Get Updates
Get notified of breaking news, exclusive insights, and must-see stories!

പരിക്കേറ്റ് കിടക്കുന്ന കുഞ്ഞിനെ എന്തുകൊണ്ട് കണ്ടില്ല?; വിശദീകരണവുമായി അല്ലു അർജുൻ

പുഷ്പ 2 വിന്റെ പ്രീമിയറിനിടെ ഉണ്ടായ തിക്കിലും തിരിക്കലും പെട്ട് സ്ത്രീ മരിച്ച സംഭവത്തിൽ നടൻ അല്ലു അർജുനെ കഴിഞ്ഞ ദിവസം പോലീസ് അറസ്റ്റ് ചെയ്തിരുന്നു. നടനെ വീട്ടിലെത്തി അറസ്റ്റ് ചെയ്യുകയായിരുന്നു. അറസ്റ്റ് രേഖപ്പെടുത്തി മണിക്കൂറുകൾക്കം തന്നെ താരത്തിന് ഇടക്കാല ജാമ്യവും ലഭിച്ചു. എന്നാൽ ജാമ്യ ഉത്തരവിന്റെ പകർപ്പ് ലഭിക്കുന്നത് വൈകിയതോടെ നടൻ ജയിൽ മോചനവും വൈകി. ഒരു ദിവസം ജയിലിൽ കിടന്നതിന് ശേഷമായിരുന്നു താരത്തിന് പുറത്തിറങ്ങാൻ സാധിച്ചത്.

തിരിച്ചെത്തിയ നടന് വൻവരവേൽപ്പായിരുന്നു ആരാധകർ നൽകിയത്. വീട്ടിലെത്തിയ അല്ലുവിനെ ഭാര്യയും മക്കളും വാരിപ്പുണരുന്നത് അടക്കമുള്ള നിരവധി വീഡിയോകളും പുറത്തുവന്നിരുന്നു. നാഗർജുന, വിജയ് ദേവരകൊണ്ട, റാണ ദഗുബാട്ടി തുടങ്ങി നിരവധി താരങ്ങളും അദ്ദേഹത്തെ വീട്ടിൽ സന്ദർശിച്ചിരുന്നു. നടൻമാരുടെ സന്ദർശമ ദൃശ്യങ്ങളും വൈറലായിരുന്നു.

alluarjun2-17

അതേസമയം ഈ ഘട്ടത്തിൽ അല്ലു അർജുൻ നേരിട്ട ഏറ്റവും വലിയ വിമർശനം എന്തുകൊണ്ടാണ് അപകടത്തിൽ പരിക്കേറ്റ മകനെ അല്ലു സന്ദർശിക്കാതിരുന്നതെന്നാണ്. ഇപ്പോഴിതാ അതിന് മറുപടി നൽകുകയാണ് താരം. ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ച കുറിപ്പിലൂടെയാണ് വിശദീകരണം. ' ദൗർഭാഗ്യകരമായ ആ അപകടത്തെ തുടർന്ന് ചികിത്സയിൽ കഴിയുന്ന കുഞ്ഞ് തേജിനെ കുറച്ച് തീർച്ചയായും എനിക്ക് അഗാധമായ ഉത്കണ്ഠയുണ്ട്. നിയമനടപടികൾ നടക്കുന്നതിനാൽ കുട്ടിയെ കാണരുതെന്നാണ് എനിക്ക് ലഭിച്ച നിയമോപദേശം. എൻ്റെ പ്രാർത്ഥനകൾ അവരോടൊപ്പമുണ്ട്. കുട്ടിയുടെ ചികിത്സ ചെലവും കുടുംബത്തിന്റെ ആവശ്യങ്ങളും ഏറ്റെടുക്കാൻ ഞാൻ പ്രതിജ്ഞാബദ്ധനാണ്', അദ്ദേഹം പറഞ്ഞു.

അതേസമയം കേസ് പിൻവലിക്കാൻ താൻ തയ്യാറാണെന്ന് മരിച്ച പോയ രേവതിയുടെ ഭർത്താവ് ഭർഗവ് വ്യക്തമാക്കിയിരുന്നു. അല്ലുവിന്റെ അറസ്റ്റിന് പിന്നാലെയായിരുന്നു പ്രതികരണം. അന്ന് നടന്ന അപകടത്തിൽ അല്ലു അർജുവിന് യാതൊരു ഉത്തരവാദിത്തമില്ലെന്നും അദ്ദേഹം കാരണമല്ല അപകടം സംഭവിച്ചത് എന്നുമായിരുന്നു ഭാർഗവിന്റെ പ്രതികരണം.

ഡിസംബർ നാലിനായിരുന്നു അതിദാരുണമായ ദുരന്തം നടന്നത്. അല്ലു അർജുന്റെ വലിയ ഫാനായ മകന്‍ പുഷ്പ 2 സിനിമ കാണാൻ വാശിപിടിച്ചതോടെയാണ് രേവതിയും ഭാർഗവും തീയറ്ററിൽ എത്തിയത്. പ്രീമിയർ ഷോയ്ക്കിടെ അല്ലു അർജുൻ തീയറ്റർ സന്ദർശിച്ചതോടെ ഇവിടെ തിരക്ക് കൂടി. തിക്കിലും തിരക്കിലും പെട്ട് ശ്വാസം മുട്ടി രേവതിയും മകനും കുഴഞ്ഞ് വീഴുകയായിരുന്നു. ഉടൻ തന്നെ ഇരുവരേയും ആശുപത്രിയിൽ എത്തിച്ചെങ്കിലും രേവതി മരിച്ചു.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+