Get Updates
Get notified of breaking news, exclusive insights, and must-see stories!

പുതുമയില്ലാതെ കൊച്ചി കോര്‍പ്പറേഷന്‍ ബജറ്റ്; പ്രതിപക്ഷം പ്രതിഷേധിച്ചു, നികുതി പിരിക്കാൻ ഇനി പേടിഎം

കൊച്ചി: പുതിയ നികുതി നിർദേശങ്ങളില്ലാതെ 987 കോടി രൂപയുടെ വാര്‍ഷിക ബജറ്റ് കൊച്ചി നഗരസഭ അവതരിപ്പിച്ചു. റോഡ് നിർമാണം മുതല്‍ മാലിന്യനിർമാർജനം വരെയുള്ള സേവന മേഖലകളില്‍ നഗരസഭ കൗണ്‍സിലിന് കീഴില്‍ വിവിധ കമ്പനികള്‍ രൂപീകരിച്ച്‌ പ്രവര്‍ത്തനം മുന്നോട്ട് പോകുമെന്ന് പ്രഖ്യാപനം.

687,48,88341 രൂപ വരവും, 596,32,36,579 രൂപ ചെലവും 76,13,762 നീക്കിയിരിപ്പും പ്രതീക്ഷിക്കുന്ന പുതുക്കിയ ബജറ്റും 2019-20ലേക്ക് 987,56,94,858 രൂപ വരവും, 945,18,58,976 രൂപ ചെലവും 27,34,68,382 രൂപ നീക്കി ബാക്കിയും പ്രതീക്ഷിക്കുന്ന ബജറ്റും ഡെപ്യൂട്ടി മേയർ ടി.ജെ. വിനോദ് അവതരിപ്പിച്ചു. ബജറ്റ് അവതരണത്തിന് മുൻപ്, ബ്രഹ്മപുരം മാലിന്യപ്ലാന്‍റിലെ അഗ്നിബാധ സംബന്ധിച്ച തീരുമാനത്തിന് അലംഭാവം കാണിക്കുന്നുവെന്നാരോപിച്ച് പ്രതിപക്ഷം ബജറ്റ് സമ്മേളനം ബഹിഷ്കരിച്ചു.

Budget report

തുടർന്ന് ഒത്തുതീർപ്പ് നടപടിയെന്നവണ്ണം ചേർന്ന സർവകക്ഷി യോഗത്തിൽ സംഭവം സംബന്ധിച്ച് അന്വേഷണം നടത്താൻ സർക്കാരിനോട് ശുപാർശ ചെയ്യാമെന്ന തീരുമാനമെടുത്തു. ഇതേതുടർന്നാണ് 11.30 മണിയോടെ മുടങ്ങിപ്പോയ ബജറ്റ് അവതരണം പുനഃരാരംഭിച്ചത്.

ലിത്വാനിയയുടെ തലസ്ഥാനമായ വില്‍ന്യയസ് സന്ദര്‍ശിച്ച ഭരണപക്ഷം അംഗങ്ങള്‍ മുന്നോട്ട് വെച്ച ആശയമാണ് എസ്പിവി കമ്പനികള്‍. വിവിധ സേവന മേഖലകളില്‍ കോര്‍പ്പറേഷന്‍ കൗണ്‍സിലിന് കീഴില്‍ മാനെജ്മെന്‍റ് വിദഗ്ധരുടെയും പ്രൊഫഷണലുകളുടെയും നേതൃത്വത്തിലാണ് കമ്പനി പ്രവര്‍ത്തിക്കുക. രണ്ടു കോടി രൂപയാണ് എസ്പിവിക്കായി വകയിരുത്തിയിരിക്കുന്നത്. നിലവിലെ നികുതി ശേഖരണം കാര്യക്ഷമമാക്കാന്‍ പേടിഎം വഴിയാകും പണം ശേഖരിക്കുക.

ഇലക്‌ട്രിക് വാഹനങ്ങളുടെ ഉപയോഗം കാര്യക്ഷമമാക്കാന്‍ ജർമന്‍ സഹായത്തോടെ ഇ മൊബിലിറ്റി ആക്ഷന്‍ പ്ലാന്‍ തയാറാക്കും. ഫ്ലാറ്റുകളിലെ ടോയ്‍ലറ്റുകളിലെ അമിത ജല ഉപയോഗം നിയന്ത്രിക്കാന്‍ പുതിയ ജല നയം കൊണ്ടു വരും. കൊതുകുനിവാരണ പദ്ധതികള്‍, പൂർണ പ്ലാസ്റ്റിക നിരോധനം തുടങ്ങിയ പ്രഖ്യാപനങ്ങള്‍ ഭരണപക്ഷ അംഗങ്ങള്‍ കൈയ്യടിച്ച്‌ സ്വീകരിച്ചു.

സംസ്ഥാന സര്‍ക്കാരിന്‍റെ പാരിസ്ഥിതിക അനുമതി ലഭിച്ചാലുടന്‍ മാലിന്യത്തില്‍ നിന്ന് വൈദ്യുതി ഉത്പാദിപ്പിക്കുന്ന ആധുനിക മാലിന്യ നിർമാർജന പ്ലാന്‍റിന്‍റെ നിർമാണം തുടങ്ങാനാകുമെന്നാണ് പ്രതീക്ഷ. ബ്രഹ്മപുരം പുതിയ പ്ലാന്‍റ് സജജമാകുന്നത് വരെ നിലവിലുള്ള പ്ലാന്‍റ് പ്രവര്‍ത്തിക്കുന്നതിനും ലീച്ചറ്റ് പ്ലാന്‍റ് സ്ഥാപിക്കുന്നതിനുമായി മൂന്ന് കോടി രൂപയാണ് വകയിരുത്തിയിരിക്കുന്നത്.

വെള്ളക്കെട്ട് പരിഹരിക്കുന്നതിനും കൊതുക് നിവാരണത്തിനും പ്ലാസ്റ്റിക് നിരോധനത്തിനും മാലിന്യ നിര്‍മ്മാര്‍ജ്ജനത്തിനും പുതിയ പദ്ധതി നിര്‍ദ്ദേശങ്ങള്‍ ഒന്നും ഇല്ലാത്ത ബജറ്റില്‍ തനത് വരുമാനം കണ്ടെത്താനായി പുതിയ നികുതി നിര്‍ദ്ദേശങ്ങളും ഇല്ല. മത്സ്യത്തൊഴിലാളികള്‍, പട്ടികജാതി പട്ടിക വര്‍ഗ്ഗ വിഭാഗത്തിന്റെ ക്ഷേമ പ്രവര്‍ത്തനങ്ങള്‍, നഗരത്തിന്റെ കാലങ്ങളായ ആവശ്യവുമായ ആധുനിക രീതിയിലുള്ള അറവ് ശാല എന്നിവയും ബജറ്റില്‍ ഉള്‍ക്കൊളളിച്ചിട്ടില്ല.

അതേസമയം, ഡിജിറ്റല്‍ സാങ്കേതിക വിദ്യ ഉപയോഗിച്ച് ടാക്‌സ് പിരിക്കാന്‍ പേടിഎം സംവിധാനവും വൃക്ഷ പരിപാലനത്തിനായി കൊച്ചി വൃക്ഷ ബാങ്ക്, സ്വയം പ്രവര്‍ത്തിത കുടിവെള്ള സംവിധാനം എന്നിങ്ങനെ ചെറിയ രീതിയിലാണ് പുതിയ പദ്ധതികള്‍ മാത്രമാണ് വളരുന്ന കൊച്ചിക്കായി ഭരണ നേതൃത്വം ബജറ്റില്‍ പ്രഖ്യാപിച്ചിരിക്കുന്നത്. വിവിധ ധനാഗമ മാര്‍ഗങ്ങളിലൂടെ ഈ സാമ്പത്തിക വര്‍ഷം 62 കോടി രൂപയുടെ അധിക വരുമാനം കണ്ടെത്തെന്നുമാണ് ബജറ്റ് പ്രഖ്യാപനം.

കഴിഞ്ഞ മൂന്ന് വര്‍ഷത്തില്‍ നിന്നും യാതൊന്നും മാറ്റാതെ കൃത്യമായി പഠനം നടത്താതെ എഴുതി തയ്യാറാക്കിയതുമായ ബ്ജറ്റ് ജനങ്ങളെ കബളിപ്പിക്കുന്ന തരത്തിലാണെന്ന പ്രതിപക്ഷ നേതാവ് ടി.ജെ. ആന്റണി കുറ്റപ്പെടുത്തി. ഭവനരഹിതര്‍, മത്സ്യബന്ധന തൊഴിലാളികള്‍, അവശത അനുഭവിക്കുന്നവര്‍, പട്ടികജാതി പട്ടികവര്‍ഗ വിഭാഗക്കാര്‍ എന്നിവര്‍ക്കൊന്നും ബഡ്ജറ്റില്‍ യാതൊരു തരത്തിലുള്ള പരിഗണനയും ലഭിച്ചിട്ടില്ല. ബ്രഹ്മപുരം മാലിന്യ പ്ലാന്റിന്റെ കാര്യത്തില്‍ യാതൊരു തീരുമാനവും കൈക്കൊണ്ടിട്ടിട്ടില്ല. കേന്ദ്ര സംസ്ഥാന സര്‍ക്കാരുടെ യാതൊരു ഫണ്ടും ഇതുവരെ ഉപയോഗപ്പെടുത്തിയിട്ടില്ല. ജലമെട്രോ പദ്ധതിയും ജനങ്ങള്‍ക്ക് ആവശ്യമായ ഒരു പദ്ധതിയും നടപ്പിലാക്കിയിട്ടില്ല. കൊതുക്, മാലിന്യ നിര്‍മാര്‍ജനം ഇവയ്‌ക്കൊന്നും നടപടി ആയിട്ടില്ല.

ആസ്ഥാന മന്ദിരത്തിന്റെ പ്രവര്‍ത്തനം വര്‍ഷങ്ങളായി നടന്നിട്ടില്ല, രണ്ട് റോറോകള്‍ സര്‍വീസ് നടത്തേണ്ടിടത്ത് നിലവില്‍ ഒരു റോറോ മാത്രമാണ് സര്‍വീസ് നടത്തുന്നത്. അറവ് ശാല നിര്‍മ്മാണത്തിനായി ഇപ്പോഴും ഫണ്ട് മാറ്റിവെക്കുകയാണ് ചെയ്യുന്നത് ഇതുവരെ അതിന് നടപടി ഒന്നും ഉണ്ടായിട്ടില്ല. ജനങ്ങളുടെ ആവശ്യങ്ങള്‍ക്ക് പരിഗണന നല്‍കാതെ മാര്‍ക്കറ്റുമായി ബന്ധപ്പെടുത്തി ആകാശപാത നിര്‍മ്മിക്കാന്‍ ശ്രമിക്കുന്നു. ജനങ്ങളുടെ നിരന്തര പ്രശ്‌നമായ കൊതുക് നിര്‍മാര്‍ജനം ഇന്നുവരെ നടപ്പിലാക്കാതെ, എല്ലാത്തവണത്തെയും പോലെ കൊതുക് നിര്‍മാജനം നടത്തും എന്ന് പറയുക മാത്രമാണ് ചെയ്യുന്നതെന്നും പ്രതിപക്ഷം കുറ്റപ്പെടുത്തി.

സ്ത്രീകള്‍ക്കായി ഒരു പ്രത്യേക പദ്ധതിയും ബജറ്റില്‍ ഉള്‍പ്പെടുത്തിയിട്ടില്ല. ബഡ്ജറ്റില്‍ പറയുന്ന തുകകള്‍ തമ്മില്‍ യാതൊരു ബന്ധവും ഇല്ലെന്നും കടം വാങ്ങിയതും, ബാധ്യതകള്‍ ഉണ്ടോ ഇവയൊന്നും ബജറ്റില്‍ പറയുന്നില്ല. കുറെ അധികം പ്രഖ്യാപനം മാത്രം നടത്തുക മാത്രമാണ് ചെയ്തത്. ഫണ്ടുകള്‍ അവതരിപ്പിക്കുമ്പോള്‍ വെറുതെ കൈക്കോട്ടി പാസാക്കുന്ന രീതിയാണ് നടന്നതെന്നും പ്രതിപക്ഷം കുറ്റപ്പെടുത്തി. പ്ലാസ്റ്റിക്കിന്റെ ഉപയോഗം കുറക്കുമെന്ന് കഴിഞ്ഞ വര്‍ഷം മുതല്‍ പറയുന്നതാണ് ഇതുവരെ നടപ്പിലാക്കിയിട്ടില്ല 150 ടണ്‍ മാലിന്യമാണ് ബ്രഹ്മപുരത്ത് എത്തുന്നത് ഇത്തരം കാര്യങ്ങള്‍ ഒന്നും ബഡ്ജറ്റില്‍ പ്രതിപാതിച്ചിട്ടില്ല. നാലുവര്‍ഷങ്ങളിലും പറഞ്ഞ കാര്യങ്ങള്‍ തന്നെയാണ് ആവര്‍ത്തിച്ചുകൊണ്ടിരിക്കുന്നതെന്നും പ്രതിപക്ഷ കൗണ്‍സിലര്‍മാരായ സുധ ദിലീപ്കുമാര്‍, വി.പി. ചന്ദ്രന്‍, പൂര്‍ണിമ നാരായണന്‍ പറഞ്ഞു.

ബജറ്റ് അവതരണം തടഞ്ഞ് പ്രതിപക്ഷം പ്രതിഷേധിച്ചു. ബ്രഹ്മപുരം പ്ലാന്റ് കത്തി നഗരത്തിലെ ജനങ്ങള്‍ വിഷപ്പുക ശ്വസിച്ച് ബുദ്ധിമുട്ടുന്ന സാഹചര്യത്തില്‍ വിഷയത്തില്‍ വ്യക്തമായ തീരുമാനം കൈക്കൊണ്ടശേഷമേ ബജറ്റ് അവതരണം നടത്താവു എന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടു. ബ്രഹ്മപുരം കത്തുന്ന സാഹചര്യത്തില്‍ അതില്‍ അന്വേഷണം നടത്താതെ സംഭവം ആസൂത്രണമാണ് എന്ന് പറയുക മാത്രമാണ് മേയര്‍ ചെയ്യുന്നത്.

ഇത് തീര്‍ത്തും പിടുപ്പ് കേടാണ്. ബ്രഹ്മപുരത്തില്‍ കാര്യമായ നടപടികള്‍ കൈക്കൊള്ളണമെന്ന പ്രതിപക്ഷത്തിന്റെ ആവശ്യത്തില്‍ മേയര്‍ പ്രതികരിച്ചില്ല. ഇത് അട്ടിമറിയാണെന്ന് എങ്ങനെ പറയാന്‍ സാധിക്കും എന്നും പ്രതിപക്ഷം ചോദിച്ചു. വിഷയത്തിന്റെ ഗൗരവും മനസ്സിലാക്കാതെയാണ് മേയര്‍ പെരുമാറുന്നതെന്നും അവര്‍ ആരോപിച്ചു.

തുടര്‍ന്ന് പ്രതിപക്ഷവുമായി ചര്‍ച്ച നടത്തിയതിന് ശേഷമാണ് ബജറ്റ് അവതരിപ്പിച്ചത്. കഴിഞ്ഞ ദിവസം ഉണ്ടായ തീപ്പിടുത്തം ഗൗരവം ഏറിയതാണെന്നും തീ അണയ്ക്കാനുള്ള ശ്രമം നടത്തിയെന്നും വിഷയത്തില്‍ സമഗ്രമായ ചര്‍ച്ച നടത്തണമെന്ന് സര്‍ക്കാരിനോട് ശുപാര്‍ശ ചെയ്യുമെന്നും, ജനങ്ങള്‍ക്കുണ്ടായ അസൗകര്യങ്ങള്‍ക്ക് പരിഹാരം നിര്‍ദേശിക്കുമെന്നും മേയര്‍ പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+