ലിംഗായത്തുകള്‍ക്കും വൊക്കലിഗയ്ക്കും സംവരണം, ബിജെപിക്ക് ഗുണം ചെയ്യുമോ?, സര്‍വേ റിപ്പോര്‍ട്ട്!!
ബെംഗളൂരു: കര്‍ണാടകയില്‍ രാഷ്ട്രീയ നേട്ടം നേട്ടം മുന്നില്‍ കണ്ട് ബിജെപി ചില നീക്കങ്ങള്‍ നടത്തിയിരുന്നു. മുസ്ലീം സംവരണം റദ്ദാക്കിയതായിരുന്നു ഇതില്‍ പ്രധാനപ്പെട്ടത്. എന്നാല്‍ ആ സംവരണം സംസ്ഥാനത്തെ പ്രബല വിഭാഗമായ ലിംഗായത്തുകള്‍ക്കും വൊക്കലിഗയ്ക്കുമായി നല്‍കാനും ബിജെപി തീരുമാനിച്ചിരുന്നു. പക്ഷേ ഈ നീക്കം ഗുണം ചെയ്യുമോ എന്നാണ് ഇനി അറിയാനുള്ളത്.
എന്‍ഡിടിവിയുടെ പൊതുജനത അഭിപ്രായ സര്‍വേ ഇക്കാര്യത്തില്‍ വിവരങ്ങള്‍ പുറത്തുവിട്ടിരിക്കുകയാണ്. ബിജെപി വിചാരിച്ചത് പോലെയുള്ള നേട്ടങ്ങള്‍ ഇതുവഴി ലഭിക്കും. പക്ഷേ വലിയ പ്രത്യാഘാതങ്ങള്‍ കാത്തിരിക്കുന്നുണ്ടെന്ന മുന്നറിയിപ്പും ഇതോടൊപ്പം ലഭിച്ചിച്ചുണ്ട്.

മുസ്ലീം സംവരണ വീതിച്ച് നല്‍കാനുള്ള നീക്കം ലിംഗായത്തുകള്‍ക്കിടയിലും, വൊക്കലിഗ വിഭാഗത്തിലും ബിജെപിക്ക് നേട്ടങ്ങള്‍ സമ്മാനിക്കുമെന്നാണ് എന്‍ഡിടിവി പൊജുനാഭിപ്രായ സര്‍വേ പറയുന്നത്. എന്നാല്‍ ഇങ്ങനൊരു തീരുമാനത്തെ കുറിച്ച് വെറും 33 ശതമാനം മാത്രമാണ് അറിയുകയെന്ന് സര്‍വേ പറയുന്നു.
അതായത് ഇത്തരമൊരു ചോദ്യം ചോദിച്ചപ്പോള്‍ പലരും ഇങ്ങനൊരു തീരുമാനത്തെ കുറിച്ച് അറിയില്ലെന്നാണ് പറഞ്ഞത്. അതേസമയം സര്‍ക്കാര്‍ തീരുമാനത്തെ പൂര്‍ണമായി പിന്തുണയ്ക്കുന്നവരുടെ എണ്ണം 30 ശതമാനം കടന്നിട്ടില്ല. എന്നാല്‍ ഭാഗികമായി പിന്തുണയ്ക്കുന്നവരുടെ നിലപാട് വോട്ടായി മാറാന്‍ വലിയ സാധ്യതയുണ്ട്.
ലിംഗായത്തുകളുടെ സംവരണം വര്‍ധിപ്പിക്കാനുള്ള നീക്കത്തില്‍ ഇ തില്‍ 45 ശതമാനം പേര് പിന്തുണ അറിയിച്ചു. വൊക്കലിഗയ്ക്കുള്ള സംവരണത്തെ പിന്തുണച്ചവര്‍ 37 ശതമാനമാണ്. പട്ടികജാതി-വര്‍ഗ വിഭാഗത്തിനത, 40, 41 ശതമാനം വീതമാണ്. അതേസമയം മുസ്ലീങ്ങളുടെ സംവരണത്തെ പിന്‍വലിച്ചത് 23 ശതമാനം പൂര്‍ണമായും പിന്തുണയ്ക്കുന്നു.
ഉത്തരാഖണ്ഡ് പൊളിയാണ്, ബണ്‍ ടിക്കിയൊക്കെ കഴിച്ചാല്‍ ആരും ഫാനായി പോകും, ടേസ്റ്റ് വേറെ ലെവല്‍
25 ശതമാനം ഭാഗികമായി അതിനെ പിന്തുണയ്ക്കുന്നുണ്ട്. മാര്‍ച്ച് മാസത്തിലാണ് കര്‍ണാടക സര്‍ക്കാര്‍ നാല് ശതമാനം വരുന്ന മുസ്ലീം സംവരണ റദ്ദാക്കിത്. കഴിഞ്ഞ നൂറ് വര്‍ഷമായി മുസ്ലീം സമുദായത്തെ പിന്നോക്ക വിഭാഗമായിട്ടാണ് കര്‍ണാടകയില്‍ കണ്ടുവരുന്നത്. ലിംഗായത്തുകള്‍ക്ക് ഇതിലൂടെ 7 ശതമാനമായി സംവരണം വര്‍ധിച്ചിരുന്നു. അതുപോലെ ആറ് ശതമാനമായി വൊക്കലിഗ സംവരണവും വര്‍ധിച്ചിരുന്നു.
അതേസമയം മറ്റ് പിന്നോക്ക വിഭാഗങ്ങളുടെ വോട്ട് ഈ നീക്കം കാരണം ബിജെപിക്ക് നഷ്ടമായേക്കാം. ബഞ്ജാര, ഭോവി, കൊറാച്ച, കൊറാമ വിഭാഗങ്ങള്‍ ഇതിനെ എതിര്‍ക്കുന്നുണ്ട്. ഇവര്‍ ജാതി സെന്‍സസ് കേന്ദ്രത്തോടെ ആവശ്യപ്പെടുന്നുണ്ട്. ഇതിനെ കോണ്‍ഗ്രസ് അടക്കമുള്ളവര്‍ പിന്തുണയ്ക്കുന്നുണ്ട്.
അതുപോലെ ടിപ്പു ജയന്തി വിഷയം കര്‍ണാടകയില്‍ സാധാരണ ജനങ്ങളെ ബാധിച്ചിട്ടേയില്ലെന്ന് സര്‍വേ പറയുന്നു. മൂന്നില്‍ ഒരു വോട്ടര്‍മാര്‍ക്ക് മാത്രമേ ഈ വിഷയത്തെ കുറിച്ചറിയൂ. 29 ശതമാനത്തിന് മാത്രമാണ് ടിപ്പു വിവാദത്തെ കുറിച്ചറിയുന്നത്. ഈ വിഷയം വര്‍ഗീയ സംഘര്‍ഷങ്ങള്‍ക്ക് കാരണമാകുമോ എന്ന ചോദ്യത്തിന് 74 ശതമാനമാണ് അതെ എന്ന് മറുപടി നല്‍കിയത്. ഇതിനെ പിന്തുണയ്ക്കുന്നവരെല്ലാം ബിജെപിയെ പിന്തുണയ്ക്കുന്നവരാണെന്ന് സര്‍വേ പറഞ്ഞു.
-
കൊല്ലപ്പരീക്ഷ പാസാകാൻ ആഞ്ഞുപിടിച്ച്... -
ഇടുക്കിയിൽ മിടുക്ക് തെളിയിക്കാൻ പുതുമുഖങ്ങളും പരിചിതമുഖങ്ങളും -
അമ്പലപ്പുഴ ‘മനപ്പായസം’ വേവുന്ന ആലപ്പുഴ -
തലമുറ തലമുറ കൈമാറി... അതികായരുടെ കോട്ടകൾ കൈവിട്ടു പോകാതിരിക്കാൻ മക്കൾ -
''കോൺഗ്രസ്സ് കേരളത്തിൽ മതരാഷ്ട്രം നടപ്പിലാക്കാൻ ശ്രമിച്ചാലും അത്ഭുതപ്പെടാനില്ല..'', തുറന്നടിച്ച് അഖിൽ മാരാർ -
'ഗോൾവാൾക്കറുടെ ഫോട്ടോയ്ക്കു മുന്നിൽ താണുവണങ്ങിയത് ഏത് ഡീൽ ആയിരുന്നു?' വിഡി സതീശനോട് മുഖ്യമന്ത്രി -
പിണറായി ലക്ഷണമൊത്ത ആർഎസ്എസ് ഏജന്റെന്ന് വിഡി സതീശൻ, 'ആർഎസ്എസ് പിന്തുണയിൽ എംഎൽഎയായി' -
സ്വര്‍ണവില ഇടിഞ്ഞു; ട്രംപ് അല്ല, 'മാറ്റിയത്' ഇറാന്, പിന്നെ രൂപയും, ഇന്നത്തെ പവന് വില അറിയാം -
സ്വര്‍ണവില വീണ്ടും കുറഞ്ഞു; ഇന്ന് രണ്ടാം തവണ വന്‍ ഇടിവ്, ആഭരണം വാങ്ങുന്നോ? പവന് വില -
സ്വര്‍ണം ആര്‍ക്കും വേണ്ടേ? ആഭരണം വാങ്ങുന്നത് വിവാഹപാര്‍ട്ടിക്കാര്‍ മാത്രം, കാരണമിത് -
'മോഹൻലാലിനോടൊപ്പമുള്ള ഈ കിടപ്പറ സീനിനെ കുറിച്ച് കേട്ടപാടെ നടിമാർ പലരും ഓടി രക്ഷപ്പെട്ടു,കാരണം';ആലപ്പി അഷ്റഫ് -
നടനും സംവിധായകനുമായ ഇഎ രാജേന്ദ്രൻ അന്തരിച്ചു












Click it and Unblock the Notifications