അച്ഛന് ഭാഗ്യം വിറ്റു; മകള്‍ ആഗ്രഹിച്ച സ്വപ്നത്തിന് കൈത്താങ്ങായി കളക്ടര്‍, ആരതി ഇനി ഡോക്ടറാകും
ആലപ്പുഴ: അച്ഛന് ലോട്ടറിയുമായി ഭാഗ്യം വിറ്റു നടന്നപ്പോള്‍ മകള്‍ വീട്ടിലേക്ക് കൊണ്ടുവന്നത് എം ബി ബി എസ് പ്രവേശന പരീക്ഷയില്‍ ഉയര്‍ന്ന റാങ്ക്. ആലപ്പുഴ ചാരുംമൂട് നൂറനാട് പുലിമേല്‍ തുണ്ടില്‍ ഹരിദാസ് - പ്രസന്ന ദമ്പതികളുടെ മകള്‍ ആരതി ദാസാണ് ഉയര്‍ന്ന റാങ്കോടെ ആദ്യ അലോട്ട്മെന്റില്‍ പാലക്കാട് മെഡിക്കല്‍ കോളേജില്‍ പ്രവേശനം നേടിയത്.

ഹരിദാസ്- പ്രസന്ന ദമ്പതികള്‍ക്ക് പെണ്മക്കളാണ്. ഹരിദാസിന്റെയും അങ്കണവാടി വര്‍ക്കറായ പ്രസന്നയുടെയും തുച്ഛമായ വരുമാനം കൊണ്ടാണ് മക്കളെ പഠിപ്പിക്കുന്നതും കുടുംബം മുന്നോട്ടുപോകുന്നതും. പ്ലസ് ടു പാസായതിന് ശേഷം ആരതി ആലപ്പുഴ തുമ്പോളിയിലെ കോച്ചിംഗ് സെന്ററില്‍ നിന്നാണ് എന്‍ട്രന്‍സ് പരിശീലനം നടത്തിയത്. നീണ്ട നാളത്തെ കഠിനാധ്വാനത്തിന് ഒടുവില്‍ രണ്ടാം ശ്രമത്തിലാണ് ആരതി ഉയര്‍ന്ന റാങ്ക് കരസ്ഥമാക്കിയത്.

പാലക്കാട് മെഡിക്കല്‍ കോളേജില്‍ പ്രവേശനം നേടിയെങ്കിലും 15ാം തീയതി ക്ലാസ് ആരംഭിക്കുന്നതിന് മുമ്പ് യൂണിഫോം, തുടക്കത്തിലെ ഫീസ്, മറ്റ് കാര്യങ്ങള്‍ എന്നിവയ്ക്കായി 40000 രൂപയോളം ആവശ്യമായിരുന്നു. ഇത് കണ്ടെത്തുന്നതിനുള്ള ശ്രമത്തിവായിരുന്നു ഹരിദാസും കുടുംബവും. ഇതിനിടെയാണ് ആലപ്പുഴ ജില്ലാ കളക്ടര്‍ കൃഷ്ണ തേജ ആരതിയുടെ പഠന ചെലവുമായി ബന്ധപ്പെട്ട കാര്യം അറിയുന്നത്.

കൃഷ്ണ തേജയെ സിവില്‍ സര്‍വീസ് പരീക്ഷയ്ക്കു പരിശീലിപ്പിച്ച ബാലലത മല്ലവരപ്പ് ഇടപെട്ട് ചെലവ് ഏറ്റെടുക്കുകയും ചെയ്തു. ആരതിയുടെ അഞ്ച് വര്‍ഷത്തെ എല്ലാ ചെലവുകളും ഇദ്ദേഹം വഹിക്കും. പാലക്കാട് മെഡിക്കല്‍ കോളജില്‍ മെറിറ്റില്‍ പ്രവേശനം ലഭിച്ചതിനാല്‍ കോളജ് ഫീസ് പട്ടികജാതി വകുപ്പ് നല്‍കും.

പി ടി എ ഫണ്ട്, ഹോസ്റ്റല്‍ ഫീ തുടങ്ങിയ ചെലവുകളാണ് കണ്ടെത്താനുണ്ടായിരുന്നത്. ഹോസ്റ്റല്‍ ഫീ ആയി 7,210 രൂപയും പി ടി എ ഫണ്ട് ആയി 16,000 രൂപയും നല്‍കേണ്ടതുണ്ട്. ഈ ചെലവുകളെല്ലാമാണ് ബാലലത വഹിക്കുന്നത്. അതേസമയം, ആലപ്പുഴ ജില്ലയില്‍ കളക്ടര്‍ നടത്തുന്ന ജനകീയ ഇടപെടല്‍ കയ്യടി നല്‍കേണ്ടതാണ്. ചുരുങ്ങിയ കാലം കൊണ്ട് ഒട്ടേറെ വിദ്യാര്‍ത്ഥികള്‍ക്ക് അദ്ദേഹം കൈത്താങ്ങായി എത്തിയിട്ടുണ്ട്.

കളക്ടര്‍ ഇടപെട്ടതിന് തുടര്‍ന്ന് ഒരു വിദ്യാര്‍ത്ഥിയുടെ വിദ്യാഭ്യാസ ചെലവ് നടന് അല്ലു അര്ജുന് ഏറ്റെടുത്തിരുന്നു. 'വീ ആര് ഫോര്‍' ആലപ്പി പദ്ധതിയുടെ ഭാഗമായാണ് കുട്ടിയുടെ പഠന ചെലവ് നടന് ഏറ്റെടുത്തത്. പ്ലസ്ടു 92 ശതമാനം മാര്‍ക്കോടെ പാസായ വിദ്യാര്‍ത്ഥിനിയും കുടുംബവും തുടര്‍ പഠനത്തിന് സഹായിക്കണമെന്ന് അഭ്യര്‍ത്ഥിച്ച് കളക്ടര്‍ കൃഷ്ണ തേജയെ കാണുന്നത്. കുട്ടിയുടെ പിതാവ് കൊവിഡ് വന്ന് മരിച്ചിരുന്നു. സാമ്പത്തിക ബുദ്ധിമുട്ടിനിടെ പഠനം മുന്നോട്ട് കൊണ്ടുപോകാന്‍ വഴിയില്ലെന്ന സങ്കടം കുടുംബം കളക്ടറെ അറിയിക്കുകയായിരുന്നു.

ഉടന്‍ കളക്ടര്‍ നടന് അല്ലു അര്‍ജുനെ വിളിച്ച് അഭ്യര്‍ത്ഥിക്കുകയായിരുന്നു. കളക്ടറുടെ അഭ്യര്‍ത്ഥന നടന് അംഗീകരിച്ചതോടെ കാര്യങ്ങള്‍ക്ക് തീരുമാനമായി. അങ്ങനെ 4 വര്‍ഷത്തെ ഹോസ്റ്റല്‍ ഫീ അടക്കമുള്ള ചെലവുകള്‍ നടന് വഹിക്കുമെന്ന് കൃഷ്ണ തേജ വിദ്യാര്‍ത്ഥിനിയെ അറിയിച്ചു. കളക്ടര്‍ തന്നെ പോയി കുട്ടിയെ കോളേജില്‍ ചേര്‍ക്കുകയും ചെയ്തു.

അതേസമയം, ഇന്ന് സോഷ്യല്‍ മീഡിയയില്‍ താരമാണ് ആലപ്പുഴ ജില്ലാ കളക്ടര്‍ കൃഷ്ണ തേജ ഐ എ എസ്. കളക്ടറായി ചുമതലയെടുത്തതിന് ശേഷം അദ്ദേഹം ജില്ലയില്‍ നടത്തിയ ഇടപെടലുകളാണ് അദ്ദേഹത്തെ താരമാക്കി മാറ്റിയത്. ശ്രീ റാം വെങ്കിട്ടരാമന് ശേഷമാണ് കൃഷ്ണ തേജ ആലപ്പുഴയില്‍ കളക്ടറായി എത്തുന്നത്. കളക്ടറായി ചുമതലയെടുത്തതിന് ശേഷം പുറപ്പെടുവിച്ച ഉത്തരവും കുട്ടികള്‍ക്കായി എഴുതിയ കുറിപ്പുമാണ് അദ്ദേഹത്തെ സോഷ്യല്‍ മീഡിയയില്‍ താരമാക്കി മാറ്റിയത്.
-
സ്വര്‍ണം വന്‍തോതില്‍ ഒഴുകും; അമേരിക്ക ഇളവ് പ്രഖ്യാപിച്ചു, യുഎഇ, തുര്‍ക്കി എന്നിവര്‍ക്ക് നേട്ടം -
കഴിഞ്ഞ അഞ്ച് വര്‍ഷത്തെ വരുമാനം ഇനി സ്വര്‍ണം തരില്ല..! സ്വര്‍ണം ഇങ്ങനെ വാങ്ങിയാല്‍ ലാഭം -
ശബരി റെയിൽ പദ്ധതി; അങ്കമാലി-എരുമേലി പാതയിൽ 4 തുരങ്കങ്ങൾ, പാലങ്ങൾ നിരവധി, ആകെ 111 കി.മീ ദൂരം -
ഈ രാശിക്കാരാണോ? രണ്ടാഴ്ചയ്ക്കുള്ളില്‍ അളവറ്റ ധനം കൈയിലെത്തും, ഇനി സൗഭാഗ്യനാളുകള്‍ -
സ്വര്‍ണവില 75000 ത്തിലേക്ക് വീഴും, ഗ്രാമിന് 9500 രൂപ..! അതും 2026 ല്‍ തന്നെ..! -
സ്വര്‍ണം 'പറ്റിക്കല്‍' തുടരുന്നു.. ഇന്ന് വീണ്ടും വില കൂടി, തിരികെ കയറി തുടങ്ങിയോ? ഗ്രാം, പവന് വില അറിയാം -
സ്വര്‍ണം ഞെട്ടിച്ചു; ഇന്ന് സ്വര്‍ണവിലയില്‍ വന്‍ കുതിപ്പ്, രൂപ തകര്‍ന്നടിഞ്ഞു, ഇന്നത്തെ പവന് വില -
അച്ഛനും അമ്മയും എന്നും വഴക്ക്, എന്നെ ഷൂട്ടിംഗിന് കൊണ്ടുപോകുന്നത് ഇഷ്ടമല്ലായിരുന്നു; കിച്ചു പറയുന്നു -
മഞ്ജു വാര്യർ പറയുന്നു, 'സ്ഥാനാർത്ഥിത്വം വാഗ്ദാനം ചെയ്ത് വന്നിട്ടുണ്ട്',ഇനി രാഷ്ട്രീയത്തിലേക്കോ?മറുപടി -
'വിനീതാണ് അമ്മയ്ക്ക് മൊബൈൽ ഫോൺ വാങ്ങിച്ചു കൊടുത്തത്, അത് എനിക്ക് പാരയായി';എം മോഹനൻ്റെ കുറിപ്പ് -
'പക്വത ഇല്ല,ഭർത്താവിനുള്ള പിന്തുണ തനിക്കും കിട്ടുമെന്ന തെറ്റിധാരണ,ആര്യ രാജേന്ദ്രന് വിനയായത് ഇതൊക്കെ' -
സന്തോഷ് പണ്ഡിറ്റിന്റെ 500 കോടി പടം! ഹോർമുസ് കടലിടുക്ക് നീന്തിക്കടക്കാൻ 'പണ്ഡിറ്റ് കപൂർ ഐപിഎസ്'












Click it and Unblock the Notifications