പൂനെ - ബംഗളുരു എക്സ്പ്രസ് ഹൈവേയിൽ അപകടം; 48 വാഹനങ്ങള്‍ കൂട്ടിയിടിച്ചു
പൂനെ ബംഗളുരു എക്സ്പ്രസ് ഹൈവേയിൽ വാഹനങ്ങളുടെ കൂട്ടയിടിച്ചു. 48 വാഹനങ്ങളാണ് കൂട്ടിയിടിയിൽ പെട്ടത്. പൂനെയിലെ നവാലെ പാലത്തിലാണ് സംഭവം. നിയന്ത്രണം വിട്ട ടാങ്കർ ലോറി വാഹനങ്ങളിൽ ഇടിച്ച് കയറി ആണ് അപകടം ഉണ്ടായത് എന്നാണു റിപ്പോർട്ടുകൾ. ഞായറാഴ്ച വൈകുന്നേരം ആണ് അപകടം ഉണ്ടായത്.
പൂനെ ഫയർ ബ്രിഗേഡിൽ നിന്നും പൂനെ മെട്രോപൊളിറ്റൻ റീജ്യൻ ഡെവലപ്മെൻറ് അതോറിറ്റിയും രക്ഷാ പ്രവർത്തനവുമായി സംഭവ സ്ഥലത്ത് എത്തിയിട്ടുണ്ട്. ബ്രേക്കിനുണ്ടായ തകരാർ ആണ് അപകടത്തിന് കാരണം ആയത് എന്നാണു പ്രഥമിക നിഗമനം.

pc: ANI
കുറഞ്ഞത് 30 പേർക്ക് പരിക്കേറ്റതായാണ് സൂചന. ഇവരെ രണ്ട് വ്യത്യസ്ത ആശുപത്രികളിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. ആന്ധ്ര പ്രദേശിൽ നിന്നുള്ള ട്രെക്ക് സത്താറയിൽ നിന്ന് മുംബൈയിലേക്ക് ആണു പോയിക്കൊണ്ടിരുന്നത്.
പൂനെ-ബെംഗളൂരു ഹൈവേയിലെ നവലെ പാലത്തിൽ ഒരു വലിയ റോഡ് അപകടമുണ്ടായി, അതിൽ 48 ഓളം വാഹനങ്ങൾക്ക് കേടു പാടുകൾ സംഭവിച്ചു. പുണെ അഗ്നിശമന സേനയുടെയും പൂനെ മെട്രോപൊളിറ്റൻ റീജിയൻ ഡെവലപ്‌മെന്റ് അതോറിറ്റിയുടെയും (പിഎംആർഡിഎ) രക്ഷാപ്രവർത്തകർ സ്ഥലത്ത് എത്തി," ഉദ്യോഗസ്ഥർ പറഞ്ഞു.
പൂനെ അഗ്നിശമന സേനയുടെയും പൂനെ മെട്രോപൊളിറ്റൻ റീജിയൻ ഡെവലപ്‌മെന്റ് അതോറിറ്റിയുടെയും രക്ഷാപ്രവർത്തകർ സ്ഥലത്തെത്തി.
ടാങ്കറിന്റെ ബ്രേക്ക് തകരാറിലായതിനെ തുടർന്ന് നിരവധി വാഹനങ്ങളിൽ ഇടിക്കുകയായിരുന്നുവെന്ന് പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.
രാത്രി 9 മണിയോടെ ഉണ്ടായ അപകടത്തിൽ റോഡിലേക്ക് ഓയിൽ ഒഴുകി റോഡിലേക്ക് തെന്നി നീങ്ങിയതാണ് മറ്റ് വാഹനങ്ങൾ കൂട്ടത്തോടെ കൂട്ടിയിടിച്ചത്.. അപകടത്തെത്തുടർന്ന് മുംബൈയിലേക്കുള്ള റോഡിൽ 2 കിലോമീറ്ററിലധികം നീളത്തിലാണ് ഗതാഗതക്കുക്ക് ഉണ്ടായത്. നിരവധി വാഹവനങ്ങളാണ് കുരുക്കിലകപ്പെട്ട് കിടക്കുന്നതു.
കഴിഞ്ഞ കുറച്ച് ദിവസങ്ങളായി അപകടങ്ങളുടെ ഹോട്ട് സ്പോട്ട് ആയി മാറുകയാണ് നവൽ പാലം. വെള്ളിയാഴ്ച ഔട്ടർ റിങ് റോഡിൽ പാലത്തിനു സമീപം അമിതവേഗതയിലെത്തിയ കാർ ഇടിച്ച് ഒരു സ്ത്രീ മരിച്ചിരുന്നു.












Click it and Unblock the Notifications