തെരുവിൽ പിച്ചയെടുത്തിരുന്ന ബാലൻ കോടീശ്വരൻ, ഇരുനിലവീട് വാഹനം; ഒടുവിൽ സത്യമറിഞ്ഞത് ഇങ്ങനെ
സമ്പന്ന കുടുംബത്തിൽ ജനിച്ച് തെരുവിൽ പിച്ചയെടുത്ത് ജീവിക്കേണ്ടി വന്ന കോടീശ്വരപുത്രനെക്കുറിച്ചുള്ള കഥകൾ നമ്മൾ സിനിമയിൽ കണ്ടുകാണും. ഒരുപാട് സ്വത്ത് ഉണ്ടായിട്ടും തെരുവിൽ ഇരുന്ന് ആരെങ്കിലും നൽകുന്ന നാണയങ്ങൾ ഒരു ദിവസത്തിന്റെ അവസാനം വരെ വിശന്ന് തളർന്ന് ഇരുന്ന് ശേഖരിച്ച് ജീവിതം കൊണ്ടുപോകുന്ന കഥാപാത്രങ്ങളെ മാത്രം കണ്ടുപരിചയമുള്ള നമുക്കിടയിലേക്കാണ് അത്ഭുതമായി ഷാഹ്‌ജേബ് കടന്നുവന്നത്. കോടിക്കണക്കിന് സ്വത്ത് തനിക്കുണ്ടെന്ന് അറിയാതെ തെരിവിൽ പിച്ച എടുക്കുകയായിരുന്നു ഷാഹ്‌ജേബിന്റെ ജീവിതം മാറുകയായിരുന്നു. എന്താണു ആ ബാലന്റെ ജീവിതത്തിൽ ഉണ്ടായ അത്ഭുതം എന്നറിയാം...
ആ വലിയ സത്യം അറിയുന്നതുവരെ റൂർകിയിലെ പിരൺ കാലിയാർ എന്ന സൂഫി ദേവാലയത്തിന് മുന്നിലൂടെ ഭിക്ഷ യാചിച്ച് നടക്കുകയായിരുന്നു ആ ബാലൻ. ആ ബാലന്റെ പേരാണ് ഷാഹജേബ് അലം. അവന്റെ പ്രായം പത്ത് വയസു മാത്രം. വയറുനിറച്ച് ഭക്ഷണം കഴിക്കാനില്ലാതെ തെരുവിൽ പിച്ചയെടുത്തായിരുന്നു അലം ജീവിച്ചിരുന്നത്. എന്നാൽ ആ ഒറ്റ ദിവസം അലത്തിന്റെ ജീവിതം മുഴുവനായി മാറ്റിമറിച്ചു...

അവന് സ്വന്തമായി വലിയ വീടും കോടികളുടെ ആസ്തിയും ഉണ്ടായിരുന്നു. എന്നാൽ തനിക്ക് സ്വന്തമായി ഇരുനില വീടുണ്ടെന്നും, കോടികളുടെ ആസ്തിയുണ്ടെന്നും ഷാഹ്‌ജേബ് അറിഞ്ഞിരുന്നില്ല. ഇക്കാര്യം അറിയാതെയായിരുന്നു അലം തെരുവുിൽ പിച്ച എടുത്തത്.. ആ സത്യം അറിഞ്ഞതോടെ അവന്റെ ജീവിതം മാറി.

ഉത്തർപ്രദേശ് സഹാരൺപൂർ ജില്ലയിലെ പണ്ഡാളി ഗ്രാമമാണ് ഷാഹ്‌ജേബിന്റെ ജന്മസ്ഥലം. 2019 ലാണ് ഷാഹ്‌ജേബിന്റെ അച്ഛൻ മുഹമ്മദ് നവേദ് വിവിധ അസുഖങ്ങളെ തുടർന്ന് മരണപ്പെടുന്നത്. മരണത്തിന് കുറച്ച് മാസങ്ങൾക്ക് മുൻപേ തന്നെ ഭാര്യ ഇംറാന ബീഗം ഭർത്താവിനെ ഉപേക്ഷിച്ച് മകനുമൊത്ത് സ്വന്തം വീട്ടിലേക്ക് മാറിയിരുന്നു. പിന്നീട് ഷാഹ്‌ജേബിനെയും കൂട്ടി പിരൺ കാലിയാറിലെത്തുകയായിരുന്നു. ഇവിടെ കിട്ടിയ ജോലി എടുത്തായിരുന്നു ഇവർ കുടുംബം നോക്കിയിരുന്നത്.

കഷ്ടപ്പാട് ആയിരുന്നു. പക്ഷേ അമ്മ മകന് വേണ്ടി പണി എടുത്തുകൊണ്ടിരുന്നു. എന്നാൽ വിധി ഇവർക്ക് മുമ്പിലിട്ട പരീക്ഷണം തീർന്നിരുന്നില്ല, 2021 ലാണ് അമ്മ ഇംറാന കൊവിഡ് ബാധിച്ച് മരിക്കുന്നത്. അനാഥനായ ഷാഹ്‌ജേബ് അന്ന് മുതൽ പിരാന കാലിയാറിന് മുന്നിൽ ഭിക്ഷ യാചിച്ച് ജീവിതം മുന്നോട്ട് കൊണ്ടുപോവുകയായിരുന്നു. അവന് എന്ത് ചെയ്യണമെന്ന് അറിയുമായിരുന്നില്ല...

ഷാഹ്‌ജേബിന്റെ അച്ഛന്റെ പിതാവ് മുഹമ്മദ് യാഖുബ് തന്റെ പേരിലുള്ള സ്വത്തുക്കളിൽ നിന്ന് രണ്ട് കോടിയോളം വിലമതിക്കുന്ന ഒരു ഭാഗം ഷാഹ്‌ജേബിന്റെ പേർക്ക് എഴുതി വച്ചിരുന്നു. 2021 ൽ യാഖുബിന്റെ മരണത്തോടെ അദ്ദേഹം സ്ഥാപിച്ചിരുന്ന ഇരുനില വീടും, മൂന്ന് ഏക്കർ സ്ഥലവും മറ്റും ഷേഹ്‌ജേബിന്റെ പേരിലായി.

എന്നാൽ അച്ഛന്റെ സ്വത്ത് കൈപറ്റാൻ ഷാഹ്‌ജേബ് അവിടെ ഇല്ലായിരുന്നു. തുടർന്ന് ഷാഹ്‌ജേബിനുള്ള അന്വേഷണത്തിലായി ബന്ധുക്കൾ. ഒടുവിൽ പിരൺ കാലിയാറിന് മുന്നിലെ തെരുവിൽ നിന്ന് ഷാഹ്‌ജേബിനെ ബന്ധുക്കൾ കണ്ടെത്തുകയായിരുന്നു. അങ്ങനെ ഒന്നും ഇല്ലാതെ ആരുമില്ലാതെ ജീവിച്ച അവൻ കോടീശ്വരനായി...
-
ബിസിനസ്സിൽ സാമ്പത്തികനേട്ടം ഉണ്ടാകും, മത്സരപരീക്ഷകളില്‍ വിജയ സാധ്യത, വിദേശത്ത് നിന്നും ധനലാഭം, നാൾഫലം -
സ്വര്‍ണം ഉച്ചയ്ക്ക് വീണ്ടും വീണു; ഏറെ നാള്‍ക്കു ശേഷം ഒരു ലക്ഷത്തിന് താഴെ, പുതിയ പവന്, ഗ്രാം വില -
'സ്വർണം വാങ്ങാനിരിക്കുന്നവർക്ക് സന്തോഷം തന്നെ';പക്ഷെ നട്ടം തിരിഞ്ഞ് ജ്വല്ലറിക്കാർ..ഇനിയെന്ത്? -
ശബരി റെയിൽപാതയ്ക്ക് ഇനി എത്ര കാത്തിരിക്കണം? 2032ൽ അങ്കമാലി-എരുമേലി റൂട്ടിൽ ട്രെയിനുകൾ ഓടി തുടങ്ങും..! -
'പലതവണ ശരീരത്തിൽ കയറിപ്പിടിച്ചു, വീട്ടുകാരോട് പറഞ്ഞിട്ട് സഹായിച്ചില്ല', സംവിധായകൻ സനോജ് മിശ്രക്കെതിരെ മോണാലിസ -
സ്വര്‍ണവില കുത്തനെ കുറഞ്ഞു; ചാഞ്ചാട്ടത്തിനിടെ ഇടിവ്, രൂപ കയറി, ഇന്നത്തെ പവന് വില അറിയാം -
സ്വര്‍ണവില കേട്ടതുപോലെ അല്ല; വാങ്ങാന്‍ ചെന്നപ്പോള്‍ മറ്റൊന്ന്, ഇതെന്ത് മറിമായം, 4 തവണ മാറി -
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
സ്വര്‍ണം ഊരി നല്കി സ്ത്രീകള്‍; ഒരു മാസത്തെ ശമ്പളം നല്കി എംഎല്‍എ, ഇന്ത്യയോട് നന്ദി പറഞ്ഞ് ഇറാന് -
പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; ഏപ്രിൽ മുതൽ പണമിടപാടുകളിൽ ജാഗ്രത, ഇല്ലെങ്കിൽ പണി കിട്ടും! -
പ്രധാനമന്ത്രി ഒരുപാടു കാര്യങ്ങള്‍ പറഞ്ഞു; ഓമിക്ക് കൊടുത്ത ചോക്ലേറ്റ് നിധി പോലെ സൂക്ഷിച്ചുവച്ചിട്ടുണ്ട് -
സ്വർണം പിന്നെയും പറ്റിച്ചു! രാവിലെ കുറഞ്ഞ സ്വർണവില പിന്നെയും കൂടി, ഇനിയങ്ങോട്ട് മുകളിലേക്ക് തന്നെ?












Click it and Unblock the Notifications