ഹിന്ദുമഹാസഭയുടെ ദുര്‍ഗാപൂജയില്‍ അസുരന് ഗാന്ധിയുടെ രൂപം; യാദൃശ്ചികം മാത്രമെന്ന് വിശദീകരണം
കൊല്‍ക്കത്ത: പശ്ചിമ ബംഗാളില്‍ അഖിലേന്ത്യാ ഹിന്ദു മഹാസഭ സംഘടിപ്പിച്ച ദുര്‍ഗ്ഗാ പൂജയില്‍ മഹാത്മാഗാന്ധിയോട് സാമ്യമുള്ള രൂപത്തെ അസുരനാക്കി ചിത്രീകരിച്ചതില്‍ വിവാദം. വാക്കിംഗ് സ്റ്റിക്ക് ഉള്ള, ധോത്തി ധരിച്ച, തലമുണ്ഡനം ചെയ്ത രൂപത്തെയാണ് അസുരനായി ഹിന്ദു മഹാസഭ ചിത്രീകരിച്ചിരിക്കുന്നത്.
അതേസമയം അസുരരൂപത്തിന് ഗാന്ധിജിയുമായി സാമ്യം വന്നത് യാദൃശ്ചികം മാത്രമാണ് എന്നാണ് ഹിന്ദുമഹാസഭ പറയുന്നത്. തല മൊട്ടയടിച്ച് കണ്ണട ധരിച്ച ഒരാള്‍ ഗാന്ധിയാണ് എന്ന് അര്‍ത്ഥമില്ല എന്നാണ് അഖിലേന്ത്യാ ഹിന്ദു മഹാസഭയുടെ പശ്ചിമ ബംഗാള്‍ സംസ്ഥാന ഘടകത്തിന്റെ വര്‍ക്കിംഗ് പ്രസിഡന്റ് ചന്ദ്രചൂര്‍ ഗോസ്വാമി ഇന്ത്യന്‍ എക്സ്പ്രസിനോട് പറഞ്ഞത്.

അസുരന് ഒരു ദാല്‍ (കവചം) പിടിച്ചിരിക്കുന്നത് കാണുക. ഗാന്ധിയ്ക്കൊപ്പം ഒരിക്കലും ദാല്‍ ഉണ്ടായിരുന്നില്ല. ദുര്‍ഗാ ദേവി കൊല്ലുന്ന അസുരന് ഗാന്ധിയെപ്പോലെ കാണപ്പെടുന്നത് യാദൃശ്ചികം മാത്രമാണ്. ഗാന്ധിയെപ്പോലെയാണെന്നാണ് പലരും പറയുന്നകത്. എന്നാല്‍ ഗാന്ധി വിമര്‍ശിക്കപ്പെടേണ്ട ആളാണ് എന്നതും സത്യമാണ്, എന്നായിരുന്നു അദ്ദേഹം പറഞ്ഞത്.

അതേസമയം സംഭവത്തില്‍ തൃണമൂല്‍ കോണ്‍ഗ്രസ്, സി പി ഐ എം, കോണ്‍ഗ്രസ് എന്നീ കക്ഷികള്‍ വിമര്‍ശനവുമായി രംഗത്തെത്തി. അങ്ങേയറ്റത്തെ അസഭ്യം എന്നാണ് പ്രവര്‍ത്തിയെ തൃണമൂല്‍ കോണ്‍ഗ്രസ് സംസ്ഥാന ജനറല്‍ സെക്രട്ടറി കുനാല്‍ ഘോഷ് വിശേഷിപ്പിച്ചത്. ഇതാണ് ബി ജെ പിയുടെ യഥാര്‍ത്ഥ മുഖം. അവര്‍ നാടകം കളിക്കുകയാണ്.

ലോകം ഗാന്ധിയെയും അദ്ദേഹത്തിന്റെ പ്രത്യയശാസ്ത്രത്തെയും ബഹുമാനിക്കുന്നു. മഹാത്മാഗാന്ധിയെ ഇത്തരത്തില്‍ അപമാനിക്കുന്നത് അംഗീകരിക്കാനാവില്ല എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ബി ജെ പിക്കും സംഘപരിവാറിനും രാജ്യത്തെ വിഭജിക്കാന്‍ മാത്രമേ അറിയൂ എന്ന് സി പി ഐ എം പ്രതികരിച്ചു. ബ്രിട്ടീഷ് വിരുദ്ധ ശക്തികളെ അസുരരായും ബ്രിട്ടീഷുകാരെ ദുഗയായുമാണ് അവര്‍ കാണുന്നത് എന്ന് സി പി ഐഎം കേന്ദ്ര കമ്മിറ്റി അംഗം സമിക് ലാഹിരി പറഞ്ഞു.

അതേസമയം ഇത്തരം കാര്യങ്ങളെ തങ്ങള്‍ പിന്തുണയ്ക്കുന്നില്ലെന്ന് ബി ജെ പി വക്താവ് സമിക് ഭട്ടാചാര്യ വ്യക്തമാക്കി. ഇത് തീര്‍ത്തും അസ്വീകാര്യമാണ്, സംഘാടകര്‍ക്കെതിരെ സര്‍ക്കാര്‍ അടിയന്തര നടപടി സ്വീകരിക്കണം എന്നും സമിക് ഭട്ടാചാര്യ ആവശ്യപ്പെട്ടു. അതേസമയം സ്വാതന്ത്ര്യ സമരത്തിലെ ഗാന്ധിയുടെ പങ്കിനെ വിമര്‍ശിക്കേണ്ടതുണ്ട് എന്ന് ഹിന്ദുമഹാസഭാ നേതാക്കള്‍ പറഞ്ഞു.

സുഭാഷ് ചന്ദ്രബോസും ഭഗത് സിംഗുമാണ് നമ്മുടെ യഥാര്‍ത്ഥ ഹീറോകള്‍ എന്നും ഗാന്ധിയെ വിമര്‍ശിക്കാന്‍ ഞങ്ങള്‍ ഭയപ്പെടുന്നില്ല എന്നും ചന്ദ്രചൂര്‍ ഗോസ്വാമി പറഞ്ഞു. പൂച്ചക്ക് ആരെങ്കിലും മണികെട്ടണം. നാഥുറാം ഗോഡ്സെയുടെ 'ഞാന്‍ എന്തിന് ഗാന്ധിയെ കൊന്നു' എന്ന പുസ്തകം കേന്ദ്രസര്‍ക്കാര്‍ പരസ്യമാക്കാത്തത് എന്തുകൊണ്ടാണെന്നാണ് തങ്ങള്‍ക്ക് ചോദിക്കാനുള്ളത് എന്നും അദ്ദേഹം പറഞ്ഞു.
-
കഴിഞ്ഞ അഞ്ച് വര്‍ഷത്തെ വരുമാനം ഇനി സ്വര്‍ണം തരില്ല..! സ്വര്‍ണം ഇങ്ങനെ വാങ്ങിയാല്‍ ലാഭം -
ശബരി റെയിൽ പദ്ധതി; അങ്കമാലി-എരുമേലി പാതയിൽ 4 തുരങ്കങ്ങൾ, പാലങ്ങൾ നിരവധി, ആകെ 111 കി.മീ ദൂരം -
ഈ രാശിക്കാരാണോ? രണ്ടാഴ്ചയ്ക്കുള്ളില്‍ അളവറ്റ ധനം കൈയിലെത്തും, ഇനി സൗഭാഗ്യനാളുകള്‍ -
സ്വര്‍ണവില 75000 ത്തിലേക്ക് വീഴും, ഗ്രാമിന് 9500 രൂപ..! അതും 2026 ല്‍ തന്നെ..! -
സ്വര്‍ണം 'പറ്റിക്കല്‍' തുടരുന്നു.. ഇന്ന് വീണ്ടും വില കൂടി, തിരികെ കയറി തുടങ്ങിയോ? ഗ്രാം, പവന് വില അറിയാം -
സ്വര്‍ണം ഞെട്ടിച്ചു; ഇന്ന് സ്വര്‍ണവിലയില്‍ വന്‍ കുതിപ്പ്, രൂപ തകര്‍ന്നടിഞ്ഞു, ഇന്നത്തെ പവന് വില -
അച്ഛനും അമ്മയും എന്നും വഴക്ക്, എന്നെ ഷൂട്ടിംഗിന് കൊണ്ടുപോകുന്നത് ഇഷ്ടമല്ലായിരുന്നു; കിച്ചു പറയുന്നു -
മഞ്ജു വാര്യർ പറയുന്നു, 'സ്ഥാനാർത്ഥിത്വം വാഗ്ദാനം ചെയ്ത് വന്നിട്ടുണ്ട്',ഇനി രാഷ്ട്രീയത്തിലേക്കോ?മറുപടി -
'വിനീതാണ് അമ്മയ്ക്ക് മൊബൈൽ ഫോൺ വാങ്ങിച്ചു കൊടുത്തത്, അത് എനിക്ക് പാരയായി';എം മോഹനൻ്റെ കുറിപ്പ് -
'പക്വത ഇല്ല,ഭർത്താവിനുള്ള പിന്തുണ തനിക്കും കിട്ടുമെന്ന തെറ്റിധാരണ,ആര്യ രാജേന്ദ്രന് വിനയായത് ഇതൊക്കെ' -
സന്തോഷ് പണ്ഡിറ്റിന്റെ 500 കോടി പടം! ഹോർമുസ് കടലിടുക്ക് നീന്തിക്കടക്കാൻ 'പണ്ഡിറ്റ് കപൂർ ഐപിഎസ്' -
ഇറാന്റെ ആണവനിലയങ്ങളിലേക്ക് മിസൈൽ വർഷം; തിരിച്ചടിക്കാനൊരുങ്ങി ഐആർജിസി












Click it and Unblock the Notifications