ഒന്നര കിലോ സ്വര്‍ണാഭരണങ്ങള്‍, 70 ലക്ഷം, റെയ്ഡില്‍ തേജസ്വിയില്‍ നിന്ന് പിടിച്ചെടുത്തത് ഇക്കാര്യങ്ങള്‍
24 ഇടങ്ങളിലാണ് ഇഡി റെയ്ഡ് നടത്തിയത്. എന്‍സിആര്‍, പട്ന, റാഞ്ചി, മുംബൈ, എന്നിവിടങ്ങളില്‍ കൂടാതെ, ബീഹാര്‍ ഉപമുഖ്യമന്ത്രിയുടെ ദില്ലിയിലെ വസതി എന്നിവിടങ്ങളിലാണ് വെള്ളിയാഴ്ച്ച റെയ്ഡ് നടന്നത്.

ദില്ലി: തേജസ്വി യാദവിന്റെയും സഹോദരിമാരുടെയും വീട്ടില്‍ റെയ്ഡ് നടത്തി എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്. പണവും ആഭരണങ്ങളുമെല്ലാം ഇഡി പിടിച്ചെടുത്തിട്ടുണ്ട്. 70 ലക്ഷം രൂപ, ഒന്നര കിലോ സ്വര്‍ണാഭരണങ്ങള്‍, 540 ഗ്രാം വരുന്ന സ്വര്‍ണക്കട്ടി, 900 യുഎസ് ഡോളര്‍ അടക്കം വരുന്ന വിദേശ കറന്‍സികള്‍ എന്നിവ പിടിച്ചെടുത്തവയില്‍ വരും.
തേജസ്വിയുടെയും, സഹോദരിമാരുടെയും വീട്ടില്‍ നിന്നാണ് ഇവയെല്ലാം പിടിച്ചെടുത്തത്. കഴിഞ്ഞ ദിവസമായിരുന്നു റെയ്ഡ്. ഇന്ന് തേജസ്വിയോട് ചോദ്യം ചെയ്യലിനായി ഹാജരാവാനും ഇഡി ആവശ്യപ്പെട്ടിരുന്നു. തൊഴില്‍ നല്‍കുന്നതിനായി ഭൂമി വാങ്ങിയെന്ന അഴിമതി കേസിലാണ് തേജസ്വിക്കെതിരെ അടക്കം അന്വേഷണം നടക്കുന്നത്.
24 ഇടങ്ങളിലാണ് ഇഡി റെയ്ഡ് നടത്തിയത്. എന്‍സിആര്‍, പട്ന, റാഞ്ചി, മുംബൈ, എന്നിവിടങ്ങളില്‍ കൂടാതെ, ബീഹാര്‍ ഉപമുഖ്യമന്ത്രിയുടെ ദില്ലിയിലെ വസതി എന്നിവിടങ്ങളിലാണ് വെള്ളിയാഴ്ച്ച റെയ്ഡ് നടന്നത്.

തേജസ്വിയുടെ സഹോദരിമാരായ രാഗിണി, ചന്ദ, ഹേമ യാദവ് എന്നിവരുടെ വീട്ടിലും, മുന്‍ ആര്‍ജെഡി എംഎല്‍എ അബു ദോജനയുടെ വീട്ടിലും റെയ്ഡ് നടന്നിരുന്നു. അബു ദോജന, ലാലു പ്രസാദ് യാദവിന്റെ വിശ്വസ്തനാണ്.
എസ്പി നേതാവ് ജിതേന്ദ്ര യാദവിന്റെ ഗാസിയാബാദിലുള്ള വസതിയിലും ഇഡി റെയ്ഡ് നടത്തിയിരുന്നു. രാഗിണിയെ വിവാഹം ചെയ്തത് ജിതേന്ദ്ര യാദവാണ്.
ദില്ലിയിലെ ന്യൂ ഫ്രണ്ട്സ് കോളനിയിലും റെയ്ഡ് നടത്തിയതായിട്ടാണ് ഇഡി സൂചിപ്പിക്കുന്നത്. ആ സമയം തേജസ്വി യാദവും ഇവിടെയുണ്ടായിരുന്നു. ഈ വീട് എകെ ഇന്‍ഫോസിസ്റ്റംസിന്റെ പേരിലുള്ളതാണ്. ഈ കമ്പനിയാണ് ആരോപണം നേരിടുന്നത്.
റെയില്‍വേയില്‍ ജോലി ലഭിക്കാനായി ഇവര്‍ എകെ ഇന്‍ഫോസിസ്റ്റംസിന് ഭൂമി കൈക്കൂലിയായി നല്‍കിയെന്നാണ് ആരോപണം. ഈ കമ്പനിയുടെ പേരിലുള്ള വീട്ടിലാണ് തേജസ്വിയോ, ലാലു പ്രസാദ് യാദവോ താമസിക്കുന്നതെന്നാണ് ഇഡി നല്കുന്ന സൂചന.
ഇതില്‍ നാല് പ്ലോട്ടുകള്‍ മെറിഡിയന് കണ്‍സ്ട്രക്ഷന്‍സിന് വിറ്റതായും കണ്ടെത്തിയിട്ടുണ്ട്. ഈ കമ്പനി ആര്‍ജെഡി എംഎല്‍എ അബു ദോജനയുടെ പേരിലുള്ളതാണ്.
നേരത്തെ സിബിഐ ലാലുവിന്റെ ഭാര്യ റാബ്രി ദേവിയെ ചോദ്യം ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് ഇഡിയുടെ റെയ്ഡ് വന്നത്. തേജസ്വിയോട് മാര്‍ച്ച് നാലിന് ഹാജാരാവാനായിരുന്നു സിബിഐ ആവശ്യപ്പെട്ടത്. എന്നാല്‍ ഹാജരായിരുന്നില്ല.
പകരം ഇന്ന് ഹാജരാവാനായിരുന്നു ആവശ്യം. അതേസമയം ഇന്നും തേജസ്വി ഹാജരാവില്ല. ഭാര്യയുടെ ആരോഗ്യ സ്ഥിതി മോശമായതാണ് കാരണമായി പറഞ്ഞിരിക്കുന്നത്. കഴിഞ്ഞ ദിവസത്തെ റെയ്ഡിന് പിന്നാലെ തേജസ്വിയുടെ ഭാര്യയെ ദില്ലിയിലെ ആശപുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. ഇവര്‍ ഗര്‍ഭിണിയാണ്.
പന്ത്രണ്ട് മണിക്കൂര്‍ ചോദ്യം ചെയ്യലിനെ തുടര്‍ന്ന് രക്തസമ്മര്‍ദ നിരക്കിലുണ്ടായ പ്രശ്നത്തെ തുടര്‍ന്ന് ഇവര്‍ തല കറങ്ങി വീണിരുന്നു. തുടര്‍ന്നാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
-
1 ലക്ഷം രൂപക്ക് 2 പവൻ സ്വർണം കിട്ടുമോ? സ്വർണ പ്രേമികൾക്ക് ആഘോഷം..വില ഇനിയും കുത്തനെ താഴോട്ട് -
സ്വർണ വില കുറഞ്ഞിട്ടും മലയാളികൾ വാങ്ങുന്നില്ല, ഒരേയൊരു കാരണം; പ്രതിസന്ധി പങ്കുവെച്ച് വ്യാപാരികൾ -
സ്വർണ വില തകർന്ന് താഴെ: ഗ്രാം വില 12,000ത്തിനും താഴേക്ക്? പവൻ വിലയിൽ വമ്പൻ ട്വിസ്റ്റ് ഉണ്ടാകും? -
ഇനി ഒരു മാസത്തേക്ക് തിരിഞ്ഞുനോക്കേണ്ട.. വിഷു വരെ ഈ രാശിക്കാര്‍ക്ക് നല്ലകാലം -
വിലപിടിപ്പുള്ള ഗൃഹോപകരണങ്ങള്‍ വാങ്ങിക്കും, സ്ഥലം മാറ്റത്തിന് ഉത്തരവ് ലഭിക്കും, വിവാഹകാര്യത്തിൽ തീരുമാനം -
സമ്മർ ഇൻ ബെത്ലഹേമിലെ 'ആ രഹസ്യം' പുറത്ത്..';ഡിലീറ്റഡ് വീഡിയോ പങ്കിട്ട് അണിയറക്കാർ..മോഹൻലാലും മഞ്ജു വാര്യരും' -
73 മിനുറ്റ് കൊണ്ട് ബുള്ളറ്റ് ട്രൈയിനിൽ ബെംഗളൂരുവിലെത്താം, ഇതൊക്കെ നടക്കുന്ന കാര്യമാണോ? സോഷ്യൽ മീഡിയാ ചർച്ച -
സ്വർണ വിലയിൽ ഇന്ന് വൻ തകർച്ച; പവന് 2000ത്തിന് മേലെ വീണ്ടും കുറഞ്ഞു,22 കാരറ്റിന് 60,000 രൂപയെങ്കിലും ആകുമോ? -
ശനിയും ചൊവ്വയും ഒരുമിക്കുന്നു; ഈ രാശിക്കാർക്ക് പണം ഒരു പ്രശ്നമാവില്ല, ദാമ്പത്യ ജീവിതം സുഖകരം..! -
സ്വർണ നിക്ഷേപത്തിൽ ചൈനയ്ക്ക് വൻ ജാക്ക്പോട്ട്; കണ്ടെത്തിയത് 1100 ടണ്‍ സ്വർണം,ഇനി ചൈനയെ പിടിച്ചാൽ കിട്ടില്ല -
ബെംഗളൂരു രണ്ടാം എയർപോർട്ട്: ഇത്തവണ കർണാടക രണ്ടും കൽപ്പിച്ച്, പരിഗണനയിൽ ഈ 3 സ്ഥലങ്ങൾ -
ദൈവീകം ഈ ബന്ധം; ഓമിയെ താലോലിച്ച് പ്രധാനമന്ത്രി; ചിത്രങ്ങള്‍ പങ്കുവെച്ച് കൃഷണകുമാര്‍












Click it and Unblock the Notifications