ബാബറി മസ്ജിദ് തകർച്ച: കുറ്റക്കാർ ബിജെപി മാത്രമല്ല, കോൺഗ്രസും കൂടിയാണെന്ന് എഎ റഹീം എംപി
ബാബറി മസ്ജിദ് തകര്‍ക്കപ്പെട്ടിട്ട് ഡിസംബര്‍ 6ന് 30 വര്‍ഷം തികയുകയാണ്. ബാബറി മസ്ജിദിന്റെ തകർച്ചയ്ക്ക് ബിജെപി മാത്രമല്ല കോൺഗ്രസും കുറ്റക്കാരാണെന്ന് ആരോപിച്ച് എഎ റഹീം എംപി. സംഘപരിവാറിനെ എതിർക്കാതെ എല്ലാ സൗകര്യങ്ങളും ചെയ്തു കൊടുത്തത് കോൺഗ്രസ് ആണെന്ന് റഹീം കുറ്റപ്പെടുത്തി.
അധികാരമുണ്ടായിരുന്ന കോണ്‍ഗ്രസ് അന്ന് പുലര്‍ത്തിയ നിശബ്ദത ബാബറി പള്ളി പൊളിച്ചവരേക്കാളും വലിയ കുറ്റകൃത്യമാണെന്നും റഹീം കുറ്റപ്പെടുത്തി. ഫേസ്ബുക്കിലാണ് എഎ റഹീമിന്‌റെ പ്രതികരണം.

എഎ റഹീമിന്റെ കുറിപ്പ്: ഡിസംബർ ആറ്, ചരിത്രത്തിൽ കുറ്റക്കാരെന്ന് രേഖപ്പെടുത്തുന്നത്, ബിജെപിയെ ഒറ്റയ്ക്കല്ല, കോൺഗ്രസ്സിനെ കൂടിയാണ്. ബാബരി മസ്ജിദ് ആർഎസ്എസ് ക്രിമിനൽ സംഘം തകർത്തെറിഞ്ഞത് 1992 ഡിസംബർ ആറിനായിരുന്നു. അന്നേ ദിവസം പകൽ 12.15ന് ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ റിപ്പബ്ലിക്ക് അതിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ കുറ്റകൃത്യത്തിന് സാക്ഷ്യം വഹിച്ചു. ആർക്കും നീതീകരിക്കാനാകാത്ത ഈ ക്രിമിനൽ പ്രവർത്തനം നടത്തിയത് സംഘപരിവാർ. എതിർക്കാതെ, എല്ലാ സൗകര്യങ്ങളും ചെയ്തു കൊടുത്തു രാജ്യത്തിന്റെ അധികാരത്തിൽ അമർന്നിരുന്നത് ഇന്ത്യൻ നാഷണൽ കോൺഗ്രസ്സ്.

ആർഎസ്എസ് മുന്നോട്ട് വയ്ക്കുന്നത് വെറുപ്പിന്റെ രാഷ്ട്രീയമാണ്. അവർ പരസ്യമായി പറഞ്ഞു, പരസ്യമായി പള്ളിപൊളിക്കാൻ പരിശീലനം നൽകി, പരിശീലനം സിദ്ധിച്ച കർസേവകർ രാജ്യത്തിന്റെ നാനാ ഭാഗങ്ങളിൽ നിന്നും അയോധ്യയിലേയ്ക്ക് തിരിച്ചു, വർഗീയ വിഷം ചീറ്റി സംഘപരിവാർ നേതാക്കൾ പ്രചരണ യാത്രകൾ നടത്തി. നിയമ വിരുദ്ധമായി ഒരു ആരാധനാലയം പൊളിക്കാൻ നേരത്തെ നിശ്ചയിച്ചു, പരസ്യമായി പ്രഖ്യാപിച്ചു, പട്ടാപ്പകൽ അത് പൊളിക്കുമ്പോൾ, പൊളിച്ചവർ മാത്രമല്ല, അധികാരത്തിന്റെ സർവ്വ ശക്തിയും കയ്യിൽ സൂക്ഷിച്ചിരുന്ന കോൺഗ്രസ്സ് പുലർത്തിയ മാപ്പില്ലാത്ത നിസ്സംഗത പൊളിച്ചവരെക്കാൾ വലിയ കുറ്റകുത്യമാണ്.

പൊളിക്കാൻ കൂട്ടുനിന്നു എന്ന് മാത്രമല്ല, പള്ളി പൊളിച്ച ഒരു പ്രതിയെ പോലും നിയമത്തിന്റെ മുന്നിലെത്തിക്കാനും കോൺഗ്രസ്സ് സർക്കാർ ഒന്നും ചെയ്തില്ല. നിസംശയം പറയാം, ചരിത്രത്തിലെ ഏറ്റവും വലിയ കുറ്റകൃത്യത്തിന് ആർഎസ്എസ് മാത്രമല്ല കോൺഗ്രസ്സ് കൂടിയാണ് പ്രതി. കാലം ഒരുപാട് കഴിഞ്ഞു. ഇപ്പോൾ ബാബരി മസ്ജിദ് തകർത്തിടത്ത് രാമക്ഷേത്രം ഉയരുന്നു. അന്ന് നിശബ്ദ സഹായമായി നിന്ന കോൺഗ്രസ്സ് ഇന്ന് പരസ്യമായി തന്നെ രംഗത്തുണ്ട്. ബിജെപിയുടെ അവകാശവാദങ്ങൾക്കൊപ്പം കോൺഗ്രസ്സും പരസ്യമായി അവകാശവാദങ്ങൾ നിരത്തുന്നു.

ബാബറിമസ്ജിദ് തകർത്തതിനെക്കുറിച്ചു നിശബ്ദമാകുന്ന കോൺഗ്രസ്സ് രാമക്ഷേത്ര നിർമ്മിതിയിൽ ആഘോഷങ്ങളിൽ സംഘ്പരിവാറിനൊപ്പം മത്സരിക്കുന്ന കാഴ്ചയാണ് രാജ്യത്ത് കാണുന്നത്. പുതിയ രാമക്ഷേത്ര നിര്മ്മാണത്തിന് പണം പിരിക്കാൻ ആർഎസ്എസ് ഇറങ്ങിയപ്പോൾ ഉദാരമായി, പരസ്യമായി തന്നെ സഹായിക്കാൻ രംഗത്തു വന്നവരിൽ കേരളത്തിലെ കോൺഗ്രസ്സ് നേതാക്കളും ഉണ്ടായിരുന്നു എന്ന് മറന്ന് പോകരുത്. മൃദുഹിന്ദുത്വ സമീപനങ്ങളിൽ നിന്ന് മാറി, പരസ്യമായി, കൂടുതൽ ശക്തമായ സംഘപരിവാർ ആഭിമുഖ്യവും, കൂറും അവർ ഇന്ന് മുഖമുദ്രയാക്കിയിരിക്കുന്നു. ഡിസംബർ ആറ്,ചരിത്രത്തിൽ കുറ്റക്കാരെന്ന് രേഖപ്പെടുത്തുന്നത്, ബിജെപിയെ ഒറ്റയ്ക്കല്ല, കോൺഗ്രസ്സിനെ കൂടിയാണ്.'
-
കോട്ടയത്ത് ഒമ്പതിടത്തും പാകത്തിന് പോരാട്ട വേവ് -
‘ഒന്ന് മാറിത്തന്നൂടെ...’- ഇനി അപരന്മാർക്ക് ഡിമാന്റുള്ള രണ്ടുനാൾ -
‘കേരള ഇലക്ഷൻ ലീഗി’ൽ എൻഡിഎയുടെ ട്വന്റി 20 മാച്ച് -
'ഗോൾവാൾക്കറുടെ ഫോട്ടോയ്ക്കു മുന്നിൽ താണുവണങ്ങിയത് ഏത് ഡീൽ ആയിരുന്നു?' വിഡി സതീശനോട് മുഖ്യമന്ത്രി -
പത്തനംതിട്ടയിൽ അഞ്ചിടത്തും പഞ്ചതന്ത്രം പയറ്റി മുന്നണികൾ -
സ്വര്‍ണം ഗിയര്‍ മാറ്റി; ഇന്ന് വന്‍ കുതിപ്പ്, ആഭരണം പൊള്ളും, ട്രംപിന്റെ വാക്കുകള്‍ ഏറ്റു, ഇന്നത്തെ പവന് വില -
കേരളത്തിൽ വേനൽ കടുത്തു, ചൂടിന് ശമനമില്ല; പ്രതീക്ഷയായി വേനൽ മഴ, മറ്റന്നാൾ മുതൽ പെയ്യാൻ സാധ്യത -
യുഎഇയും ബഹ്റൈനും പിടിച്ചടക്കും; ഇറാന് റെഡി എന്ന് വിദഗ്ധന്‍, യുഎസ് ആ നീക്കം നടത്തിയാല്‍ -
മോഹൻലാലിനെ ആര് പിടിച്ച് അഭിനയിപ്പിച്ചു എന്ന് തോന്നി;മമ്മൂട്ടിയുടെ സ്വഭാവമാണത്; ഗോപകുമാർ -
6500 വർഷം പഴക്കമുള്ള കല്ലറയിൽ 1.5 കിലോ സ്വർണം..! മൂവായിരത്തിൽ അധികം ആഭരണങ്ങൾ, ഇതാണ് വർണ -
യുഡിഎഫ് അധികാരത്തിലേക്ക്: രമേശ് ചെന്നിത്തല മുഖ്യമന്ത്രിയാകും! വൻ പ്രഖ്യാപനം -
ഇറാന് കടുത്ത ഉപാധികള്‍ വച്ചു; യുഎസ് താവളങ്ങള്‍ പൂട്ടണം, നിങ്ങള്‍ സ്വയം ചര്‍ച്ച നടത്തുകയാണോ












Click it and Unblock the Notifications