പീഢനക്കേസിലെ പ്രതിയെ കോര്‍ട്ട് മാര്‍ഷ്വലിന് വിധേയമാക്കാന്‍ എയര്‍ഫോഴ്സിന് അനുമതി നല്‍കി കോടതി
ചെന്നൈ: കോയമ്പത്തൂർ എയർഫോഴ്സ് അഡ്മിനിട്രേഷൻ കോളജിലെ പീഡന കേസില്‍ എയര്‍ഫോഴ്സിന്റെ വാദം ശരിവെച്ച് സുപ്രീം കോടതി. പ്രതിയുടെ കോര്‍ട്ട് മാര്‍ഷ്യല്‍ നടപടികളുമായി മുന്നോട്ട് പോകാന്‍ അനുമതി നല്‍കണമെന്നായിരുന്നു എയര്‍ഫോഴ്സ് കോടതിയില്‍ ആവശ്യപ്പെട്ടത്. സംസ്ഥാന പൊലീസ് ഈ നീക്കത്തെ എതിര്‍ത്തെങ്കിലും കോടതി എയര്‍ഫോഴ്സിന്റെ ആവശ്യം അംഗീകരിക്കുകയായിരുന്നു. എയര്‍ഫോഴ്സ് അന്വേഷിച്ചാല്‍ കേസ് അട്ടിമറിക്കപ്പെടുമെന്നായിരുന്നു തമിഴ്നാട് പൊലീസീന്റെ വാദം.
30 അംഗ ലെഫ്റ്റനന്‍റ് റാങ്കിലുള്ള അമൃദേശ് എന്ന ഉദ്യോഗസ്ഥനാണ് കേസിലെ പ്രതി. കോയമ്പത്തൂരിലെ എയർ ഫോഴ്സ് അഡ്മിസ്ട്രേഷൻ കോളജിൽ പരിശീലനത്തിന് എത്തിയ അമൃദേശ് സഹപ്രവര്‍ത്തകയെ പീഡിപ്പിക്കാന്‍ ശ്രമിച്ചുവെന്നാണ് പ്രതി. ഈ മാസം പത്താം തിയതിയായിരുന്നു കേസിന് ആസ്പദമായ സംഭവം. ആദ്യം എയർഫോഴ്സ് അഡ്മിസ്ട്രേഷൻ കോളജിലായിരുന്നു പീഡനത്തിന് ഇരയാക്കപ്പെട്ട യുവതി പരാതി ഉന്നയിച്ചത്. എന്നാല്‍ ദിവസങ്ങള്‍ കഴിഞ്ഞിട്ടും നടപടി ഉണ്ടാവാത്തതിനെ തുടര്‍ന്ന് കോയമ്പത്തൂർ സിറ്റി പൊലീസ് കമ്മീഷണർക്ക് പരാതി നല്‍കുകയായിരുന്നു.

കാട്ടൂർ പൊലീസ് കേസ് എടുത്ത ശേഷം അമൃദേശിനെ അറസ്റ്റ് ചെയ്ത് കോടതിയിൽ ഹാജരാക്കുകയായിരുന്നു. കോടതി 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്ത പ്രതിയെ ജയിലില്‍ അടയ്ക്കരുതെന്ന് എയര്‍ഫോഴ്സ് അഭ്യര്‍ത്ഥിച്ചിരുന്നെങ്കിലും പൊലീസ് തങ്ങളുടെ നടപടികളുമായി മുന്നോട്ട് പോവുകയായിരുന്നു. ഇതേ തുടര്‍ന്നാണ് എയര്‍ഫോഴ്സ് കോടതിയെ സമീപിച്ചത്. എയർഫോഴ്സ് ഉദ്യോഗസ്ഥനെ സംസ്ഥാന പൊലീസിന് അറസ്റ്റ് ചെയ്യാൻ അധികാരമില്ലെന്നായിരുന്നു എയർഫോഴ്സിന്റെ വാദം.
പ്രതിയായ അമൃദേശ് സൈനിക പരിശീലനത്തിലുള്ള വ്യക്തിയാണ്. ഉന്നയിക്കപ്പെട്ട പരാതിയില്‍ തങ്ങള്‍ അന്വേഷണവും കോർട്ട് മാർഷലും നടത്തുമെന്നും എയര്‍ഫോഴ്സ് കോടതിയില്‍ വ്യക്തമാക്കി. എന്നാല്‍ പരാതി ലഭിച്ച് ദിവസങ്ങള്‍ കഴിഞ്ഞിട്ടും യാതൊരു നടപടികളും എയര്‍ഫോഴ്സിന്റെ ഭാഗത്ത് നിന്നും ഉണ്ടായില്ല. അതുകൊണ്ടാണ് പരാതിക്കാരി പൊലീസിനെ സമീപിച്ചത്. ചോദ്യം ചെയ്യലിനായി പ്രതിയെ തങ്ങൾക്ക് കസ്റ്റഡിയിൽ വേണമെന്നുമായിരുന്നു പൊലീസിന്റെ വാദം. ചില ഉദ്യോഗസ്ഥര്‍ പരാതി പിന്‍വലിക്കാന്‍ സമ്മര്‍ദ്ദം ചെലുത്തുന്നതായി പരാതിക്കാരിയും അവകാശപ്പെട്ടിരുന്നു.
അധികാരികുടെ ഇത്തരത്തിലുള്ള നിലപാട് തനിക്ക് കൂടുതല്‍ ആഘാതം സൃഷ്ടിച്ചു. ശാരീരികമായും മാനസികപരമായും ബുദ്ധിമുട്ടേറിയ സമയമായിരുന്നു കഴിഞ്ഞ് പോയത്. തന്റെ ചികിത്സ പിന്‍വലിക്കാന്‍ വരെ മുതിര്‍ന്ന ഉദ്യോഗസ്ഥരുടെ ഭാഗത്ത് നിന്നും ശ്രമമുണ്ടായി. ഇൻസ്റ്റിറ്റ്യൂട്ടിന്റെ അധികാരികൾ കുറ്റവാളിക്കെതിരെ നൽകിയ തെളിവുകൾ നശിപ്പിക്കാൻ ശ്രമിച്ചുവെന്നും പരാതിക്കാരി ആരോപിച്ചിരുന്നു.
-
കഴിഞ്ഞ അഞ്ച് വര്‍ഷത്തെ വരുമാനം ഇനി സ്വര്‍ണം തരില്ല..! സ്വര്‍ണം ഇങ്ങനെ വാങ്ങിയാല്‍ ലാഭം -
സ്വര്‍ണവില വീണ്ടും കുറഞ്ഞു; ഇന്ന് രണ്ടാം തവണ വന്‍ ഇടിവ്, ആഭരണം വാങ്ങുന്നോ? പവന് വില -
ശബരി റെയിൽ പദ്ധതി; അങ്കമാലി-എരുമേലി പാതയിൽ 4 തുരങ്കങ്ങൾ, പാലങ്ങൾ നിരവധി, ആകെ 111 കി.മീ ദൂരം -
സ്വര്‍ണവില ഇടിഞ്ഞു; ട്രംപ് അല്ല, 'മാറ്റിയത്' ഇറാന്, പിന്നെ രൂപയും, ഇന്നത്തെ പവന് വില അറിയാം -
സ്വര്‍ണം ആര്‍ക്കും വേണ്ടേ? ആഭരണം വാങ്ങുന്നത് വിവാഹപാര്‍ട്ടിക്കാര്‍ മാത്രം, കാരണമിത് -
'മോഹൻലാലിനോടൊപ്പമുള്ള ഈ കിടപ്പറ സീനിനെ കുറിച്ച് കേട്ടപാടെ നടിമാർ പലരും ഓടി രക്ഷപ്പെട്ടു,കാരണം';ആലപ്പി അഷ്റഫ് -
സ്വർണം മലയാളികൾ വിൽക്കുന്നില്ല, എന്തുകൊണ്ടാണത്? അടിമുടി പെട്ട് ജ്വല്ലറിക്കാർ..കടുത്ത തിരിച്ചടി -
സ്വര്‍ണം 'പറ്റിക്കല്‍' തുടരുന്നു.. ഇന്ന് വീണ്ടും വില കൂടി, തിരികെ കയറി തുടങ്ങിയോ? ഗ്രാം, പവന് വില അറിയാം -
'സ്വര്‍ണം വാങ്ങലും വില്‍ക്കലും രണ്ടും നില്ക്കും, പൊതുജനം ആകെ അങ്കലാപ്പിൽ, ഒരു ദിവസം തന്നെ ലാഭവും നഷ്ടവും' -
ഖത്തര്‍ വീണത് അമേരിക്കക്ക് നേട്ടമായി; ജപ്പാനും ജര്‍മനിയും മറ്റു വഴി തേടി, ഗള്‍ഫ് രാജ്യങ്ങള്‍ക്ക് തിരിച്ചടി -
ആരാധന വോട്ടാകുമോ? തെരഞ്ഞെടുപ്പിനിറങ്ങിയ സെലിബ്രിറ്റികളോട് കേരളം ചെയ്തതിങ്ങനെ... -
മഞ്ജു വാര്യർ പറയുന്നു, 'സ്ഥാനാർത്ഥിത്വം വാഗ്ദാനം ചെയ്ത് വന്നിട്ടുണ്ട്',ഇനി രാഷ്ട്രീയത്തിലേക്കോ?മറുപടി












Click it and Unblock the Notifications