ആരോരുമില്ലാതെ ആരോരുമറിയാതെ അവധ് രാജകുമാരന് ദാരുണാന്ത്യം
ആരോരുമില്ലാതെ ആരോരുമറിയാതെ അവധ് രാജകുമാരന് ദാരുണാന്ത്യം
ഡല്‍ഹി: ഒരു കാലത്ത് പ്രശസ്തിയുടെയും പ്രൗഢിയുടെ അത്യുന്നതിയില്‍ വിരാജിച്ചിരുന്ന അവധ് രാജകുടുംബത്തിലെ രാജകുമാരന് ദാരുണാന്ത്യം. പരിചരിക്കാന്‍ ആരോരുമില്ലാതെ മരിച്ചുകിടക്കുന്ന കാണാന്‍ പോലും ആരുമില്ലാതെയായിരുന്നു അവധ് രാജാവ് നവാബ് വാജിദ് അലി ഷായുടെ പിന്‍ഗാമി 58കാരനായ അലി റാസ അവധിന്റെ അന്ത്യം. സപ്തംബര്‍ മൂന്നിനാണ് ഡല്‍ഹി ചാണക്യപുരിയിലെ 700 കൊല്ലം പഴക്കമുള്ള പൊട്ടിപ്പൊളിഞ്ഞ മല്‍ച്ചാ മഹലില്‍ അദ്ദേഹം അനാഥനായി മരണത്തിനു കീഴടങ്ങിയത്. മൂന്ന് ദിവസം കഴിഞ്ഞ് അദ്ദേഹം താമസിച്ചിരുന്ന ചെറുമുറിയില്‍നിന്ന് ദുര്‍ഗന്ധം ഉയര്‍ന്നപ്പോഴാണ് മറ്റുള്ളവര്‍ വിവരം അറിഞ്ഞത്. ബന്ധുക്കളെയോ പരിചയക്കാരെയോ തേടി പോലിസ് കുറേ ശ്രമിച്ചെങ്കിലും ഒരാളെ പോലും കണ്ടെത്താനായില്ല.
രാജകുടുംബത്തിനിടയിലെ സമവായ ഭരണത്തിന് വിട; സൗദി ഏകാധിപത്യ ഭരണത്തിലേക്ക്?
1856 ല്‍ ബ്രിട്ടീഷുകാര്‍ നവാബിനെതിരേ തിരിഞ്ഞതോടെയാണ് അവധ് രാജവംശം ദുരിതത്തിലായത്. വൈകാതെ സ്വത്തുക്കള്‍ ബ്രിട്ടിഷുകാര്‍ കണ്ടുകെട്ടി. നവാബും കുടുംബാംഗങ്ങളും പിന്നീട് ജനശ്രദ്ധയില്‍നിന്നു മാഞ്ഞുപോയി. 1970 കളിലാണു നവാബിന്റെ ചെറുമകള്‍ ബീഗം വിലായത്ത് മഹലും മക്കളും വാര്‍ത്തയില്‍ ഇടംപിടിക്കുന്നത്.
മഹലും മക്കളായ സക്കീനയും റാസയും തങ്ങള്‍ക്കു കൊട്ടാരം അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് ഡല്‍ഹി റെയില്‍വേ സ്റ്റേഷനില്‍ സമരം തുടങ്ങി. ഏതാനും സേവകരും കുടുംബത്തിനൊപ്പം ഡല്‍ഹിയിലെത്തിയിരുന്നു. ബ്രിട്ടീഷുകാര്‍ പിടിച്ചെടുത്ത സ്വത്തുക്കള്‍ മടക്കിവേണമെന്നായിരുന്നു ആവശ്യം.

ലഖ്നൗവില്‍ വസതി നല്‍കാമെന്നായിരുന്നു സര്‍ക്കാര്‍ വാഗ്ദാനം. 1977 ജൂലൈ 18 ന് ഇതു സംബന്ധിച്ച് ഉത്തരവുമിറങ്ങി. എന്നാല്‍, ഡല്‍ഹിയില്‍ തന്നെ കൊട്ടാരം വേണമെന്ന വാദത്തില്‍ രാജകുടുംബം ഉറച്ചുനിന്നു. തങ്ങളെ ബലം പ്രയോഗിച്ചു റെയില്‍വേ സ്റ്റേഷനില്‍നിന്നു നീക്കിയാല്‍ ജീവനൊടുക്കുമെന്നുപോലും മഹല്‍ മുന്നറിയിപ്പ് നല്കി.
1985 ല്‍ അവര്‍ക്കു ഡല്‍ഹിയില്‍ ഒരു ഫ്ളാറ്റ് അനുവദിക്കപ്പെട്ടു. അത് ഏറ്റെടുക്കാന്‍ അവര്‍ വിസമ്മതിച്ചു. അവസാനം മല്‍ച്ചാ മാര്‍ഗിലെ വസതിയിലേക്ക് മാറാന്‍ രാജകുടുംബം തയാറായി. 700 വര്‍ഷം മുമ്പ് ഫിറോസ് ഷാ തുഗ്ലക് നിര്‍മിച്ച മാല്‍ച്ചാ മഹലിന്റെ ഒരു ഭാഗമാണു ലഭിച്ചത്.
പരിചാരകരും പട്ടികളുമൊക്കെയായി ആഘോഷത്തോടെയായിരുന്നു യാത്ര. വീണ്ടും മഹലും മക്കളും വാര്‍ത്തകളില്‍നിന്ന് അപ്രത്യക്ഷമായി. അയല്‍ക്കാരില്‍നിന്നും മാധ്യമങ്ങളില്‍നിന്നും അകന്നായിരുന്നു പിന്നീട് അവരുടെ ജീവിതം. വീടിന്റെ അറ്റകുറ്റപ്പണി നടത്താന്‍ മഹല്‍ പലതവണ അധികൃതരെ സമീപിച്ചെങ്കിലും നടപടിയുണ്ടായില്ല. അവസാനം, 1993 സെപ്റ്റംബര്‍ 10 ന് അവര്‍ ജീവനൊടുക്കി. രത്നങ്ങള്‍ പാലില്‍ ചേര്‍ത്തുകുടിച്ചായിരുന്നു ജീവനൊടുക്കിയത്. ഏതാനും മാസങ്ങള്‍ക്കു മുമ്പ് സക്കീനയും മരിച്ചു. അതോടെ റാസ തികച്ചും ഒറ്റപ്പെട്ടു. വൈദ്യുതിയോ വാതിലുകളോ വെള്ളമോ ഇല്ലാത്ത വീട്ടില്‍ യാചകനായാണ് റാസ കഴിഞ്ഞത്. അയല്‍ക്കാര്‍ കൊടുക്കുന്ന ഭക്ഷണവും കഴിച്ച് യാചകനെപ്പോലെ രാജകുമാരന് ജീവിച്ചു. ഇടയിക്കൊക്കെ കാടുമൂടിയ പ്രദേശത്തുകൂടെ ഇയാള്‍ തനിച്ച് നടന്നുപോകുന്നത് പ്രദേശത്തെ സുരക്ഷാ ഉദ്യോഗസ്ഥര്‍ കാണാറുണ്ടായിരുന്നു. കുറേദിവസം ഇതും കാണാതായതോടെ നടത്തിയ അന്വേഷണത്തിസലാണ് രാജകുമാരന്റെ ദാരുണാന്ത്യത്തെ കുറിച്ച് പുറം ലോകം അറിയുന്നത്. മതില്‍ചാടിക്കടന്നെത്തിയവരാണു അലി റാസയുടെ മരണം സ്ഥിരീകരിച്ചത്. സ്വാഭാവിക മരണമാണെന്ന് പോലീസ് കണ്ടെത്തി. അവസാനം ഡല്‍ഹി ഗേറ്റിലെ സെമിത്തേരിയില്‍ വഖഫ് ബോര്‍ഡിന്റെ സഹായത്തോടെ അദ്ദേഹത്തെ കബറടക്കി. അതോടെ അവധ് രാജകുടുംബത്തിന്റെ ഒരു ദുരന്ത അധ്യായം കൂടി അവിടെ അവസാനിച്ചു.
-
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
പ്രധാനമന്ത്രി ഒരുപാടു കാര്യങ്ങള്‍ പറഞ്ഞു; ഓമിക്ക് കൊടുത്ത ചോക്ലേറ്റ് നിധി പോലെ സൂക്ഷിച്ചുവച്ചിട്ടുണ്ട് -
പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; ഏപ്രിൽ മുതൽ പണമിടപാടുകളിൽ ജാഗ്രത, ഇല്ലെങ്കിൽ പണി കിട്ടും! -
സ്വര്‍ണം തിരിച്ചുകയറി; എണ്ണ വീണു, ട്രംപിന്റെ ഒറ്റ പ്രഖ്യാപനത്തോടെ വിപണിയില്‍ ട്വിസ്റ്റ്, ചര്‍ച്ചയില്‍ പ്രതീക്ഷ -
സ്വര്‍ണം ഊരി നല്കി സ്ത്രീകള്‍; ഒരു മാസത്തെ ശമ്പളം നല്കി എംഎല്‍എ, ഇന്ത്യയോട് നന്ദി പറഞ്ഞ് ഇറാന് -
ശുക്രൻ തെളിയും വൈകാതെ; ഈ രാശിക്കാർ പുതിയ കാറും വീടും വാങ്ങും, സ്വത്ത് തർക്കങ്ങൾ പരിഹരിക്കും! -
പൊന്നും പണവും കൈയിലേക്ക്...; ഈ രാശിക്കാര്‍ക്കിനി രാജയോഗത്തിന് സമാനമായ നേട്ടം -
ഏപ്രില്‍ 1 മുതല്‍ ശമ്പള ഘടന മാറും..! കൈയില്‍ കിട്ടുന്ന ശമ്പളം കുറയുമോ? അറിയേണ്ടതെല്ലാം -
ഹണി റോസിനെ വിട്ട് മൊണാലിസയെ എത്തിച്ച ബോച്ചെയുടെ തന്ത്രം ജയിച്ചു; എന്നാല്‍ സര്‍ക്കാര്‍ പെടുമോ? -
കേരളത്തിലെ ഈ ജില്ലയ്ക്ക് പറയാനുള്ളത് 'നാണക്കേടിന്റെ' തിരഞ്ഞെടുപ്പ് ചരിത്രം; ഇത്തവണ മാറുമോ -
അഖില്‍ ഇന്ന് പറയുന്നത് നാളെ മാറ്റിപ്പറയും.. മറുപടി രണ്ട് വര്‍ഷം കഴിഞ്ഞ് തരാം; പരിഹസിച്ച് പിഷാരടി -
ജയിച്ച ആദ്യ സിനിമാക്കാരൻ എംഎൽഎ ആയില്ല- നിയമസഭയിലെ സിനിമാ വിശേഷങ്ങൾ












Click it and Unblock the Notifications