അഹമ്മദ് പട്ടേല്‍ കോണ്‍ഗ്രസ് ട്രഷറര്‍.. ലോക്‌സഭാ തിരഞ്ഞെടുപ്പിന് മുമ്പ് കോണ്‍ഗ്രസില്‍ അടിമുടി മാറ്റം
ദില്ലി: ലോക്‌സഭാ തിരഞ്ഞെടുപ്പിന് മുമ്പ് അടിമുടി മാറ്റത്തിനൊരുങ്ങി കോണ്‍ഗ്രസ്. പാര്‍ട്ടിയുടെ പുതിയ ട്രഷററായി അഹമ്മദ് പട്ടേലിനെ നിയമിച്ചിട്ടുണ്ട്. രാഹുല്‍ ഗാന്ധിയുടെ വിശ്വസ്തനായി അറിയപ്പെടുന്ന പട്ടേലിന്റെ നിയമനം നേരത്തെ തന്നെ പ്രവചിക്കപ്പെട്ടതായിരുന്നു. സോണിയാ ഗാന്ധിയുടെ രാഷ്ട്രീയകാര്യ സെക്രട്ടറിയായിരുന്നു അഹമ്മദ് പട്ടേല്‍. അതേസമയം മോത്തിലാല്‍ വോറയാണ് ഇനി ആ റോള്‍ കൈകാര്യം ചെയ്യുക. പാര്‍ട്ടിയുടെ ഭരണകാര്യങ്ങളുടെ ചുമതലയുള്ള ജനറല്‍ സെക്രട്ടറിയായിട്ടാണ് വോറയെ നിയമിച്ചിരിക്കുന്നത്. വിദേശകാര്യ സെല്ലിന്റെ ചുമതല ആനന്ദ് ശര്‍മയ്ക്കാണ്.
പ്രളയത്തിലെ ഹീറോയായ മത്സ്യത്തൊഴിലാളി ജയ്‌സൽ താമസിക്കുന്നത് ഷെഡിൽ.. സമ്മാനവുമായി വിനയൻ
കോണ്‍ഗ്രസ് വര്‍ക്കിങ് കമ്മിറ്റിയില്‍ നിന്ന് മുതിര്‍ന്ന നേതാക്കളായ ദ്വിഗ്വിജയ് സിങ്, സുശീല്‍ കുമാര്‍ ഷിന്‍ഡെ, ജനാര്‍ദന്‍ ദ്വിവേദി എന്നിവരെ രാഹുല്‍ ഒഴിവാക്കിയിരുന്നു. ഇതിന് പകരമായിട്ടാണ് സുപ്രധാന സ്ഥാനങ്ങളിലേക്ക് മുതിര്‍ന്ന നേതാക്കളെ കൊണ്ടുവന്നതെന്നാണ് സൂചന.
ലോക്‌സഭാ തിരഞ്ഞെടുപ്പിന് മുമ്പ് മികച്ച മുതിര്‍ന്ന നേതാക്കളും യുവനേതാക്കളും ഉള്ള പാര്‍ട്ടിയായി കോണ്‍ഗ്രസിനെ ഉയര്‍ത്തിക്കൊണ്ട് വരാനാണ് രാഹുല്‍ ലക്ഷ്യമിടുന്നത്. അതേസമയം അഹമ്മദ് പട്ടേലിന്റെ വരവ് പുതിയ പാര്‍ട്ടികളെയും പഴയ പാര്‍ട്ടികളെയും കോണ്‍ഗ്രസിന്റെ ഭാഗമായുള്ള സഖ്യത്തിലേക്ക് കൊണ്ടുവരുമെന്ന പ്രതീക്ഷയിലാണ് രാഹുല്‍.