ചരിത്രത്തിലെ ഏറ്റവും സമ്പന്നൻ, അംബാനിയും അദാനിയും പോലും മുട്ടുമടക്കും; ആരാണ് മൻസ മൂസ?
സമ്പന്നതയെ കുറിച്ചുള്ള വാർത്തകൾ കേൾക്കാനും അറിയാനുമൊക്കെ നമുക്കെന്നും ഒരു ആകാംഷയാണ്. അത് ലോകത്തിന്റെ ഏത് കോണിൽ ആയാലും അത്തരം വാർത്തകൾക്കും കഥകൾക്കും വായനക്കാർ ഏറെയുണ്ടാവും. നിലവിൽ ലോക സമ്പന്നർ എന്ന് വിശേഷിപ്പിക്കാവുന്ന ജെഫ് ബെസോസ്, ഇലോൺ മസ്‌ക് തുടങ്ങിയവരുടെ ആസ്‌തി എത്രത്തോളം വലുതാണെന്ന് നിങ്ങൾ ചിന്തിച്ചിട്ടുണ്ടോ? എങ്കിൽ നൂറ്റാണ്ടുകൾക്ക് മുൻപ് ജീവിച്ചിരുന്ന ഒരു അതിസമ്പന്നനായ ചക്രവർത്തിയുടെ കഥ കേട്ടാൽ നിങ്ങൾ ഞെട്ടുമെന്ന് ഉറപ്പാണ്.
14-ാം നൂറ്റാണ്ടിലെ ആഫ്രിക്കൻ ചക്രവർത്തിയായിരുന്ന മൻസ മൂസയാണ് ഇതുവരെ ജീവിച്ചിരുന്നവരിൽ വച്ച് ഏറ്റവും ധനികനായി കണക്കാക്കപ്പെടുന്നത്. എഡി 1280ൽ ജനിച്ച മൻസ മൂസ 1312ൽ പശ്ചിമാഫ്രിക്കയിലെ മാലി സാമ്രാജ്യത്തിന്റെ ഭരണാധികാരിയായി. പണപ്പെരുപ്പത്തിനനുസരിച്ച് കണക്ക് കൂട്ടുമ്പോൾ അദ്ദേഹത്തിന്റെ സമ്പത്ത് ഏകദേശം 400 ബില്യൺ യുഎസ് ഡോളറാണെന്ന് കണക്കാക്കപ്പെടുന്നു.

ഇത് ആധുനിക കാലത്തെ പല ശതകോടീശ്വരന്മാരുടെയും സമ്പത്തിനേക്കാൾ വളരെ വലുതാണ്. ജെഫ് ബെസോസ് (194.6 ബില്യൺ), കൂടാതെ മുകേഷ് അംബാനി (117.8 ബില്യൺ), ഗൗതം അദാനി (83.6 ബില്യൺ), രത്തൻ ടാറ്റ തുടങ്ങിയ ഇന്ത്യൻ ശതകോടീശ്വരന്മാർ പോലും മൂസയ്ക്ക് എത്രയോ പിന്നിലാണെന്ന് പരിശോധിച്ചാൽ നമുക്ക് മനസിലാക്കാൻ കഴിയും.
മൻസ മൂസയുടെ സമ്പത്തിന്റെ വലിയൊരു ഭാഗവും അദ്ദേഹത്തിന്റെ സാമ്രാജ്യത്തിലെ വിശാലമായ പ്രകൃതി വിഭവങ്ങളിൽ നിന്നാണ്. ബാംബുക്, വംഗാര, ബുരെ, ഗലാം, തഗാസ തുടങ്ങിയ പ്രദേശങ്ങളിലെ സ്വർണ്ണ ഖനികൾ അദ്ദേഹത്തെ സമ്പന്നതയുടെ കൊടുമുടിയിലേക്ക് നയിച്ച ഒന്നായിരുന്നു. ഈ ഖനികൾ തന്നെയാണ് അദ്ദേഹത്തിന്റെ സമ്പാദ്യത്തിന്റെ ഉറവിടവും.
കൂടാതെ വടക്കൻ പ്രദേശങ്ങളിൽ ഉപ്പ് ഉത്പാദിപ്പിക്കുകയും വിൽക്കുകയും ചെയ്‌തു പോന്നിരുന്നു. അദ്ദേഹത്തിന്റെ സാമ്രാജ്യത്തിൽ ഇന്നത്തെ ആഫ്രിക്കൻ രാജ്യങ്ങളായ ഐവറി കോസ്‌റ്റ്, സെനഗൽ, മാലി, ബുർക്കിന ഫാസോ എന്നിവ ഉൾപ്പെടുന്നു, ടിംബക്റ്റൂ ആയിരുന്നു മൂസയുടെ രാജ്യത്തിന്റെ തലസ്ഥാനമായി പ്രയോജനപ്പെടുത്തിയിരുന്നത്. ഇത്രയധികം ധനികനായിരുന്നിട്ടും അതിലേറെ കരുണയുള്ള വ്യക്തിത്വം കൂടിയാണ് അദ്ദേഹത്തിന്റേത് എന്നാണ് ചരിത്രകാരമാർ വിവരിക്കുന്നത്.
1324ൽ മൻസ മൂസ മക്കയിലേക്ക് ഒരു തീർത്ഥാടനം നടത്തിയിരുന്നു, ഇത് ചരിത്രത്തിൽ ഇടം നേടിയ ഒന്നായിരുന്നു. സഹാറ മരുഭൂമി മുറിച്ചുകടന്ന എക്കാലത്തെയും വലിയ യാത്രാസംഘമായ അദ്ദേഹത്തിനൊപ്പം 12,000 സഹായികളും 60,000 അടിമകളും അതിന് പുറമേ 100 ഒട്ടകങ്ങളും വലിയ അളവിലുള്ള സ്വർണ്ണവും ഉണ്ടായിരുന്നു. ഏകദേശം 18 ടൺ സ്വർണവുമായാണ് അദ്ദേഹം യാത്ര ചെയ്‌തതെന്നാണ് പറയപ്പെടുന്നത്.
-
മോഹൻലാലിനെ ആര് പിടിച്ച് അഭിനയിപ്പിച്ചു എന്ന് തോന്നി;മമ്മൂട്ടിയുടെ സ്വഭാവമാണത്; ഗോപകുമാർ -
6500 വർഷം പഴക്കമുള്ള കല്ലറയിൽ 1.5 കിലോ സ്വർണം..! മൂവായിരത്തിൽ അധികം ആഭരണങ്ങൾ, ഇതാണ് വർണ -
യുഡിഎഫ് അധികാരത്തിലേക്ക്: രമേശ് ചെന്നിത്തല മുഖ്യമന്ത്രിയാകും! വൻ പ്രഖ്യാപനം -
ഇറാന് കടുത്ത ഉപാധികള്‍ വച്ചു; യുഎസ് താവളങ്ങള്‍ പൂട്ടണം, നിങ്ങള്‍ സ്വയം ചര്‍ച്ച നടത്തുകയാണോ -
ബെംഗളൂരു നിവാസികളുടെ ശ്രദ്ധയ്ക്ക്; പാർക്കിംഗ് ഇനി കരുതലോടെ മതി, ഇല്ലെങ്കിൽ വൻ പിഴ, കാറിന് 1000, ബൈക്കിന് 650! -
ഇറാൻ ആണവായുധങ്ങൾ വികസിപ്പിക്കില്ലെന്ന് സമ്മതിച്ചു; സംഘർഷം വിജയകരമായി അവസാനിച്ചെന്ന് ട്രംപ് -
ഗുജറാത്ത് ഏകസിവില്‍ കോഡ് ബില്ല് പാസാക്കി; മുസ്ലിം വിരുദ്ധം എന്ന് കോണ്‍ഗ്രസ്, എതിര്‍ത്ത് എഎപി -
ശ്രേയ ഘോഷാലിന്റെ ലൈവ് ഷോയുടെ പ്രതിഫലം ലക്ഷങ്ങളല്ല; അമ്പരന്ന് ആരാധകര്‍: തൊട്ടുമുകളില്‍ എആര്‍ റഹ്മാന് -
'ഇതെന്റെ അവസാനത്തെ വീഡിയോ..'; മൊണാലിസയുടെ ആരോപണത്തില്‍ സനോജ് മിശ്രയുടെ മറുപടി -
യു പ്രതിഭയെ അപമാനിച്ച് ലീഗ് നേതാവ്, കണ്ണീരോടെ ഇടത് സ്ഥാനാർത്ഥി, അപലപിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ -
യുഡിഎഫ് ആവശ്യപ്പെട്ടു, എസ്ഡിപിഐ പിന്മാറുന്നു? മഞ്ചേശ്വരത്ത് ബിജെപിയെ തോൽപിക്കുക ലക്ഷ്യം -
അവധികാലത്ത് വെറും 24,000 രൂപയ്ക്ക് റെയിൽവേ ഒരുക്കുന്ന അത്ഭുത യാത്ര; ടിക്കറ്റ് ബുക്കിംഗ് തുടങ്ങിക്കഴിഞ്ഞു












Click it and Unblock the Notifications