Get Updates
Get notified of breaking news, exclusive insights, and must-see stories!

47 വർഷത്തെ നിയമയുദ്ധം അവസാനിക്കുന്നു; സുബ്രഹ്മണ്യൻ സ്വാമിക്ക് ഐഐടി ശമ്പള കുടിശിക നൽകും

ദില്ലി: ബിജെപി നേതാവ് സുബ്രമഹ്ണ്യന്‍ സ്വാമി തന്റെ ശ്രദ്ധേയമായ നിലപാടുകള്‍ കൊണ്ട് വാര്‍ത്തകളില്‍ നിറഞ്ഞ് നില്‍ക്കാറുണ്ട്. ഇന്‍ന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജിയുമായി നടന്ന നീണ്ട നാളത്തെ കോടതി നടപടികള്‍ക്ക് അവസാനമായിരിക്കയാണ് ഇപ്പോള്‍. ഐഐടി ദില്ലിയുമായി സുബ്രഹ്മണ്യന്‍ സ്വാമിയുടെ ശമ്പളവിതരണത്തെ ചൊല്ലിയുള്ള തര്‍ക്കമാണ് സ്വാമി ജയിച്ചിരിക്കുന്നത്.

1972 മുതല്‍ 1991 വരെയുള്ള കാലത്തെ ശമ്പളം നല്‍കാന്‍ ഐഐടിയോട് ആവശ്യപ്പെട്ടിരിക്കയാണ് കോടതി. 8 ശതമാനം പലിശ സഹിതം 40 മുതല്‍ 45 ലക്ഷം രൂപ വരെ സ്ഥാപനം സ്വാമിക്ക് നല്‍കണം. ഇക്കാര്യം സ്ഥിരീകരിച്ച് കൊണ്ട് സുബ്രഹ്മണ്യന്‍ സ്വാമി തന്നെ ട്വിറ്റ് ചെയ്തിരുന്നു. 47 വര്‍ഷങ്ങള്‍ക്ക് ശേഷം ദില്ലി ഐഐടി പരാജയപ്പെട്ടിരിക്കുന്നു എന്നായിരുന്നു ട്വീറ്റ്.

swamy

ദില്ലി ഐഐടി ബോര്‍ഡ് ഓഫ് ഗവര്‍ണേഴ്‌സ് ഇത് സംബന്ധിച്ച തീരുമാനം എടുക്കുമെന്നും എന്താണ് ചെയ്യേണ്ടെതെന്ന് ബോര്‍ഡ് തീരുമാനിക്കുമെന്നും ഐഐടി ഡയറക്ടര്‍ വി രാമഗോപാല്‍ റാവു പറഞ്ഞു. രാഷ്ട്രീയപ്രവേശനത്തിന് മുമ്പ് ഐഐടിയില്‍ ഇക്കണോമിക്‌സ് പഠിപ്പിക്കുകയായിരുന്നു സുബ്രഹ്മണ്യന്‍ സ്വാമി. മൂന് വര്‍ഷക്കാലമായിരുന്നു ഈ അധ്യാപനം.

1969 മുതല്‍ 192 വരെ. ഐഐടിയിലെ ഭരണ സംവിധാനവുമായുള്ള ചേര്‍ച്ചക്കുറവിനെ തുടര്‍ന്ന് പുറത്താക്കുകയായിരുന്നു. തികച്ചും രാഷ്ട്രീയ പ്രേരിതമായാണ് തന്നെ പുറത്താക്കിയതെന്നായിരുന്നു സ്വാമിയുടെ വിശദീകരണം.

അക്കാദമിക് ലോകത്തെ എല്ലാ വക്രബുദ്ധിക്കാര്‍ക്കുമുള്ള പാഠമാണിതെന്നും 8 ശതമാനം വാര്‍ഷിക പലിശ നിരക്കില്‍ തനിക്ക് തന്റെ ശമ്പളം തിരികെ നല്‍കാന്‍ ഐഐടി ബാധ്യസ്ഥരാണെന്നും പറയുന്നു. 18 ശതമാനം വാര്‍ഷിക പലിശ നിരക്കില്‍ ശമ്പളം തിരികെ ലഭിക്കണമെന്നായിരുന്നു സ്വാമിയുടെ ആവശ്യം. നീണ്ട 47 വര്‍ഷത്തെ വാഗ്വാദങ്ങള്‍ക്ക് ശേഷമാണ് സുബ്രഹ്മണ്യന്‍ സ്വാമി കോടതിയില്‍ വിജയം നേടിയത്.

ലോക്സഭ തിരഞ്ഞെടുപ്പ് 2019: വൺ ഇന്ത്യ ഇലക്ഷൻ സ്പെഷൽ പേജ് കാണൂ

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+