Get Updates
Get notified of breaking news, exclusive insights, and must-see stories!

ഡിഎംകെ യുപിഎ വിട്ടു; സര്‍ക്കാര്‍ പ്രതിസന്ധിയില്‍

Karunanidhi
ചെന്നൈ: ശ്രീലങ്കന്‍ വിഷയത്തില്‍ കേന്ദ്രസര്‍ക്കാരുമായി ഇടഞ്ഞ ഡി. എം. കെ മന്ത്രിസഭയ്ക്കുള്ള പിന്തുണ പിന്‍വലിച്ചു. ഡി എം കെയുടെ അഞ്ച് മന്ത്രിമാരും ഇന്ന് രാജിവെക്കുമെന്ന് ഡി എം കെ നേതാവ് എം കരുണാനിധി അറിയിച്ചു. ശ്രീലങ്കയിലുള്ള തമിഴരുടെ വികാരം ഇന്ത്യ മനസ്സിലാക്കുന്നില്ലെന്ന് എം കരുണാനിധി കുറ്റപ്പെടുത്തി. ശ്രീലങ്കന്‍ തമിഴര്‍ക്കായി ഇന്ത്യ കടുത്ത നിലപാടെടുക്കണമെന്ന് തീരുമാനം പ്രഖ്യാപിച്ചുകൊണ്ട് അദ്ദേഹം ആവശ്യപ്പെട്ടു. ഡി എം കെ പിന്തുണ പിന്‍വലിക്കുന്നതോടെ യു പി എ കടുത്ത പ്രതിസന്ധിയിലേക്കാണ് നീങ്ങുന്നത്. യു പി എയിലെ ഏറ്റവും വലിയ രണ്ടാമത്തെ കക്ഷിയാണ് ഡി എം കെ. 18 എം പി മാരാണ് ഡി എം കെയ്ക്ക് ലോക്‌സഭയില്‍ ഉള്ളത്.

ഇന്നലെ ഇതുസംബന്ധിച്ച് ഡി.എം.കെ. നേതാവ് കരുണാനിധിയുമായി കേന്ദ്രമന്ത്രിമാര്‍ ചര്‍ച്ച നടത്തിയിരുന്നുവെങ്കിലും സമവായത്തിലെത്താനായിരുന്നില്ല. ശ്രീലങ്കയ്‌ക്കെതിരേ യു.എന്നില്‍ അവതരിപ്പിക്കപ്പെടുന്ന പ്രമേയത്തിന് അനുകൂലമായി വോട്ടു ചെയ്യണമെന്ന നിലപാടില്‍ കരുണാനിധി ഉറച്ചു നില്‍ക്കുകയായിരുന്നു. കേന്ദ്രമന്ത്രിമാരായ എ. കെ ആന്റണി, പി. ചിദംബരം, ഗുലാം നബി ആസാദ് എന്നിവരാണ് പ്രധാനമന്ത്രിയുടെ സന്ദേശവുമായി ഇന്നലെ കരുണാനിധിയെ കാണാനായി ചെന്നൈയിലെത്തിയത്.

ഐക്യരാഷ്ട്ര സഭയിലെ പ്രമേയത്തില്‍ ഇന്ത്യയുടെ ഭാഗത്തുനിന്നും രണ്ട് ഭേദഗതികള്‍ വേണമെന്നാണ് ഡി. എം. കെ ആവശ്യപ്പെടുന്നത്. ശ്രീലങ്കന്‍ സര്‍ക്കാരിന്റെ ഭാഗത്തുനിന്നും ഉണ്ടായ ആക്രമണത്തിനെതിരെ അന്താരാഷ്ട്ര കമ്മീഷന്‍ അന്വേഷണം നടത്തണമെന്നും ഡി എം കെ ആവശ്യപ്പെടുന്നു. ശ്രീലങ്കയുമായി നടക്കാനിരുന്ന പ്രതിരോധ തല ചര്‍ച്ച മാറ്റിവച്ച് കേന്ദ്രസര്‍ക്കാര്‍ കരുണാനിധിയെ അനുനയിപ്പിക്കാന്‍ ശ്രമം നടത്തിയിരുന്നു. എന്നാല്‍ ഈ ശ്രമം വിലപ്പോയില്ല.

ശ്രീലങ്കന്‍ സൈന്യം ആഭ്യന്തരയുദ്ധക്കാലത്ത് തമിഴ് വംശജര്‍ക്കെതിരെ നടത്തിയ ആക്രമണങ്ങള്‍ക്കെതിരെയാണ് അമേരിക്ക യു. എന്‍. മനുഷ്യാവകാശ കൗണ്‍സിലില്‍ പ്രമേയം അവതരിപ്പിക്കുന്നത്. ഈ പ്രമേയത്തെ ഇന്ത്യ അനുകൂലിക്കണമെന്ന് തമിഴ് നാട്ടില്‍ ശക്തമാണ്. ശ്രീലങ്കയ്‌ക്കെതിരെ നിലപാട് സ്വീകരിക്കണമെന്ന് മുഖ്യമന്ത്രി ജയലളിതയും ആവശ്യപ്പെട്ടിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+