Get Updates
Get notified of breaking news, exclusive insights, and must-see stories!

രാജ്യം നടുങ്ങിയ ഭീകരാക്രമണത്തിൻറെ ഓർമ്മകൾക്ക് 12 വയസ്; മുംബൈയിൽ അതീവ സുരക്ഷ

മുംബൈ; രാജ്യത്തെ നടുക്കിയ മുംബൈ ഭീകരാക്രമണം നടന്നിട്ട് ഇന്നേക്ക് 12 വർഷം. 2008 നവംബർ 26 ന് ലഷ്കർ ഭീകരർ നടത്തിയ ആക്രമണത്തിൽ വിദേശികൾ ഉൾപ്പെടെ 166 പേർക്കാണ് അന്ന് ജീവൻ നഷ്ടമായത്. അജ്മൽ കസബും മറ്റ് 9 പേരും ഉൾപ്പെടെയുള്ള ഭീകരസംഘമാണ് മൂന്ന് ദിവസം കൊണ്ട് മുംബൈയെ ചോരക്കളമാക്കിയത്. വാർഷികത്തിന്റെ പശ്ചാത്തലത്തിൽ മുംബൈയിൽ സുരക്ഷ കർശനമാക്കി.

ഛത്രപതി ശിവജി ടെർമിനൽസ്, ഒബ്‌റോയ് ട്രൈഡന്റ് ഹോട്ടൽ, താജ് പാലസ്, ലെപ്പേൽഡ് കഫെ, നരിമാൻ ഹൗസ് തുടങ്ങി മുംബൈയിലെ തിരക്കേറിയ എട്ട് കേന്ദ്രങ്ങളിലാണ് അന്ന് ലഷ്കറെ സംഘത്തിന്റെ ആക്രമണമുണ്ടായത്. കറാച്ചി കേന്ദ്രമാക്കി ഭീകരർ നടത്തിയ മാസങ്ങൾ നീണ്ട ആസൂത്രണത്തിന്റെ ഫലമായിരുന്നു മുംബൈ ആക്രമണം.

 26-mumbai-terroa-attack-taj-1543050434-1543134256.jpg -Properties

മുംബൈ പോലീസ് ജോയിന്റ് കമ്മീഷണർ ഹേമന്ത്ല കർക്കരയും തീവ്രവാഗ വിരുദ്ധ സേന തലവൻ ഹേമന്ദ് കർക്കറെയും മലയാളിയായ മേജർ സന്ദീപ് ഉണ്ണികൃഷ്ണനും അടക്കം 22 സൈനികരാണ് അന്ന് ഏറ്റുമുട്ടലിൽ മരിച്ചത്. ഭീകരരിൽ അജ്മല്‍ കസബ് ഒഴികെ മറ്റ് ഒന്‍പതുപേരും സുരക്ഷാസേന വകവരുത്തിയിരുന്നു. കസബിനെ ജീവനോടെ പിടികൂടി വർഷങ്ങൾക്ക് ശേഷം തീക്കിക്കൊന്നു.

ആക്രമണത്തിൽ രക്തസാക്ഷിത്വം വരിച്ച സുരക്ഷാ ഉദ്യോഗസ്ഥർക്ക് ആദരാഞ്ജലികൾ അർപ്പിക്കുന്നതിനായി ഇന്ന് സിറ്റി പോലീസിന്റെ നേതൃത്വത്തിൽ പ്രത്യേക പരിപാടി സംഘടിപ്പിച്ചിട്ടുണ്ട്. ദക്ഷിണ മുംബൈയിലെ പോലീസ് ആസ്ഥാനത്ത് പുതുതായി നിർമ്മിച്ച സ്മാരകത്തിലാണ് ചടങ്ങ്.കൊവിഡിന്റെ പശ്ചാത്തലത്തിൽ പരിമിതമായ ആളുകൾ മാത്രമേ പരിപാടിയിൽ പങ്കെടുക്കുകയുള്ളൂ. രക്തസാക്ഷിത്വം വരിച്ച സുരക്ഷാ ഉദ്യോഗസ്ഥരുടെ കുടുംബാംഗങ്ങളും സുരക്ഷാ ഉദ്യോഗസ്ഥരും പരിപാടിയിൽ പങ്കെടുക്കുമെന്ന് അധികൃതർ അറിയിച്ചു.

മഹാരാഷ്ട്ര ഗവർണർ ഭഗത് സിംഗ് കോശ്യാരി, മുഖ്യമന്ത്രി ഉദ്ദവ് താക്കറെ, ആഭ്യന്തരമന്ത്രി അനിൽ ദേശ്മുഖ്, ഡിജിപി സുബോദ് കുമാർ ജയ്‌സ്വാൾ, മുംബൈ പോലീസ് കമ്മീഷണർ പരം ബിർ സിംഗ്, മറ്റ് മുതിർന്ന ഉദ്യോഗസ്ഥർ എന്നിവർ രക്തസാക്ഷികൾക്ക് ആദരാഞ്ജലി അർപ്പിക്കും.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+