ചെക്ക് കേസ്: ശരത് കുമാറിനും രാധികയ്ക്കും ഒരു വർഷം തടവ്
ചെക്ക് കേസിലാണ് ശരത് കുമാറിനും ഭാര്യ രാധികയ്ക്കുമെതിരായ നടപടി
ചെന്നൈ: തമിഴ് നടനും രാഷ്ട്രീയ പ്രവർത്തകനുമായ ശരത് കുമാറിന് ഒരു വർഷം തടവ് ശിക്ഷ വിധിച്ച് കോടതി. ചെക്ക് കേസിലാണ് ശരത് കുമാറിനും ഭാര്യ രാധികയ്ക്കുമെതിരായ നടപടി. 2019ൽ താരദമ്പതികൾക്കെതിരായ കേസിൽ ക്രിമിനൽ നടപടികൾ റദ്ദാക്കാൻ ഹൈക്കോടതി നിർദേശിച്ചിരുന്നു.
Recommended Video

മാജിക് ഫ്രെയിംസ് കമ്പനിക്കെതിരെ റേഡിയൻസ് മീഡിയ പ്രൈവറ്റ് ലിമിറ്റഡാണ് കേസ് ഫയൽ ചെയ്തത്. ശരത് കുമാറും രാധികയും ലിസ്റ്റിൻ സ്റ്റീഫനുമാാണ് കമ്പനിയിലെ പങ്കാളികളാണ്. മുൻവരിൽ നിന്ന് 1.50 കോടി രൂപ കടം വാങ്ങിയതായും രണ്ട് ചെക്കുകൾ ഇഷ്യു ചെയ്തതായും ശരത് കുമാറും 50 ലക്ഷം രൂപ വായ്പയെടുത്തിരുന്നു. ഇത് തിരിച്ചടയ്ക്കുന്നതിന് നൽകിയ ചെക്കാണ് ബൗൺസ് ആയത്.
ഹരിദ്വാറില്‍ കുംഭമേളയ്ക്ക് തുടക്കമാകുന്നു, ചിത്രങ്ങള്‍ കാണാം
2017ലാണ് കേസിന് ആസ്പദമായ സംഭവം നടന്നത്. വിധിക്കെതിരെ സുപ്രീം കോടതിയെ സമീപിക്കാനൊരുങ്ങുകയാണ് ശരത് കുമാർ.
തമിഴ്നാട് നിയമസഭ തിരഞ്ഞെടുപ്പിലും ശരത് കുമാർ നിർണായക സാനിധ്യമായിരുന്നു. ഓൾ ഇന്ത്യ സംയുക്ത മക്കൾ കക്ഷി നേതാവാണ് സരത് കുമാർ. നിയമസഭ തിരഞ്ഞെടുപ്പിൽ കമൽ ഹസന്റെ മക്കൾ നീതി മയ്യം പാർട്ടിക്കൊപ്പം ചേർന്ന് മുന്നണിയുടെ ഭാഗമായാണ് ശരത് കുമാറിന്റെ പാർട്ടിയും മത്സരിച്ചത്.












Click it and Unblock the Notifications