പെരിയാർ വീണ്ടും കറുത്ത് കലങ്ങി ഒഴുകി; കളമശേരി നഗരസഭയുടെ അനാസ്ഥയെന്ന് പിസിബി
കളമശേരി: കളമശേരി ഭാഗത്ത് പെരിയാർ വീണ്ടും നിറം മാറി ഒഴുകി. കറുത്ത് കലങ്ങിയ നിലയിലായിരുന്നു ചൊവ്വാഴ്ച രാവിലെ വെള്ളം ഒഴുകിയത്. പുത്തലംകടവു മുതൽ ആറാട്ട് കടവിന് 200 മീറ്ററോളം താഴെ വരെ കരി ഓയിൽ പോലെ കറുത്ത് വെള്ളമൊഴുകി. ഏലൂരിൽ നിന്നും പൊലൂഷൻ കൺട്രോൾ ബോർഡ് ഉദ്യോഗസ്ഥരെത്തി പരിശോധന നടത്തി. രാവിലെ അഞ്ചര മുതൽ 12 മണി വരെയാണ് വെള്ളം കറുത്ത് ഒഴുകിയത്.
ദിവസവും രാവിലെ പുഴയിലെ വെള്ളമെടുത്ത് പരിശോധന നടത്തുന്ന പി.സി.ബി ഉദ്യോഗസ്ഥർ വലിയ രീതിയിൽ വെള്ളം മലിനപ്പെട്ടതിനാൽ ഓക്സിജൻ അളവ് വളരെ കുറവാണെന്ന് പറഞ്ഞു. രണ്ടാഴ്ച മുമ്പും ഇതേ പ്രതിഭാസം ഉണ്ടായിരുന്നു. കൂടിയ അളവിൽ പുഴയിൽ മാലിന്യമെത്തുകയും ഒഴുക്കില്ലാതിരിക്കുകയും ചെയ്യുമ്പോഴാണ് വെള്ളത്തിൽ ഓക്സിജൻ കുറയുന്നത്. ഈ അവസ്ഥ തുടർന്നതോടെ രാവിലെ 10ന് ഒരു മണിക്കൂർ ആറാട്ട് കടവിലെ ഷട്ടർ തുറന്നു വെച്ചു. ഈ സമയത്താണ് ഷട്ടറിന് താഴേക്ക് വെള്ളം കറുത്ത് ഒഴുകിയത്.

പല സ്വകാര്യ സ്ഥാപനങ്ങളിലെയും ഫ്‌ലാറ്റ് സമുച്ചയങ്ങളിലെയും മാലിന്യക്കുഴലുകൾ ഈ പുഴയിലേക്കാണ് സ്ഥാപിച്ചിരിക്കുന്നത്. ഇതുമൂലം മാലിന്യവും ചെളിയും ഷട്ടറിനടിയിൽ അടിഞ്ഞു കൂടുകയും, ഷട്ടർ തുറക്കുമ്പോൾ ഇത് ഷട്ടറിന്റെ താഴെക്കൂടി മറുഭാഗത്തേക്ക് ഒഴുകുന്നത് മൂലമാണ് വെള്ളം കറുക്കുന്നതെന്നും നാട്ടുകാരിൽ ചിലർ പറയുന്നു. വെള്ളത്തിൽ ഓക്സിജന്റെ അളവ് കുറഞ്ഞതിനാൽ മൽസ്യങ്ങൾ വെള്ളത്തിന് മുകളിൽ പൊങ്ങി വരാൻ തുടങ്ങിയപ്പോൾ പരുന്ത്, കാക്ക തുടങ്ങിയ പക്ഷികൾ വട്ടമിട്ടു പറക്കാനും മീനുകളെ കൊത്തിയെടുക്കാനും തുടങ്ങി.

വേനൽ കനത്തതോടെ പുഴയിലേക്ക് മലിന്യമെത്തുന്നത് ഗുരുതര പ്രശ്നങ്ങൾ ഉണ്ടാക്കും. കളമശേരി നഗരസഭയിലെ ഡംപിങ് യാർഡിലെ മാലിന്യം, എൻ.എ.ഡി ഭാഗത്തെ പാടത്ത് നിന്ന് ചെളി, അഴുക്ക് എന്നിവ തൂമ്പുങ്കൽ തോട് വഴി പെരിയാറിലേക്ക് ഒഴുകുന്നുണ്ട്. അതോടൊപ്പം പുത്തലം കടവിലേക്ക് മാർക്കറ്റ് മാലിന്യങ്ങളും ടൗൺഷിപ്പിലെ മാലിന്യങ്ങളും നേരിട്ട് പെരിയാറിലേക്ക് ഒഴുകി എത്തുകയാണ്. മാർക്കറ്റിലും പരിസരത്തുമുള്ള നിരവധി അറവുശാലകളിൽ നിന്ന് രക്തവും മറ്റു മാലിന്യങ്ങളും നേരിട്ട് പുഴയിലെത്തുന്നു. കളമശേരി മാർക്കറ്റിൽ ട്രീറ്റ്മെന്റ് പ്ലാന്റ് സ്ഥാപിക്കണമെന്നു നാട്ടുകാർ പറയുന്നു.
അറവു നിർത്തിവെക്കാനും മാലിന്യം ഒഴുകി എത്തുന്നത് തടയാനും ആവശ്യമായ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് കളമശേരി നഗരസഭക്ക് നിരവധി തവണ കത്തു കൊടുത്തതായി പി.സി.ബി എൻജിനിയർ ശ്രീലക്ഷ്മി പറഞ്ഞു. എന്നാൽ നഗരസഭയുടെ ഭാഗത്ത് നിന്ന് ഒരു മറുപടിപാേലും ലഭിച്ചിട്ടില്ല. പി.സി.ബി ആലുവ, കളമശേരി നഗരസഭകളുടെ യോഗം വിളിച്ചിട്ടുണ്ട്. വിഷയം കലക്ടറുടെ ശ്രദ്ധയിൽ കൊണ്ടുവന്ന് പരിഹാരം കാണാനുള്ള നീക്കത്തിലാണ് ഉദ്യോഗസ്ഥർ.
ലോക്സഭ തിരഞ്ഞെടുപ്പ് 2019: വൺഇന്ത്യ ഇലക്ഷൻ സ്പെഷൽ പേജ് കാണൂ
-
സര്‍വീസില്‍ സ്ഥിരമാകും, വാഹനം വാങ്ങാനുള്ള ആഗ്രഹം സഫലമാകും, ഭൂമിയില്‍ നിന്ന് കൂടുതല്‍ വരുമാനം, നാൾഫലം -
സ്വർണ വില ഇന്നും താഴേക്ക്; 75,000 രൂപ വരെയെങ്കിലും പവന് വരുമോ? പഴയ സ്വർണം വിൽക്കേണ്ടവർ അറിയാൻ -
ഭക്ഷണം ശ്വാസകോശത്തിൽ കുടുങ്ങി, പിന്നാലെ കുഴഞ്ഞു വീണു; കാർത്തിക് സൂര്യയ്ക്ക് സംഭവിച്ചത് -
ദേശീയപാത 66; ചർക്കള-നീലേശ്വരം, നീലേശ്വരം-തളിപ്പറമ്പ് റീച്ചുകളുടെ പ്രവർത്തനം അന്തിമഘട്ടത്തിലേക്ക് -
സ്വർണ വില ഉച്ചയ്ക്കും ഇടിഞ്ഞു; മഞ്ഞലോഹത്തിൻ്റെ കുതിപ്പ് തീർന്നോ? ഇനി വിലക്കുറവിൻ്റെ നാളുകളോ? -
''ടേബിളിലിരുന്ന പാത്രം മമ്മൂക്ക എന്റെ നേരേ നീട്ടി, വിറയാർന്ന കൈകളാൽ അത് വാങ്ങി, അത് അപൂർവ്വ സുന്ദര നിമിഷം'' -
'മൊണാലിസയെ 35 കഷണങ്ങളാക്കും'; വിവാഹത്തിൽ വിദ്വേഷ പ്രസ്താവനയുമായി സാധ്വി പ്രാചി -
അഖിൽ മാരാർ കൊട്ടാരക്കരയിലേക്കല്ല, തൃപ്പൂണിത്തുറയിൽ? അതിലും രണ്ട് അഭിപ്രായം..സാബുവിനായി ബിജെപി -
അമേരിക്കക്ക് കനത്ത തിരിച്ചടി; ഇറാഖിൽ യുഎസ് ടാങ്കർ വിമാനം തകർന്ന് വീണു -
വര്‍ക്ക് ഫ്രം ഹോമിലേക്ക് ഈ നഗരങ്ങള്‍; ബെംഗളൂരുവിലും കൊച്ചിയിലും കമ്പനികള്‍ ജീവനക്കാര്‍ക്ക് നല്കിയ നിര്‍ദേശം -
എൽദോസ് കുന്നപ്പിള്ളി കൊച്ചിയിലേക്കോ? നേമത്ത് ശബരിനാഥന്, മണ്ഡലം പിടിക്കാൻ മത്സരിപ്പിക്കണമെന്ന് മൂന്ന് എംപിമാർ -
ഹൈദരാബാദിൽ പാചകവാതക ക്ഷാമം രൂക്ഷം; ഹോസ്റ്റലുകളിൽ നിയന്ത്രണം, വർക്ക് ഫ്രം ഹോം ആവശ്യം ശക്തമാവുന്നു












Click it and Unblock the Notifications