ആദ്യം ഓക്സിജൻ ഇക്കുറി...., യോഗിയുടെ യുപിയിൽ ശിശു മരണം തുടർക്കഥയാകുന്നു, കണ്ണടച്ച് അധികൃതർ
രണ്ടു ദിവസത്തിനിടെ ബിആർഡി മെഡിക്കൽ കോളേജിൽ 30 കുട്ടികൾ മരിച്ചു.
ലഖ്നൗ: ഗോരാഖ്പൂരിൽ ശിശുമരണം തുടർക്കഥയാകുന്നു. കഴിഞ്ഞ രണ്ടു ദിവസത്തിനിടെ ബിആർഡി മെഡിക്കൽ കോളേജിൽ 30 കുട്ടികൾ മരിച്ചു. കഴിഞ്ഞ മൂന്ന് മാസങ്ങൾക്കു മുൻപ് ഇതേ മെഡിക്കൽ കോളേജിൽ നിന്ന് 70 ഓളം കുട്ടികൾ ഓക്സിജന്റെ അഭാവം മൂലം മരിച്ചിരുന്നു. ഇതു രാജ്യത്ത് വൻ പ്രതിഷേധത്തിനു കാരണമായിരുന്നു.
കുട്ടികളുടെ മരണം മെഡിക്കൽ കോളേജ് അധികൃതർ സ്ഥിരീകരിച്ചിട്ടുണ്ട്. എന്നാൽ ഇത്തവണ കുട്ടികളുടെ മരണ കാരണം ഓക്സിജന്റെ അഭാവമല്ലെന്നു മെഡിക്കൽ കേളേജ് കമ്മ്യൂണിറ്റി മെഡിസിൻ വകുപ്പ് തലവൻ ഡോ. ഡികെ ശ്രീവാസ്തവ അറിയിച്ചിട്ടുണ്ട്.

മരണം തുടർകഥയാകുന്നു
യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ മണ്ഡലമായ ഗോരാഖ്പൂരിൽ ശിശു മരണം തുടർകഥയാകുന്നു. കഴിഞ്ഞ ആഗസ്റ്റിൽ 70 ഓളം നവജാത ശിശുക്കളാണ് ഇവിടെ നിന്ന് മരിച്ചത്. എന്നാൽ അതിനു ശേഷം വീണ്ടും അതേ ആശുപത്രിയിൽ ശിശു മരണം സംഭവിച്ചിരിക്കുകയാണ്.

ആദ്യം ഓക്സിജന്റെ അഭാവം
ആദ്യം കൂട്ടികളുടെ കൂട്ട ശിശുമരണത്തിന് കാരണം ഓക്സിജന്റെ അഭാവമാണ് . എന്നാൽ ഇത്തവണ മരണങ്ങൾ സംഭവിച്ചത് ഓക്സിജൻ കിട്ടാത്തതിനെ തുടർന്നല്ലായെന്ന് മെഡിക്കൽ കോളേജ് അധികൃതർ അറിയിച്ചിട്ടുണ്ട്. എന്നാൽ മരണ കാരണം ഇതുവരെ വ്യക്തമായിട്ടില്ല.

അധികൃതരുടെ അനാസ്ഥ
ഗോരാഖ്പൂരിൽ ഇത്തവണ മരിച്ചതിൽ 15 കുട്ടികളും ഒരു വയസിനു താഴെ പ്രായമുള്ളവരാണ്. ഇത്രയേറെ മരണമുണ്ടായിട്ടും ശിശുമരണം തടയാനോ ആവശ്യമായ നടപടികൾ സ്വീകരിക്കാനോ അധികൃതർ തയ്യാറാകുന്നില്ല. അധികൃതർക്കെതിരെ വൻ വിമർശനമാണ് ഉയരുന്നത്.

യോഗിയുടെ മണ്ഡലം
ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ നിയോജക മണ്ഡലമാണ് ഗോരാഖ്പൂർ. ഇവിടെയുള്ള സർക്കാർ ആശുപത്രിയായ ബിആർഡി മെഡിക്കൽ കോളേജിൽ നിന്നാണ് ശിശുമരണം തുടർകഥയാകുന്നത്. അധികൃതരുടെ ഭാഗത്തു നിന്നുള്ള അനാസ്ഥയാണ് ശിശുമരണ നിരക്ക് വർധിക്കാൻ കാരണമെന്നാണ് ഉയർന്നു വരുന്ന ആരോപണം.

സർക്കാർ നടപടി
ആദ്യം ഗോരാഖ്പൂരിൽ നവജാത ശിശുക്കൾ മരിച്ചതിനെ തുടർന്ന് സർക്കാർ കൂടുതൽ നടപടി സ്വീകരിച്ചിരുന്നു. ആശുപത്രിയിൽ ഡോക്ടർമാരുടേയും പാരമെഡിക്കൽ സ്റ്റാഫുകളുടേയും എണ്ണം വർധിപ്പിച്ചിരുന്നു. ഓക്സിജന്റെ അഭാവം മൂലം കുഞ്ഞുങ്ങൾ മരിച്ച സംഭവത്തിൽ സർക്കാരിനെതിരെ രൂക്ഷ വിമർനമാണ് ഉയർന്നിരുന്നത്. ഇതിനെതിരെ പ്രതിഷേധങ്ങളും ഉയർന്നു വന്നിരുന്നു. ഇതിനെ തുടർന്ന് സർക്കാർ ആശുപത്രിയിൻ വൻ അഴിച്ചു പണി നടത്തുമെന്ന് യോഗി പ്രഖ്യാപിച്ചിട്ടുണ്ടായിരുന്നു.

ഡോക്ടർമാർക്കെതിരെ കേസ്
ആഗസ്റ്റിൽ ഓക്സിജന്റെ അഭാവം മൂലം കുട്ടികൾ മരിച്ച സംഭവത്തിൽ കുറ്റക്കാരെ നിയമത്തിനു മുന്നിൽ കൊണ്ടു വരുമെന്നു യോഗി ആദിത്യനാഥ് പറഞ്ഞിരുന്നു. ഇതിനെ തുടർന്ന ആശുപത്രിയിലെ ശിശുരോഗവിദഗ്ദൻ ഡോക്ട്രർ കഫിലെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. ദുരന്തത്തിനു പിന്നില്‍ ഡോക്ടര്‍മാരുടെ ഭാഗത്തുണ്ടായ പിഴവാണെന്ന് പ്രത്യേക അന്വേഷണ സംഘം കണ്ടെത്തിയിരുന്നു. ഇതിനെ തുടർന്ന് കഫില്‍ഖാന്‍ ഉള്‍പ്പെടെ എട്ടു പേര്‍ക്കെതിരെ പോലീസ് കേസ് എടു്ത്തിയിരുന്നു. വീണ്ടും രാജ്യത്തെ ഞെട്ടിക്കുന്ന വാർത്തയാണ് ബിആർഡിയിൽ നിന്ന് പുറത്തു വന്നിരിക്കുന്നത്.
-
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
പ്രധാനമന്ത്രി ഒരുപാടു കാര്യങ്ങള്‍ പറഞ്ഞു; ഓമിക്ക് കൊടുത്ത ചോക്ലേറ്റ് നിധി പോലെ സൂക്ഷിച്ചുവച്ചിട്ടുണ്ട് -
പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; ഏപ്രിൽ മുതൽ പണമിടപാടുകളിൽ ജാഗ്രത, ഇല്ലെങ്കിൽ പണി കിട്ടും! -
സ്വര്‍ണം തിരിച്ചുകയറി; എണ്ണ വീണു, ട്രംപിന്റെ ഒറ്റ പ്രഖ്യാപനത്തോടെ വിപണിയില്‍ ട്വിസ്റ്റ്, ചര്‍ച്ചയില്‍ പ്രതീക്ഷ -
സ്വര്‍ണം ഊരി നല്കി സ്ത്രീകള്‍; ഒരു മാസത്തെ ശമ്പളം നല്കി എംഎല്‍എ, ഇന്ത്യയോട് നന്ദി പറഞ്ഞ് ഇറാന് -
ശുക്രൻ തെളിയും വൈകാതെ; ഈ രാശിക്കാർ പുതിയ കാറും വീടും വാങ്ങും, സ്വത്ത് തർക്കങ്ങൾ പരിഹരിക്കും! -
പൊന്നും പണവും കൈയിലേക്ക്...; ഈ രാശിക്കാര്‍ക്കിനി രാജയോഗത്തിന് സമാനമായ നേട്ടം -
ഏപ്രില്‍ 1 മുതല്‍ ശമ്പള ഘടന മാറും..! കൈയില്‍ കിട്ടുന്ന ശമ്പളം കുറയുമോ? അറിയേണ്ടതെല്ലാം -
ഹണി റോസിനെ വിട്ട് മൊണാലിസയെ എത്തിച്ച ബോച്ചെയുടെ തന്ത്രം ജയിച്ചു; എന്നാല്‍ സര്‍ക്കാര്‍ പെടുമോ? -
കേരളത്തിലെ ഈ ജില്ലയ്ക്ക് പറയാനുള്ളത് 'നാണക്കേടിന്റെ' തിരഞ്ഞെടുപ്പ് ചരിത്രം; ഇത്തവണ മാറുമോ -
അഖില്‍ ഇന്ന് പറയുന്നത് നാളെ മാറ്റിപ്പറയും.. മറുപടി രണ്ട് വര്‍ഷം കഴിഞ്ഞ് തരാം; പരിഹസിച്ച് പിഷാരടി -
ജയിച്ച ആദ്യ സിനിമാക്കാരൻ എംഎൽഎ ആയില്ല- നിയമസഭയിലെ സിനിമാ വിശേഷങ്ങൾ












Click it and Unblock the Notifications