ബഹുഭാര്യത്വം വിനയായി യുവതിയ്ക്ക് ജഡ്ജാകാനായില്ല
ബാംഗ്ലൂര്‍: ബഹുഭാര്യത്വത്തിന്റെ നിയമക്കുരുക്കില്‍പെട്ട് യുവതിയ്ക്ക് സിവില്‍ ജഡ്ജ് ആകാനുള്ള അവസരം നഷ്ടമായി. രാധര്ണി മഹാദേവ് കൊളംബേ (33) എന്ന യുവതിയ്ക്കാണ് സിവില്‍ ജഡ്ജ് പരീക്ഷയില്‍ 41 ാംറാങ്ക് ഉണ്ടായിരുന്നെങ്കിലും ബഹുഭാര്യത്വത്തിന്റെ പേരില്‍ അവസരം നഷ്ടമായത്. സ്വന്തം സഹോദരിയുടെ ഭര്‍ത്താവിനെയാണ് ഇവര്‍ വിവാഹം ചെയ്തത്.
കര്‍ണാടക സിവില്‍ സര്‍വ്വീസ് നിയമം അനുസരിച്ചാണ് യുവതിയെ അയോഗ്യയാക്കിയത്. 2002 ലാണ് രാധര്ണി ഗോപാല്‍ ബി പാട്ടീല്‍ എന്നയാളെ വിവാഹം കഴിച്ചത്. ഇവരെ വിവാഹം കഴിയ്ക്കുമ്പോള്‍ തന്നെ രാധര്ണിയുടെ ചേച്ചി മധുരയും ഗോപാലിന്റെ ഭാര്യയായിരുന്നു. ഇവരുമായുള്ള വിവാഹബന്ധം വേര്പെടുത്തിയിട്ടില്ലായിരുന്നു. രണ്ട് ഭാര്യമാരും ഗോപാലിനൊപ്പം തന്നെയാണ് താമസം. രാധര്ണിയ്ക്ക് ഒരു മകനുണ്ട്.

2006 ലാണ് സിവില്‍ ജഡ്ജ് പദവിയിലേയ്ക്കുള്ള വിജ്ഞാപനം കര്‍ണാടക സര്‍ക്കാര്‍ പുറപ്പെടുവിച്ചത്. രാധര്ണി എഴുത്ത് പരീക്ഷയിലും ഇന്റര്‍വ്യൂവിലും പാസായി. എന്നാല്‍ ലിസ്റ്റ് പ്രസിദ്ധീകരിച്ചപ്പോള്‍ ബഹുഭാര്യത്വത്തെത്തുടര്ന്ന് ഇവരെ അയോഗ്യയാക്കുകയായിരുന്നു.
നിയമപരമായി വിവാഹബന്ധം വേര്‍പെടുത്താത്ത ഒരാളുടെ ഭാര്യയായി തുടരുന്നുവെന്ന കാരണത്താലാണ് ഇവരെ അയോഗ്യയാക്കിയത്. ഹിന്ദു വിവാഹ നിയമപ്രകാരം ബഹുഭാര്യത്വം നിരോധിച്ചെന്നും തുടരുന്നത് നിയമപരമായി തെറ്റാണെന്നും കോടതി പറഞ്ഞു.
-
സ്വർണ നിക്ഷേപത്തിൽ ചൈനയ്ക്ക് വൻ ജാക്ക്പോട്ട്; കണ്ടെത്തിയത് 1100 ടണ്‍ സ്വർണം,ഇനി ചൈനയെ പിടിച്ചാൽ കിട്ടില്ല -
സ്വര്‍ണം വീണുടഞ്ഞു; ഇന്ന് ഞെട്ടിക്കുന്ന വിലക്കുറവ്, ഇത്രയും വില താഴുന്നത് ആദ്യം, പവന് വില അറിയാം -
സ്വര്‍ണം ദുബായ് വഴി; നടി രണ്യ ബെംഗളൂരുവില്‍ കൊണ്ടുവന്നത് 127 കിലോ, ആഫ്രിക്കന്‍ ഖനികളും തേടി -
സ്വർണ വിലയിൽ വൻ ഇടിവ്; പവന് കുറഞ്ഞത് 10,040 രൂപ..1 ലക്ഷത്തിന് താഴേക്ക് തന്നെ? -
സ്വര്‍ണം ഏതെങ്കിലും പോയി വാങ്ങല്ലേ; ഉഗ്രന്‍ പണി കിട്ടും, കുറഞ്ഞ നിരക്കിലുള്ള സ്വര്‍ണം അറിയാം -
സ്വര്‍ണം ഉച്ചയ്ക്ക് വീണ്ടും വീണു; ഏറെ നാള്‍ക്കു ശേഷം ഒരു ലക്ഷത്തിന് താഴെ, പുതിയ പവന്, ഗ്രാം വില -
സുനിച്ചനുമായി വേർപിരിഞ്ഞ് കഴിയുന്നതിനെ കുറിച്ച് തുറന്ന് പറഞ്ഞ് മഞ്ജു പത്രോസ്;'ഒരു രീതിയിലും ബന്ധമില്ല' -
ശബരി റെയിൽപാതയ്ക്ക് ഇനി എത്ര കാത്തിരിക്കണം? 2032ൽ അങ്കമാലി-എരുമേലി റൂട്ടിൽ ട്രെയിനുകൾ ഓടി തുടങ്ങും..! -
പൊതുഅവധി; വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും സർക്കാർ-സ്വകാര്യ സ്ഥാപനങ്ങൾക്കും അവധി ബാധകം -
'ശോഭാ സുരേന്ദ്രൻ എടിഎം പൊളിച്ച് പണമുണ്ടാക്കിയതല്ല, മകന് കോടികൾ ശമ്പളം കിട്ടുന്ന ജോലി പാടില്ലേ' -
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
മഞ്ചേശ്വരത്ത് മുസ്ലിം ലീഗ് പെട്ടു; സ്ഥാനാര്‍ഥിയെ പ്രഖ്യാപിച്ച് എസ്ഡിപിഐ, കെ സുരേന്ദ്രന് ഹാപ്പി












Click it and Unblock the Notifications