Get Updates
Get notified of breaking news, exclusive insights, and must-see stories!

അസമില്‍ അക്രമം തുടരുന്നു

Assam
ഗുവാഹത്തി: അസമിലെ കൊക്രജ്ഹര്‍ ജില്ലയില്‍ അക്രമസംഭവങ്ങള്‍ തുടരുന്നു. രണ്ടു വ്യത്യസ്തസംഭവങ്ങളിലായി ഒരാള്‍ കൊല്ലപ്പെടുകയും മറ്റൊരാള്‍ക്ക് ഗുരുതരമായി പരിക്കേല്‍ക്കുകയും ചെയ്തതിനെ തുടര്‍ന്ന് മേഖലയില്‍ അനിശ്ചിതകാല കര്‍ഫ്യു പ്രഖ്യാപിച്ചിരിക്കുകയാണ്.

ബുധനാഴ്ച രാത്രിയോടെ പ്രദേശത്തിന്റെ ക്രമസമാധാന ചുമതല ഏറ്റെടുത്ത സൈന്യം പ്രശ്‌നബാധിത മേഖലകളില്‍ ഫഌഗ് മാര്‍ച്ച് നടത്തി. കഴിഞ്ഞ ആഴ്ച തിരക്കേറിയ ഒരു മാര്‍ക്കറ്റിലുണ്ടായ ആക്രമണത്തില്‍ നിരവധി പേര്‍ക്ക് ഗുരുതരമായി പരിക്കേറ്റിരുന്നു.

ബഡുഗാവ് ജില്ലയിലെ ഗോസൈഗാവ് പോലിസ് സ്‌റ്റേഷന്‍ അതിര്‍ത്തിയില്‍ ഒരാള്‍ വെടിയേറ്റ് മരിച്ചതാണ് മേഖലയെ വീണ്ടും സംഘര്‍ഷഭരിതമാക്കിയത്. ഇതിനു പ്രതികാരമെന്നോണം ബെത്‌ലാന്മാര ജില്ലയില്‍ ഒരു യുവാവിനെ തൂക്കി കൊല്ലുകയും ചെയ്തു.

തദ്ദേശിയരായ ബോഡോകളും ബംഗ്ലാദേശില്‍ നിന്നു കുടിയേറിയ മുസ്ലീങ്ങളും തമ്മില്‍ അധിനിവേശത്തിനായി നടക്കുന്ന ഏറ്റുമുട്ടലുകളില്‍ ഇതുവരെ 100 കണക്കിനാളുകള്‍ കൊല്ലപ്പെടുകയും നാലുലക്ഷത്തോളം പേര്‍ അഭയാര്‍ത്ഥികളാവുകയും ചെയ്തിട്ടുണ്ട്. ഈ പ്രാദേശിക ഏറ്റുമുട്ടലിനെ വര്‍ഗ്ഗീയവത്കരിച്ച് രാഷ്ട്രീയനേട്ടമുണ്ടാക്കാന്‍ രാജ്യത്തിനകത്തും പുറത്തും ശ്രമം നടക്കുന്നതായി ആരോപണമുണ്ട്.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+