Get Updates
Get notified of breaking news, exclusive insights, and must-see stories!

രണ്ട് ദിവസത്തിനിടെ ഇടുക്കിയില്‍ എത്തിയത് 45 പ്രവാസികള്‍, എല്ലാവരും ക്വാറന്റീന്‍ കേന്ദ്രങ്ങളില്‍

തൊടുപുഴ: ഏഴ് രാജ്യങ്ങളില്‍ നിന്നായി രണ്ട് ദിവസത്തിനിടെ 45 പ്രവാസികള്‍ ഇടുക്കി ജില്ലയിലെത്തി. കണ്ണൂര്‍, കൊച്ചി, തിരുവനന്തപുരം എയര്‍പോര്‍ട്ടുകള്‍ വഴിയാണ് ഇവര്‍ നാട്ടിലെത്തിയത്. ആരോഗ്യ പരിശോധനകള്‍ക്ക് ശേഷം ഇവരെ വീടുകളിലും വിവിധ കോവിഡ് കെയര്‍ സെന്ററുകളിലും നിരീക്ഷണത്തിലാക്കി. മെയ് 31 ന് ലാഗോസില്‍ (നൈജീരിയ) നിന്നും രണ്ട് പുരുഷന്‍മാരാണെത്തിയത്. ഇവരെ പെരുമ്പളളിച്ചിറ അല്‍-അസര്‍ കോളേജിലെ കോവിഡ് കെയര്‍ സെന്ററില്‍ നിരീക്ഷണത്തിലാക്കി.

idukki

ദുബായില്‍ നിന്ന് ഒരു ഗര്‍ഭിണിയും ഒരു എഴുപതുകാരിയുമടക്കം മൂന്ന് വനിതകളും മൂന്ന് പുരുഷന്‍മാരുമുള്‍പ്പെടെ ആറ് പേരാണെത്തിയത്. ഇവരില്‍ രണ്ട് പേരെ മുട്ടത്തും രണ്ട് പേരെ തൊടുപുഴയിലെ സ്വകാര്യ ടൂറിസ്റ്റ് ഹോമിലും തയ്യാറാക്കിയ ക്വാറന്റൈന്‍ കേന്ദ്രങ്ങളില്‍ പ്രവേശിപ്പിച്ചു. രണ്ട് പേരെ അവരവരുടെ വീടുകളില്‍ നിരീക്ഷണത്തിലാക്കി. റിയാദില്‍ നിന്നും രണ്ട് ഗര്‍ഭിണികളടക്കം അഞ്ച് വനിതകള്‍ നാട്ടിലെത്തി. ഇവരില്‍ മൂന്ന് പേരെ തൊടുപുഴയിലെ കോവിഡ് കെയര്‍ സെന്ററിലും രണ്ട് പേരെ വീടുകളിലും നിരീക്ഷണത്തിലാക്കി. അബുദാബിയില്‍ നിന്ന് ഒരു പുരുഷനും ഒരു സ്ത്രീയുമടക്കം രണ്ട് പേരാണെത്തിയത്. ഇവരെ മുട്ടം ക്ലബ്ബിലാണ് നിരീക്ഷണത്തില്‍ പാര്‍പ്പിച്ചിരിക്കുന്നത്.

ജൂണ്‍ ഒന്നിന് ബഹ്റിനില്‍ നിന്ന് രണ്ട് വനിതകളും രണ്ട് പുരുഷന്‍മാരുമുള്‍പ്പെടെ നാല് പേര്‍ നാട്ടിലെത്തി. ഇവരില്‍ മൂന്ന് പേരെ പെരുമ്പള്ളിച്ചിറ കോവിഡ് കെയര്‍ സെന്ററിലും ഒരാളെ തൊടുപുഴയിലെ സ്വകാര്യ ഹോട്ടലിലും ക്വാറന്റൈനിലാക്കി. അന്നേ ദിവസം ദുബായില്‍ നിന്ന് 15 പ്രവാസികളാണെത്തിയത്. ഇതില്‍ ഒരു വയസുള്ള ആണ്‍കുട്ടിയുള്‍പ്പെടെ ഒമ്പത് പുരുഷന്‍മാരും ഒരു ഗര്‍ഭിണിയും അറുപത് വയസുകഴിഞ്ഞ രണ്ട് മുതിര്‍ന്നവരുമടക്കം ആറ് വനിതകളും ഉണ്ട്. ഇവരില്‍ ഏഴ് പേരെ വീടുകളിലും ഒരാളെ എറണാകുളം രാജഗിരി കോളേജ് ഹോസ്റ്റലിലും രണ്ട് പേരെ അല്‍-അസര്‍ കോളേജിലും മൂന്ന് പേരെ തൊടുപുഴയിലെ സ്വകാര്യ ഹോട്ടലിലെ കോവിഡ് കെയര്‍ സെന്ററിലും നിരീക്ഷണത്തിലാക്കി.

മറ്റൊരാള്‍ തൊടുപുഴയില്‍ പെയ്ഡ് ക്വാറന്റൈനിലാണ് പ്രവേശിച്ചത്. ഒരാളെ യാത്രാമധ്യേ ശാരീരിക ക്ഷീണം അനുഭവപ്പെട്ടതിനെ തുടര്‍ന്ന് മൂവാറ്റുപുഴ താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അബുദാബിയില്‍ നിന്നും രണ്ട് പുരുഷന്‍മാരാണെത്തിയത്. ഇവരെ പെരുമ്പള്ളിച്ചിറ അല്‍-അസര്‍ മെഡിക്കല്‍ കോളേജില്‍ നിരീക്ഷണത്തിലാക്കി. ഇവരെല്ലാവരും അതാത് രാജ്യങ്ങളില്‍ നിന്നും കൊച്ചി എയര്‍പോര്‍ട്ട് വഴിയാണ് കേരളത്തിലെത്തിയത്.

കണ്ണൂര്‍ വിമാനത്താവളം വഴി മോസ്‌കോയില്‍ നിന്നും ഒരു വനിതയും രണ്ട് സ്ത്രീകളുമടക്കം മൂന്ന് പേരാണെത്തിയത്. ഇവരില്‍ രണ്ട് പേരെ കുടയത്തൂരിലും ഒരാളെ തൊടുപുഴയിലും സജ്ജമാക്കിയ കോവിഡ് കെയര്‍ സെന്ററുകളിലാക്കി. അബുദാബിയില്‍ നിന്നും കണ്ണൂര്‍ വിമാനത്താവളം വഴിയെത്തിയ ഒരു പുരുഷനെ കുടയത്തൂരിലെ സ്വകാര്യ റിസോര്‍ട്ടിലെത്തിച്ച് നിരീക്ഷണത്തിലാക്കി.
തിരുവനന്തപുരം എയര്‍പോര്‍ട്ട് വഴി കുവൈറ്റില്‍ നിന്നും മൂന്ന് പുരുഷന്‍മാരും രണ്ട് സ്ത്രീകളുമടക്കം അഞ്ച് പേര്‍ നാട്ടിലെത്തി. ഇവരെയെല്ലാവരെയും എയര്‍പോര്‍ട്ടില്‍ നിന്നും പ്രത്യേക വാഹനങ്ങളില്‍ സ്വന്തം വീടുകളിലെത്തിച്ച് നിരീക്ഷണത്തിലാക്കി.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+