ജോസ് തെറ്റയില്‍ രാജിവയ്ക്കേണ്ടെന്ന് എല്‍ഡിഎഫ്
തിരുവനന്തപുരം: ലൈംഗികാരോപണത്തില്‍ അകപ്പെട്ട മുന്‍മന്ത്രിയും എഐല്എയുമായ ജോസ് തെറ്റയില്‍ എംഎല്‍എ സ്ഥാനം രാജി വയ്ക്കേണ്ടതില്ലെന്ന് എല്‍ഡിഎഫ്. ജനതാദള്‍ എസ് തീരുമാനത്തെ പിന്തുണയ്ക്കുകയായിരുന്നു എല്‍ഡിഎഫ്. സിപിഎമ്മും പാര്‍ട്ടിക്ക് അനുകൂലമായിരുന്നു. പാര്‍ട്ടീ തീരുമാനം ചെയര്മാന് മാത്യു ടി തോമസാണ് എല്‍ഡിഎഫ് യോഗത്തെ അറിയിച്ചത്.
ധൃതിപിടിച്ച് തെറ്റലില്‍ രാജി വയ്ക്കേണ്ടെന്ന നിലപാടെടുത്ത പാര്‍ട്ടി ധാര്‍മികവും രാഷ്ട്രീയവുമായ എല്ലാ പിന്തുണയും അദ്ദേഹത്തിന് നല്‍കുമെന്നും വ്യക്തമാക്കി. ലൈംഗിക വിവാദങ്ങളുമായി ബന്ധപ്പെട്ട ആരോപണങ്ങള്‍ സമാനമായി മുമ്പും പല പൊതുപ്രവര്‍ത്തകര്‍ക്ക് നേരെയും ഉയര്‍ന്നിട്ടുണ്ട്.

ആരോപണ വിധേയരായ മന്ത്രിമാരില്‍ ചിലര്‍ രാജിവച്ചെങ്കിനും എംഎല്‍എ സ്ഥാനം ആരും രാജിവച്ചിട്ടില്ലെന്ന് പാര്‍ട്ടി യോഗം വിലയിരുത്തി. ഈ സാഹചര്യത്തില്‍ തെറ്റയില്‍ മാത്രം എന്തിന് രാജി വയ്ക്കണം എന്നായിരുന്നു പാര്‍ട്ടിയുടെ വീക്ഷണം. കേസ് അന്വേഷണം നടക്കുകയാണെന്നതും നിരപരാധിത്വം തെളിയിക്കുമെന്ന് തെറ്റയില്‍ പറഞ്ഞതും പരിഗണിച്ചു കൊണ്ടാണ് പാര്‍ട്ടി തീരുമാനം
അതേ സമയം പ്രശ്നം ചര്‍ച്ച ചെയ്യാന്‍ ചേര്‍ന്ന നേതൃയോഗത്തില്‍ ജോസ് തെറ്റയില്‍ പങ്കെടുത്തില്ല.
-
അവസാന ശ്രമമായി പിണറായിയുടെ വിളി, സുധാകരനെ അനുനയിപ്പിക്കാൻ സിപിഎം നേതാക്കൾ വീണ്ടും വീട്ടിലെത്തി -
മോണാലിസയ്ക്ക് പ്രായം പതിനേഴോ പതിനെട്ടോ? സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ച: മറുപടിയുമായി ദമ്പതികള്‍ -
'രസികനി'ലെ ആ വികൃതിപ്പയ്യൻ; നടൻ ഹരിമുരളിയെ മരിച്ച നിലയിൽ കണ്ടെത്തി -
വെള്ളാപ്പള്ളി തെറിച്ചു..! എസ്എന്‍ഡിപി ജനറല്‍ സെക്രട്ടറി സ്ഥാനത്തുനിന്ന് മാറ്റി ഹൈക്കോടതി -
സ്വർണ വില ഉച്ചയ്ക്കും ഇടിഞ്ഞു; മഞ്ഞലോഹത്തിൻ്റെ കുതിപ്പ് തീർന്നോ? ഇനി വിലക്കുറവിൻ്റെ നാളുകളോ? -
"രാജ്യം സുരക്ഷിതമായ കൈകളിൽ"; പ്രധാനമന്ത്രിയെ പുകഴ്ത്തി മോഹൻലാൽ -
പാചകവാതക ക്ഷാമത്തില്‍ നില്‍ക്കില്ല.. ഇനി പെട്രോളും ഡീസലും കിട്ടില്ല! കാരണം മോദിയുടെ നയമെന്ന് ഐസക് -
അമ്പലപ്പുഴയിൽ വിഎസിന്റെ മകൻ വിഎ അരുൺ കുമാറിനെ ഇറക്കാൻ സിപിഎം; ലക്ഷ്യം ജി സുധാകരനോ? -
ദേശീയപാത 66; ചർക്കള-നീലേശ്വരം, നീലേശ്വരം-തളിപ്പറമ്പ് റീച്ചുകളുടെ പ്രവർത്തനം അന്തിമഘട്ടത്തിലേക്ക് -
ജി സുധാകരൻ സിപിഎം വിട്ടു, സ്വതന്ത്രനായി മത്സരിക്കും; 'കോൺഗ്രസിന്റെയോ ബിജെപിയുടെയോ പിന്തുണ തേടില്ല' -
പെരുമ്പാവൂർ ‘സസ്പെൻസിൽ’; പാലക്കാട് രാഹുലിന് പകരം ആര് വരും? തീരുമാനമാകാതെ നേമം മണ്ഡലവും -
കേരളം കത്തുന്നു! താപനില കുതിച്ചുയരുന്നു; പുറത്തിറങ്ങുന്നവർ സൂക്ഷിക്കുക












Click it and Unblock the Notifications