Get Updates
Get notified of breaking news, exclusive insights, and must-see stories!

കുഞ്ഞിനെ പീഡിപ്പിച്ച സംഭവം: 20 പേരെ ചോദ്യം ചെയ്തു

Child Abuse
മലപ്പുറം: തിരൂരില്‍ നാടോടി ബാലികയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച സംഭവത്തില്‍ 20 പേരെ പൊലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തു. സംഭവത്തിലെ പ്രതികളെക്കുരിച്ച് പൊലീസിന് നിര്‍ണായക വിവരങ്ങള്‍ ലഭിച്ചിട്ടുണ്ടെന്നാണ് സൂചന. ഇതിനിടെ കോഴിക്കോട് മെഡിക്കല്‍ കോളെജില്‍ ചികിത്സയില്‍ കഴിയുന്ന കുട്ടിയുടെ ആരോഗ്യനില തൃപ്തികരമാണെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു.

മെഡിക്കല്‍ കോളേജ് ആസ്​പത്രിയിലെ മാതൃ-ശിശു സംരക്ഷണകേന്ദ്രത്തിലെ തീവ്രപരിചരണവിഭാഗത്തില്‍ പ്രവേശിപ്പിച്ച കുട്ടിക്ക് രണ്ട് മണിക്കൂര്‍ നീണ്ട വലിയ ശസ്ത്രക്രിയനടത്തിയിട്ടുണ്ട്.

എ.ഡി.ജി.പി ചുമതലപ്പെടുത്തിയ പ്രത്യേക അന്വേഷണസംഘത്തലവന്‍ തിരൂര്‍ ഡി.വൈ.എസ്.പി കെ.എം സെയ്താലിയുടെ നേതൃത്വത്തിലുളള സംഘം കുട്ടിയുടെ അമ്മയില്‍ നിന്നും മൊഴിയെടുത്തിട്ടുണ്ട്. രണ്ടുദിവസം മുന്‍പ് തന്നെ ശല്യ ചെയ്തിരുന്ന ഒരാളെക്കുറിച്ച് ഇവര്‍ പൊലീസിനോട് പരാതി പറഞ്ഞുവെന്നാണ് വിവരം. ആളെ കണ്ടാല്‍ തിരിച്ചറിയാമെന്നും ഇവര്‍ പൊലീസിനെ അറിയിച്ചിട്ടുണ്ട്. ഈ മൊഴിയുടെ അടിസ്ഥാനത്തില്‍ കസ്റ്റഡിയിലുള്ളവരെ തിരിച്ചറിയല്‍ പരേഡിന് വിധേയമാക്കുമെന്നും പൊലീസ് അറിയിച്ചു.

കോഴിക്കോട് മെഡിക്കല്‍ കോളജില്‍ കുട്ടികളുടെ വിഭാഗത്തില്‍ ചികില്‍സയില്‍ കഴിയുന്ന കുട്ടിയെ രണ്ടു ദിവസത്തിനകം തീവ്രപരിചരണ വിഭാഗത്തില്‍ നിന്ന് വാര്‍ഡിലേക്ക് മാറ്റും.

നാടോടി സംഘത്തില്‍പ്പെട്ടവര്‍ തന്നെയാണോ കുട്ടിയെ പീഡിപ്പിച്ചതെന്ന കാര്യമാണ് പൊലീസ് പ്രധാനമായി അന്വേഷിക്കുന്നത്. ഇതുവരെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തവരില്‍ 18 പേരും നാടോടി സംഘാംഗങ്ങള്‍ ആണ്. ഇതില്‍ത്തന്നെ രണ്ടു പേര്‍ ഏറെക്കാലമായി തിരിരൂരിലും പരിസരത്തും ജീവിക്കുന്നവരാണ്.

ചോദ്യം ചെയ്തവരില്‍ കൂടുതല്‍പ്പേരും കുട്ടി പീഡിപ്പിക്കപ്പെട്ട ദിവസം മദ്യലഹരിയിലായിരുന്നുവെന്ന് പൊലീസിന് വ്യക്തമായിട്ടുണ്ട്. രാത്രിയോടെതന്നെ കുട്ടിയെ കാണാനില്ലെന്ന കാര്യം തിരിച്ചറിഞ്ഞെങ്കിലും അടുത്ത ദിവസം കാലത്താണ് കുട്ടിയെ കണ്ടെത്തിയത്. സംഭവം നടന്ന് 12 മണിക്കൂര്‍ കഴിഞ്ഞാണ് തങ്ങള്‍ക്ക് ഇതുസംബന്ധിച്ച പരാതി ലഭിച്ചതെന്നും പൊലീസ് പറയുന്നു.

തിരൂരിലെ ജില്ലാ ആശുപത്രി പരിസരം കേന്ദ്രീകരിച്ച് ചില സാമൂഹികവിരുദ്ധ സംഘങ്ങള്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്നും സംഭവത്തില്‍ അവരെ സംശയമുണ്ടെന്നും നാട്ടുകാര്‍ പറയുന്നു. ഇക്കാര്യത്തെക്കുറിച്ചും പൊലീസ് അന്വേഷണം നടത്തുന്നുണ്ട്.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+