അണ്ണാമലൈ മക്കൾ ഇയക്കത്തിന് പിന്തുണയേറുന്നു; അംഗത്വമെടുത്ത് 8 ലക്ഷം പേർ, തിരിച്ചടി ബിജെപിക്കോ?
ചെന്നൈ: ബിജെപിയിൽ നിന്ന് കെ അണ്ണാമലൈ രാജിവെച്ചതിന് പിന്നാലെ അദ്ദേഹത്തിന്റെ നേതൃത്വത്തിലുള്ള പുതിയ കൂട്ടായ്‌മക്ക് പിന്തുണയേറുകയാണ്. പ്രത്യേകിച്ചും യുവാക്കൾക്കിടയിൽ ബിജെപിയുടെ പ്രതിച്ഛായയ്ക്ക് ഇത് മങ്ങലേൽപ്പിച്ചു കൊണ്ടാണ് അണ്ണാമലൈയുടെ പടിയിറക്കം. തമിഴ്‌നാട്ടിൽ പാർട്ടിയുടെ സ്വാധീനം നിലനിർത്താൻ ബിജെപി നന്നേ പാടുപെടുന്ന സമയത്ത് അണ്ണാമലൈയുടെ രാജി ഈ ശ്രമങ്ങൾക്ക് വലിയ തടസമാകും.
മാത്രമല്ല പാർട്ടിയുടെ രാഷ്ട്രീയ അടിത്തറയെ തന്നെ ഇത് ദുർബലപ്പെടുത്തുമെന്ന് വിലയിരുത്തപ്പെടുന്നു. സംസ്ഥാനത്ത് ബിജെപിയുടെ വളർച്ചയ്ക്ക് ഇത് തടസമുണ്ടാക്കും. ബിജെപി വിട്ടതിന് പിന്നാലെ അണ്ണാമലൈ പുതിയ പൊതുപ്രസ്ഥാനം തുടങ്ങിയിരിക്കുകയാണ്. എട്ട് മണിക്കൂറിനുള്ളിൽ എട്ട് ലക്ഷം പേർ ഇതിൽ ചേർന്നു. അദ്ദേഹത്തിന്റെ വെബ്സൈറ്റ് വഴിയാണ് അംഗങ്ങളെ ചേർത്തത്. ഇത് ബിജെപിയുടെ വരുംകാല രാഷ്ട്രീയ സാധ്യതകൾക്ക് കൂടി മങ്ങലേൽപ്പിക്കും.

പാർട്ടിയുടെ പ്രവർത്തനങ്ങളെ ഇത് നേരിട്ട് ബാധിക്കുമെന്ന് രാഷ്ട്രീയ നിരീക്ഷകർ കരുതുന്നു. അണ്ണാമലൈയുടെ സാന്നിധ്യം ഇല്ലാത്തത് വലിയൊരു കുറവായിരിക്കും. മറ്റ് നേതാക്കൾ തമിഴ്‌നാട്ടിൽ നിന്ന് ഉണ്ടായിരുന്നെങ്കിലും അണ്ണാമലൈയുടെ വിടവ് വലുതാണ്. ബിജെപിക്ക് തമിഴ്‌നാട്ടിൽ അടുത്തിടെ തിരിച്ചടി നേരിട്ടിരുന്നു.
2026-ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ ഒറ്റ സീറ്റേ പാർട്ടിക്ക് കിട്ടിയുള്ളൂ. 2021-ൽ എഐഎഡിഎംകെയുമായി ചേർന്ന് നാല് സീറ്റ് നേടിയിരുന്നു. അണ്ണാമലൈ അന്ന് സഖ്യത്തെ ശക്തമായി എതിർത്തിരുന്നു. 2021-ൽ വോട്ട് വിഹിതം 2.6 മുതൽ 2.8 ശതമാനം വരെയായിരുന്നു. അണ്ണാമലൈയുടെ നേതൃത്വത്തിൽ 2024ലെ ലോക്‌സഭ തിരഞ്ഞെടുപ്പിൽ ഇത് മെച്ചപ്പെട്ടു. പതിനൊന്ന് ശതമാനത്തോളം വോട്ട് അന്ന് ലഭിക്കുകയും ചെയ്‌തിരുന്നു.
എന്നാൽ ഈ വോട്ട് വർധനനവ് എന്നാൽ സീറ്റുകളിലേക്ക് മാറിയില്ല. ഇത്തവണ കുറയുന്നതിൽ ടിവികെയ്ക്ക് വലിയ പങ്കുണ്ടെന്നാണ് കരുതുന്നത്. അണ്ണാമലൈ ഉണ്ടാക്കിയെടുത്ത അടിത്തറ നിലനിർത്താൻ പാർട്ടിക്ക് കഴിഞ്ഞില്ലെന്നാണ് രാഷ്ട്രീയ നിരീക്ഷകരുടെ വിലയിരുത്തൽ. അദ്ദേഹത്തിന്റെ രാജി യുവാക്കളെയും പ്രവർത്തകരെയും ബാധിച്ചിക്കുമെന്നാണ് കരുതുന്നത്.
അണ്ണാമലൈ മക്കൾ ഇയക്കം മുന്നോട്ട്
രാജിക്ക് പിന്നാലെയാണ് അണ്ണാമലൈ പുതിയ സംരംഭത്തിന് തുടക്കമിട്ടത്. 'അണ്ണാമലൈ മക്കൾ ഇയക്കം' (എഎംഐ) എന്നാണ് ഇതിന്റെ പേര്. 'വീ ദ ലീഡേഴ്‌സ് ഫൗണ്ടേഷൻ' വഴിയാണ് പ്രവർത്തനം. wetheleader.org എന്ന വെബ്സൈറ്റിലൂടെ ആളുകൾക്ക് ചേരാം. "തയ്യാറാവുക, പ്രവർത്തിക്കുക, മാറ്റം വരുത്തുക" എന്നതാണ് ആഹ്വാനം.
ബിജെപി വിട്ടെങ്കിലും പ്രധാനമന്ത്രി നരേന്ദ്ര മോദിയെ അണ്ണാമലൈ പുകഴ്ത്തി. അദ്ദേഹത്തിന്റെ നേതൃത്വം തന്നെ സ്വാധീനിച്ചു. ആറ് വർഷം മുൻപ് അതുകൊണ്ടാണ് പാർട്ടിയിൽ ചേർന്നത്. ചെറുപ്പത്തിൽ തന്നെ വലിയ ചുമതലകൾ പാർട്ടി നൽകി. ഇതിൽ അദ്ദേഹം നന്ദി രേഖപ്പെടുത്തിയിട്ടുണ്ട്. എങ്കിലും മറ്റ് അംഗങ്ങളുമായി അഭിപ്രായ വ്യത്യാസമുണ്ടെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.












Click it and Unblock the Notifications