കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

11 കാരിയുമായി വിവാഹം; ബിജെപി നേതാവിന്റെ മകനെതിരെ കേസ്

  • By Sandra
Google Oneindia Malayalam News

റാഞ്ചി: ജാര്‍ഖണ്ഡ് ബിജെപി നേതാവ് ടാല മരണ്ടിയുടെ മകന്‍ മുന്ന മരണ്ടി വീണ്ടും വിവാദത്തില്‍. പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെ വിവാഹം ചെയ്തുവെന്നതാണ് ഒടുവിലത്തെ വിവാദം. ജൂണ്‍ 27ന് ഗൊദ്ദയില്‍ വെച്ച് വെച്ച് പെണ്‍കുട്ടിയെ വിവാഹം കഴിച്ചുവെന്നും ജൂണ്‍ 29ന് വിവാഹ പാര്‍ട്ടി നടത്തിയെന്നുമാണ് ഇപ്പോള്‍ ഇയാള്‍ക്കെതിരെ ഉയര്‍ന്നിട്ടുള്ള ആരോപണം.

2005 ജൂണ്‍ 25ന് ജനിച്ച പെണ്‍കുട്ടി ആറാം ക്ലാസ് വിദ്യാര്‍ത്ഥിനിയാണെന്ന് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. എസ്ഡിഎന്‍ അക്കാമദമി നല്‍കിയ റിപ്പോര്‍ട്ടിലാണ് ഈ വിവരങ്ങളുള്ളത്. നേരത്തെ ഈ പെണ്‍കുട്ടിയുടെ വിവാഹം കഴിക്കാനാണ് തീരുമാനിച്ചിരുന്നതെന്നും പെണ്‍കുട്ടിയുടെ കുടുംബം ഈ ആവശ്യം നിരസിച്ചതിനെ തുടര്‍ന്നാണ് 11കാരിയെ വിവാഹം കഴിച്ചതെന്നും റിപ്പോര്‍ട്ടുകളുണ്ട്.

marriage

മുന്ന മരണ്ടി പീഡിപ്പിച്ചുവെന്നാരോപിച്ച് കഴിഞ്ഞ ബുധനാഴ്ച ഇയാള്‍ക്കെതിരെ പ്രായപൂര്‍ത്തിയാവാത്ത മറ്റൊരു ണ്‍കുട്ടിയും രംഗത്തെത്തിയിരുന്നു. വനിതാ കമ്മീഷനെ സമീപിച്ച പെണ്‍കുട്ടി വിവാഹ വാഗ്ദാനം നല്‍കി രണ്ട് വര്‍ഷമായി ഇയാള്‍ തന്നെ ലൈംഗിമായി പീഡിപ്പിക്കുകയായിരുന്നു എന്നാരോപിച്ച് കമ്മീഷന് പരാതി സമര്‍പ്പിക്കുകയും ചെയ്തു.

വിവാഹത്തെക്കുറിച്ച് വിവരം ലഭിച്ചതോടെ ജില്ലാ ശിശു സംരക്ഷണ വകുപ്പ് ഓഫീസര്‍ സംഭവത്തെക്കുറിച്ച് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. സംഭവത്തെക്കുറിച്ച് അറിഞ്ഞതോടെ ജാര്‍ഖണ്ഡ് ജില്ലാ കോണ്‍ഗ്രസ് പ്രസിഡന്റ് മുന്ന മരണ്ടിക്കും പിതാവിനുമെതിരെ പോലീസ് നടപടിയെടുത്തില്ലെന്ന് കാണിച്ച് വനിതാ കമ്മീഷന് പരാതി നല്‍കിയിട്ടുണ്ട്. വിവാഹ പാര്‍ട്ടിയില്‍ പങ്കെടുക്കുമെന്നറിയിച്ച ജാര്‍ഖണ്ഡ് മുഖ്യമന്ത്രി രഘുബര്‍ ദാസ് അവസാന നിമിഷത്തില്‍ വരില്ലെന്ന് അറിയിക്കുകയായിരുന്നുവെന്നും ദീപിക പാണ്ഡെ ആരോപിക്കുന്നു.ബിജെപി സംസ്ഥാന പ്രസിഡന്റായ ടാല മരണ്ടി രാജിവെക്കണമെന്നും സംഭവത്തില്‍ പ്രത്യേക അന്വേഷണം പ്രഖ്യാപിക്കണമെന്നുമാണ് കോണ്‍ഗ്രസ് ഉന്നയിക്കുന്ന ആവശ്യം.

English summary
Jharkhand BJP chief's son Munna Marandi is in trouble for allegedly marrying an 11-year-old girl.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X