ജീവിതം അങ്ങനെയാണ് ചില സര്‍പ്രൈസുകള്‍ കാത്തുവെയ്ക്കും; അനൂപിന്റെ ഭാഗ്യം തെളിഞ്ഞപോലെ
തൊടുപുഴ: ചിലരുടെ ജീവിതം അങ്ങനെയാണ് അവസാനിച്ചൂ എന്ന് കരുതുന്നിടത്തുനിന്ന് പതിന്മടങ്ങ് കരുത്തോടെ തിരിച്ചുവരും. അത്തരത്തിൽ ഒരുപാട് തിരിച്ചുവരവിന്റെ കഥകൾ നമ്മൾ കേട്ടുകാണും.ഇപ്പോഴിതാ അവസാനിച്ചു എന്ന് കരുതിയിടത്തുനിന്ന് അനൂപിന്റെ ജീവിതം കരുത്താർജിച്ച് തിരിച്ചുകയറിയിരിക്കുകയാണ്....
ആഗ്രഹിച്ച് പണിതുയർത്തിയ വീട് കൺമുന്നിൽ കൈവിട്ടുപോകുന്നത് നോക്കിനിൽക്കേയാണ് അനൂപിനെ തേട് ആ വാർത്ത വന്നത്...
പിന്നീട് സന്തോഷം അലയിടിക്കുകയായിരുന്നു. കഴിഞ്ഞദിവസം നറുക്കെടുപ്പ് കഴിഞ്ഞ കാരുണ്യ ഭാഗ്യക്കുറിയാണ് അനൂപിന്റെ ജീവിതത്തിലും ഭ്യഗം ആയി വന്നത്....

വീട് വെയ്ക്കാനെടുത്ത വായ്പയുടെ തിരിച്ചടവ് മുടങ്ങി ജപ്തിയുടെ വക്കിലായിരുന്നു അനൂപ്, അപ്പോഴാണ് കോരുണ്യ ഭാഗ്യക്കുറിയുടെ ഒന്നാം സമ്മാനമായ 80 ലക്ഷം രൂപ അടിച്ചത്. ഹോട്ടൽ നടത്തികയാണ് അനൂപ്. ഹോട്ടലിലെ പാചകക്കാരനായാണ് അനൂപ് തുടങ്ങുന്നത്. പിന്നീട് ഹോട്ടൽ ഏറ്റെടുത്ത് നടത്തിയെങ്കിലും കോവിഡ് പ്രതിസന്ധിയിൽ നഷ്ടമുണ്ടായി.
ഇതിനിടെ വീടുപണിക്കായി 12 ലക്ഷം രൂപ ബാങ്കിൽനിന്ന് കടമെടുത്തിരുന്നു. തിരിച്ചടവ് മുടങ്ങി. പലിശ സഹിതം 17 ലക്ഷമായി. ജപ്തിയുടെ വക്കിലായിരുന്നു. അപ്പോഴാണ് 'പി.വൈ. 156579' എന്ന നമ്പരിലുള്ള ലോട്ടറി ടിക്കറ്റിന്റെ രൂപത്തിൽ അദ്ദേഹത്തെ തേടി ഭാഗ്യം എത്തിയത്.
ജൂലായ് 25-ന് വെങ്ങല്ലൂർ-കോലാനി ബൈപ്പാസിൽ എ.ടി. ഫുട്കോർട്സ് ആൻഡ് അച്ചായൻസ് തട്ടുകട എന്ന സ്ഥാപനം അനൂപും സഹോദരൻ അലക്സും ചേർന്ന് തുടങ്ങിയിരുന്നു. അവിടെ പതിവായിവരുന്ന ലോട്ടറി വിൽപ്പനക്കാരൻ മേത്തൊട്ടി സ്വദേശി ശശിധരൻ നായരിൽനിന്നാണ് സമ്മാനാർഹമായ ടിക്കറ്റ് വാങ്ങിയത്.
ഭാര്യ അനു. അനയയാണ് മകൾ. വെട്ടിമറ്റത്തിനു തൊട്ടടുത്ത ആലക്കോട് പഞ്ചായത്തിലെ മഞ്ചപ്രയിലാണ് കഴിഞ്ഞ മാസം കാരുണ്യ ലോട്ടറിയുടെ ഒന്നാം സമ്മാനം അടിച്ചത്.












Click it and Unblock the Notifications