കേരളത്തിൽ ഏറ്റവുമൊടുവിൽ തൂക്കിലേറ്റിയത് റിപ്പർ ചന്ദ്രനെ; സുപ്രീംകോടതി സ്റ്റേ ആന്റണിയെ കൊലക്കയറിൽ നിന്നും രക്ഷിച്ചു, ജീവപര്യന്തമാക്കിയതോടെ ആന്റണിയുടെ വധശിക്ഷ അടഞ്ഞ അധ്യായം, ആലുവ കൂട്ടക്കൊലക്കേസിലെ ഉള്ളറകൾ
കൊച്ചി: വടക്കൻ കേരളത്തിൽ നിരവധി പേരെ തലയ്ക്കടിച്ചു കൊലപ്പെടുത്തിയ റിപ്പർ ചന്ദ്രനെയാണ് കേരളത്തിൽ ഏറ്റവുമൊടുവിൽ തൂക്കിലേറ്റിയത്. അതിനു ശേഷം സെഷൻസ് കോടതികൾ വിധിച്ച വധശിക്ഷകളിൽ മിക്കതും മേൽക്കോടതികൾ റദ്ദാക്കുകയും ജീവപര്യന്തമായി ഇളവു വരുത്തുകയും ചെയ്തു. ആലുവ കൂട്ടക്കൊലക്കേസിൽ പ്രതി ആന്റണിയുടെ ദയാഹർജി രാഷ്ട്രപതി തള്ളിയതിനെ തുടർന്നു തിരുവനന്തപുരം സെൻട്രൽ ജയിലിൽ ഒരുക്കങ്ങൾ തുടങ്ങിയെങ്കിലും ജില്ലാ കോടതി ബ്ലാക്ക് വാറന്റ് പുറപ്പെടുവിക്കും മുമ്പേ സുപ്രീംകോടതി സ്റ്റേ അനുവദിച്ചതിനാൽ നടപ്പായില്ല.
ന്യൂജെന്
വിസ
തട്ടിപ്പ്:
കുവൈറ്റ്
രാഗേഷ്
പോലീസിന്റെ
പിടിയില്
മൂന്നു
കൊല്ലത്തിനു
ശേഷം
ഇന്നലെ
ജീവപര്യന്തമായി
ഇളവു
നൽകിയതോടെ
ആന്റണിയുടെ
വധശിക്ഷ
അടഞ്ഞ
അധ്യായമായി.
1990
ൽ
വാകേരി
ബാലകൃഷ്ണനെയും
1991
ൽ
റിപ്പർ
ചന്ദ്രനെയും
തൂക്കിക്കൊന്നതാണു
കേരളത്തിന്റെ
സമീപഭാവിയിൽ
നടപ്പാക്കിയ
വധശിക്ഷകൾ.
ഇരുവരെയും
കണ്ണൂർ
സെൻട്രൽ
ജയിലിലാണ്
കഴുവേറ്റിയത്.
അമ്മയേയും
മകളെയും
മാനഭംഗപ്പെടുത്തി
കൊലപ്പെടുത്തിയ
കേസിൽ
കോഴിക്കോട്
ജില്ലാ
സെഷൻസ്
കോടതിയാണ്
വയനാട്
സ്വദേശിയായ
വാകേരി
ബാലകൃഷ്ണനെ
തൂക്കിക്കൊല്ലാൻ
വിധിച്ചത്.
കാസർകോഡ്, തെക്കൻ കാനറ ജില്ലകളിൽ ഉറങ്ങിക്കിടന്നവരെ തലയ്ക്കടിച്ചു കൊലപ്പെടുത്തിയ കേസിൽ കാസർകോഡ് സെഷൻസ് കോടതിയാണ് റിപ്പർ ചന്ദ്രന് വധശിക്ഷ വിധിച്ചത്. മംഗലാപുരം, കാസർകോഡ് പൊലീസ് സംഘങ്ങളുടെ നീണ്ട അന്വേഷണത്തിനൊടുവിലാണു സീരിയൽ കില്ലറായ ചന്ദ്രൻ പിടിയിലായത്. 1985 ഒക്റ്റോബർ 10നു പുലർച്ചെ കാസർകോഡ് സ്വദേശികളായ നരസപ്പയ്യ ഹാൻഡയേയും ജോലിക്കാരൻ വിശ്വനാഥനെയും തലയ്ക്കടിച്ചു കൊലപ്പെടുത്തിയ കേസിലായിരുന്നു വധശിക്ഷ. ഇവരുൾപ്പെടെ ഏഴു പേരെയാണ് ചന്ദ്രൻ കൊലപ്പെടുത്തിയത്.
ഇരുവരുടെയും വധശിക്ഷ ഹൈക്കോടതി ശരിവച്ചിരുന്നു. തുടർന്നു സുപ്രീംകോടതി അപ്പീൽ തള്ളിയതിനെ തുടർന്നു രാഷ്ട്രപതിക്ക് ദയാഹർജി നൽകി. ഇതും തള്ളിപ്പെട്ടതോടെയാണു കഴുവിലേറ്റിയത്. കണ്ണൂർ സെൻട്രൽ ജയിലിൽ വധശിക്ഷയ്ക്കു വിധിക്കപ്പെട്ടവരെ പാർപ്പിക്കുന്ന ഏകാന്ത സെല്ലിൽ വാകേരി ബാലകൃഷ്ണനെയും റിപ്പർ ചന്ദ്രനെയും അടുത്തടുത്ത തടവറകളിലാണു പാർപ്പിച്ചിരുന്നത്. നിരപരാധികളെ തലയ്ക്കടിച്ചു കൊലപ്പെടുത്തിയ റിപ്പർ ചന്ദ്രന് വധശിക്ഷ വിധിച്ചിട്ടും കൂസലില്ലായിരുന്നു. കോടതികളിൽ ഹാജരാക്കുമ്പോൾ ജഡ്ജിമാരെയും പൊലീസിനെയും അസഭ്യം പറയുന്നതു പതിവാക്കിയ ചന്ദ്രന്റെ സ്വഭാവം ജയിലിലും ഒട്ടും അയഞ്ഞില്ല.
എന്നാൽ വാകേരി ബാലകൃഷാണനെ തൂക്കിക്കൊല്ലാനുള്ള നടപടിക്രമങ്ങൾ കൺമുന്നിൽ കണ്ടതോടെ റിപ്പർ ചന്ദ്രന്റെ മനസിളകി. മരണം അടുത്തെത്തിയെന്ന് ഉറപ്പായതോടെ രക്ഷപ്പെടാനുള്ള പഴുതുകൾ തേടി. തന്നെ രക്ഷിക്കാൻ ഇടപെടണമെന്ന് ആവശ്യപ്പെട്ട് സുകുമാർ അഴിക്കോട് ഉൾപ്പെടെയുള്ള സാംസ്കാരിക നായകർക്ക് കത്തെഴുതി. ചന്ദ്രന്റെ കത്തു കിട്ടിയ അഴീക്കോട് തന്റെ പ്രശസ്തമായ "തത്ത്വമസി'എന്ന കൃതിയുമായി ജയിലിൽ എത്തി ചന്ദ്രനെ കണ്ടത് വാർത്താ പ്രധാന്യം നേടിയിരുന്നു. ചന്ദ്രന്റെ മൃതദേഹം ബന്ധുക്കൾ ഏറ്റുവാങ്ങാൻ ഇല്ലാത്തതിനാൽ ജയിൽ വളപ്പിൽ തന്നെ സംസ്കരിക്കുകയായിരുന്നു. തിരുവനന്തപുരം സെൻട്രൽ ജയിലിൽ 1979 ലാണ് ഏറ്റവുമൊടുവിൽ വധശിക്ഷ നടപ്പാക്കിയത്. ബാലരാമപുരം സ്വദേശിയും ദുർമന്ത്രവാദിയുമായ അഴകേശനെയാണ് തൂക്കിലേറ്റിയത്. ദുർമന്ത്രവാദത്തിനായി കുട്ടികളെ പീഡിപ്പിച്ചു കൊലപ്പെടുത്തിയെന്നായിരുന്നു കേസ്.