിന്റെയോ ബിജെപിയുടെയോ പിന്തുണ തേടില്ല' -
പെരുമ്പാവൂർ ‘സസ്പെൻസിൽ’; പാലക്കാട് രാഹുലിന് പകരം ആര് വരും? തീരുമാനമാകാതെ നേമം മണ്ഡലവും -
കേരളം കത്തുന്നു! താപനില കുതിച്ചുയരുന്നു; പുറത്തിറങ്ങുന്നവർ സൂക്ഷിക്കുക












Click it and Unblock the Notifications