ഇടുക്കി വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

പരോളിലിറങ്ങിയ പ്രതി പൊലീസിനെ വെട്ടിച്ച് കടന്നുകളഞ്ഞു, പ്രതിക്കായി കാട് കയറി പൊലീസ്; അണക്കെട്ടിലും നിരീക്ഷണം

Google Oneindia Malayalam News

ഇടുക്കി: പരോളില്‍ ഇറങ്ങിയ കൊലക്കേസ് പ്രതി പൊലീസിനെ കബളിപ്പിച്ച് രക്ഷപ്പെട്ടു. കൊലക്കേസില്‍ ഇരട്ട ജീവപര്യന്തം ശിക്ഷ വിധിച്ച ഇടുക്കി പൊന്മുടി സ്വദേശി കളപ്പുരയില്‍ ജോമോന്‍ ആണ് രക്ഷപ്പെട്ടത്. പൊലീസ് സംരക്ഷണത്തോടെ പരോളില്‍ വീട്ടില്‍ എത്തിച്ചപ്പോഴാണ് ജോമോന്‍ ഓടി രക്ഷപ്പെട്ടത്. ജോമോനായി മൂന്നാര്‍ ഡി വൈ എസ് പിയുടെ നേതൃത്വത്തില്‍ അന്വേഷണം ഊര്‍ജ്ജിതമാക്കിയിട്ടുണ്ട്.

ഇയാള്‍ കാട് കയറി രക്ഷപ്പെട്ടു എന്നാണ് പൊലീസ് കരുതുന്നത്. അതിനാല്‍ പ്രദേശത്ത് വനമേഖല കേന്ദ്രീകരിച്ചാണ് അന്വേഷണം പുരോഗമിക്കുന്നത്. പ്രായമായ മാതാപിതാക്കളെ കാണണം എന്ന് ആവശ്യപ്പെട്ട് ജോമോന്‍ പരോളിന് അപേക്ഷ നല്‍കിയിരുന്നു. എന്നാല്‍ കൊടും ക്രിമിനലായ ജോമോന് പരോള്‍ അനുവദിക്കരുത് എന്ന് രാജാക്കാട് പൊലീസ് കോടതിയെ അറിയിച്ചു.

ASA

ലൈഗര്‍ ഫണ്ടിംഗിന് പിന്നില്‍ ആര്..? വിജയ് ദേവരക്കൊണ്ടയേയും ചോദ്യം ചെയ്ത് ഇഡിലൈഗര്‍ ഫണ്ടിംഗിന് പിന്നില്‍ ആര്..? വിജയ് ദേവരക്കൊണ്ടയേയും ചോദ്യം ചെയ്ത് ഇഡി

ഇതോടെ പൊലീസിന്റെ സംരക്ഷണയില്‍ വീട്ടിലെത്തി മാതാപിതാക്കളെ കണ്ടു മടങ്ങാന്‍ കോടതി ജോമോന് അനുമതി നല്‍കുകയായിരുന്നു. കോടതി നിര്‍ദേശത്തെ തുടര്‍ന്ന് കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ നിന്നുള്ള രണ്ട് പൊലീസ് ഉദ്യോഗസ്ഥരുടെ സംരക്ഷണയിലാണ് ജോമോനെ രാജാക്കാട് പൊന്മുടിയിലെ വീട്ടില്‍ എത്തിച്ചത്. ഇവിടെ നിന്നും തിരികെ ഇറക്കാന്‍ വിലങ്ങ് വെക്കുന്നതിനിടെ ആണ് പൊലീസുകാരെ തട്ടിമാറ്റി ജോമോന്‍ ഓടി രക്ഷപ്പെട്ടത്.

അപകടത്തില്‍ ഓര്‍മ നഷ്ടമായി.. ആകെ ഓര്‍മയുള്ളത് കാമുകിയെ.. വീണ്ടും വിവാഹാഭ്യര്‍ത്ഥന നടത്തി 58 കാരന്‍അപകടത്തില്‍ ഓര്‍മ നഷ്ടമായി.. ആകെ ഓര്‍മയുള്ളത് കാമുകിയെ.. വീണ്ടും വിവാഹാഭ്യര്‍ത്ഥന നടത്തി 58 കാരന്‍

വീടിന് സമീപത്തുള്ള പൊന്മുടി വനമേഖലയിലേക്ക് ആണ് ജോമോന്‍ ഓടി രക്ഷപ്പെട്ടത്. സമീപത്തെ പൊലീസ് സ്റ്റേഷനുകളില്‍ നിന്നുള്ള ഉദ്യോഗസ്ഥരും സ്ഥലത്തെത്തി ജോമാനായുള്ള അന്വേഷണം ആരംഭിച്ചിട്ടുണ്ട്. പൊന്മുടി അണക്കെട്ടിലൂടെ നീന്തി രക്ഷപ്പെടാനുള്ള സാധ്യതയും പൊലീസ് കാണുന്നുണ്ട്. അതിനാല്‍ മറുകരയിലും പൊലീസ് ക്യാമ്പ് ചെയ്ത് നിരീക്ഷണ നടത്തി വരികയാണ്.

തുടരെ തുടരെ ഭാഗ്യം, പണം കുമിഞ്ഞ് കൂടും, വ്യാപാരികള്‍ക്കും നല്ല സമയം; ഈ രാശിക്കാരുടെ ഭദ്ര രാജയോഗം തെളിഞ്ഞുതുടരെ തുടരെ ഭാഗ്യം, പണം കുമിഞ്ഞ് കൂടും, വ്യാപാരികള്‍ക്കും നല്ല സമയം; ഈ രാശിക്കാരുടെ ഭദ്ര രാജയോഗം തെളിഞ്ഞു

അതേസമയം ജോമോനോ ഉടന്‍ പിടികൂടുമെന്ന് മൂന്നാര്‍ ഡി വൈ എസ് പി കെ ആര്‍ മനോജ് പറഞ്ഞു. 2015 ഫെബ്രുവരി രണ്ടിന് ആണ് കോട്ടയം നാഗമ്പടം പ്രൈവറ്റ് ബസ് സ്റ്റാന്റില്‍ വച്ച് രാജേഷ് എന്നയാളെ ജോമോന്‍ തലക്കടിച്ച് കൊലപ്പെടുത്തിയത്. കോട്ടയം ഈസ്റ്റ് പോലീസ് രജിസ്റ്റര്‍ ചെയ്ത കേസില്‍ ശിക്ഷ ലഭിച്ച ശേഷം കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിലാണ് തടവില്‍ കഴിഞ്ഞ് വരികയായിരുന്നു ജോമോന്‍.

Idukki
English summary
Idukki: murder case accused, who was released on parole evaded the police
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X