ഓട്ടോയില്‍ കയറിപ്പോയ കെജ്രിവാളിന് 'സമ്മാന'വുമായി ബിജെപി വീട്ടുപടിക്കല്‍
ഗുജറാത്തിൽ കഴിഞ്ഞദിവസങ്ങളിൽ ആം ആദ്മി പാർട്ടി നേതാവും ദൽഹി മുഖ്യമന്ത്രിയുമായ അരവിന്ദ് കെജ്രിവാൾ ഉണ്ടാക്കിയ ഓളം ചെറുതല്ല. ഗുജറാത്തിൽ വെച്ച് നടന്ന ഒരു സമ്മേളനത്തിൽ വെച്ച് ഓട്ടോഡ്രൈവറായ യുവാവ് ജെക്രിവാളിനോട് തന്റെ വീട്ടിലേക്ക് അത്താഴം കഴിക്കാൻ വരുമോ എന്ന ചോദ്യത്തിന് അരവിന്ജ് കെജ്രിവാൾ നൽകിയ ഉത്തരം വൈറലായിരുന്നു. ഇന്ന് രാത്രി തന്നെ വരാം, ഓട്ടോയുമായി ഞങ്ങളെ ഹോട്ടലിൽ കൊണ്ടു പോകാനായി നിങ്ങൾ വരാമോ എന്നും കെജ്രിവാൾ ചോദിച്ചിരുന്നു. ഇതോടെ സമ്മേളനത്തിൽ ഉണ്ടായിരുന്നവരൊക്കെ ആവേശത്തിലായി.
ആ ദിവസം തന്നെ ഓട്ടോഡ്രൈവറുടെ വീട്ടിലെത്തി കെജ്രിവാൾ ഭക്ഷണം കഴിക്കുകയും ചെയ്തിരുന്നു. എന്നാൽ ഓട്ടോയിൽ കയറി പോകുംവഴി പോലീസുകാർ കെജ്രിവാളിന്റെ യാത്ര തടയാൻ ശ്രമിച്ചെങ്കിലും അത് നടന്നില്ല. പോലീസും കെജ്രിവാളും തമ്മിൽ അങ്ങോട്ടും ഇങ്ങോട്ടും സംസാരമുണ്ടാവുകയും കെജ്രിവാളിനെ പോലീസ് പോകാൻ അനുവദിക്കാതെ കുറച്ച് നേരം തടഞ്ഞ് നിർത്തുകയും ചെയ്തിരുന്നു. എന്നാൽ പോലീസുകാരോട് തർക്കിച്ച് കെജ്രിവാൾ പോവുകയും ചെ്യതു. ഇതിന് പിന്നാലെ കെജ്രിവാളിനെതിരെ രംഗത്തെത്തിയിരിക്കുകയാണ് ബിജെപി.
പോലീസുകാരുമായി കെജ്രിവാൾ നടത്തിയ വാക്കുതർക്കത്തിന് ദിവസങ്ങൾക്ക് ശേഷം അഞ്ച് ഓട്ടോറിക്ഷകൾ സമ്മാനിക്കാൻ ഡൽഹി ബിജെപി എംഎൽഎമാർ വ്യാഴാഴ്ച അദ്ദേഹത്തിന്റെ വസതിയിലെത്തി. കെജ്‌രിവാളിന് 27 വാഹനങ്ങളുണ്ട്, എന്നാൽ ഓട്ടോറിക്ഷയിൽ യാത്ര ചെയ്യാൻ നിർബന്ധിച്ച് ഗുജറാത്തിൽ അദ്ദേഹം നാടകം കളിച്ചുവെന്ന് ഡൽഹി നിയമസഭയിലെ പ്രതിപക്ഷ നേതാവ് രാംവീർ സിംഗ് ബിധുരി മുഖ്യമന്ത്രിയുടെ ഫ്ലാഗ്സ്റ്റാഫ് റോഡിന്റെ വസതിക്ക് പുറത്ത് പറഞ്ഞു.
ഗുജറാത്ത് പോലീസ് തടഞ്ഞിട്ടും ഓട്ടോയില്‍ ഓട്ടോഡ്രൈവറുടെ വീട്ടിലെത്തി വാക്കുപാലിച്ച് കെജ്രിവാള്‍
"അദ്ദേഹത്തിന് 27 വാഹനങ്ങളുടെ വാഹനവ്യൂഹമുണ്ട്, അദ്ദേഹത്തിന്റെ സുരക്ഷയ്ക്കായി 200 സുരക്ഷാ ഉദ്യോഗസ്ഥരെ വിന്യസിച്ചിട്ടുണ്ട്, എന്നിട്ടും ഗുജറാത്തിൽ ഓട്ടോറിക്ഷയിൽ യാത്ര ചെയ്യാൻ നിർബന്ധംപിടിച്ച് അദ്ദേഹം നാടകം കളിച്ചു. ഡൽഹിയിൽ മുച്ചക്ര വാഹനങ്ങളിൽ യാത്ര ചെയ്യണമെന്ന തന്റെ ആഗ്രഹം നിറവേറ്റാൻ അദ്ദേഹത്തിനു അതിനാൽ ഞങ്ങൾ ഈ ഓട്ടോകൾ. സമ്മാനം നൽകുന്നു., കെജ്കിവാളിനെ പരിഹസിച്ചുകൊണ്ട് രാംവീർ സിംഗ് ബിധുരി പറഞ്ഞു.
ഒരു ഓട്ടോറിക്ഷ പൈലറ്റായി സേവനമനുഷ്ഠിക്കും, ഒന്ന് ത്രിവർണ്ണ പതാക പതിച്ച മുഖ്യമന്ത്രിക്കും, മറ്റൊന്ന് അദ്ദേഹത്തിന് അകമ്പടി സേവിക്കുന്നവർക്കും, ഒന്ന് അദ്ദേഹത്തിന്റെ പ്രൈവറ്റ് സെക്രട്ടറിക്കും വേണ്ടിയാണെന്നും ബിജെപി നേതാവ് പറഞ്ഞു. ഗുജറാത്ത് പോലീസ് ഉദ്യോഗസ്ഥരുമായുള്ള തർക്കത്തിനിടെ, തനിക്ക് അവരുടെ സുരക്ഷ ആവശ്യമില്ലെന്നും അത്താഴത്തിന് ഓട്ടോറിക്ഷയിൽ യാത്ര ചെയ്യാൻ അനുവദിക്കണമെന്നും കെജ്‌രിവാൾ അവരോട് പറഞ്ഞു.
പഞ്ചാബിൽ അദ്ദേഹം ഓട്ടോഡ്രൈവർമാരോടൊപ്പം ഭക്ഷണം കഴിച്ചിരുന്നു. ഇത് പറഞ്ഞായിരുന്നു. ഓട്ടോഡ്രൈവറായ യുവാവ് അരവിന്ദ് കെജ്രിവാളിനെ തന്റെ വീട്ടിലേക്ക് ക്ഷണിച്ചത്. "ഞാൻ നിങ്ങളുടെ വലിയ ആരാധകനാണ്. പഞ്ചാബിലെ ഒരു ഓട്ടോ ഡ്രൈവറുടെ വീട്ടിൽ നിങ്ങൾ അത്താഴം കഴിക്കുന്നതിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ കണ്ടു. അത്താഴം കഴിക്കാൻ നിങ്ങൾ എന്റെ വീട്ടിലും വരുമോ?" എന്നാണ് വിക്രം ലാൽത്താനി ചോദിക്കുന്നത് .
കെജ്രിവാൾ എത്തിയതോടെ യുവാവിന്റെ കുടുംബവും സന്തോഷത്തിലായി, തിലകം ചാർത്തിയാണ് കെജ്രിവാളിനെ സ്വീകരിച്ചത്. വീട്ടിലെ എല്ലാവരോടും കെജ്രിവാൾ സംസാരിക്കുന്നതും കാണാം. പോലീസുകാർ കെജ്രിവാളിനെ തടയുന്നത് മുതൽ ഓട്ടോഡ്രൈവറുടെ വീട്ടിൽ എത്തി അദ്ദേഹം ഭക്ഷണം കഴിക്കുന്നത് വരെ നടന്ന കാര്യങ്ങളുടെ വീഡിയോ എഎപി പോസ്റ്റ് ചെയ്തിരുന്നു.
രാഹുലിന്റെ ഭാരത് ജോഡോ യാത്രയെ എതിര്‍ക്കേണ്ടതില്ലെന്ന് സിപിഎം കേന്ദ്രനേതൃത്വം