Munnawar Rana, Poet, in Lucknow: I salute today's verdict. Babri Masjid had become a political issue. Today this matter has come to an end and I must say in a very simple and honest way. I am confident that country will move forward. #AyodhyaJudgmentpic.twitter.com/NPptxwD38f
അയോധ്യ കേസിലെ വിധിയെ ബഹുമാനിക്കുന്നുവെന്ന് ഉത്തർപ്രദേശിൽ നിന്നുള്ള കവി മുന്നവർ റാണ. ബാബറി മസ്ജിദ് രാഷ്ട്രീയ പ്രശ്നമായി മാറിയിരുന്നു. ഇന്ന് അതിനൊരു അന്ത്യമായെന്നാണ് എനിക്ക് ലളിതമായി പറയാനുള്ളത്. രാജ്യം ഇതുമായി മുന്നോട്ടുപോകുമെന്നാണ് എനിക്ക് പറയാനുള്ളത്.
6:57 PM, 9 Nov
Senior BJP leader LK Advani: I join all my countrymen in wholeheartedly welcoming the historic judgement delivered by the five-member Constitution Bench of the Supreme Court today in the #Ayodhya matter. (File pic) pic.twitter.com/SZ27udhyVQ
അയോധ്യ വിധിയിൽ പ്രതികരിച്ച് ബിജെപി നേതാവ് എൽകെ അധ്വാനി. സുപ്രീംകോടതിയുടെ അഞ്ചംഗ ഭരണഘടനാ ബെഞ്ചിന്റെ ചരിത്ര വിധിയെ സ്വാഗതം ചെയ്യുന്നുവെന്നും രാജ്യത്തെ ജനങ്ങളുടെ സന്തോഷത്തിൽ പങ്കുചേരുന്നതായും അധ്വാനി പ്രതികരിച്ചു.
6:12 PM, 9 Nov
അയോധ്യ വിധി ജൂഡീഷ്യറിയുടെ സുതാര്യത ഊട്ടിയുറപ്പിക്കുന്ന വിധിയെന്ന് പ്രധാനമന്ത്രി
6:12 PM, 9 Nov
2019 നവംബർ 9 ഇന്ത്യൻ നിയമ വ്യവസ്ഥയുടെ ചരിത്ര ദിനമെന്ന് പ്രധാനമന്ത്രി
6:07 PM, 9 Nov
വിധി രാജ്യം അംഗീകരിച്ചെന്ന് പ്രധാനമന്ത്രി
6:05 PM, 9 Nov
സമാധാനത്തിന് ആഹ്വാനം ചെയ്ത് പ്രധാനമന്ത്രി. ദശാബ്ദങ്ങള് പഴക്കമുള്ള തര്ക്കം അവസാനിച്ചെന്നും മോദി.
6:05 PM, 9 Nov
അയോധ്യ വിധി ജൂഡീഷ്യറിയുടെ സുതാര്യത ഊട്ടിയുറപ്പിക്കുന്ന വിധിയെന്ന് പ്രധാനമന്ത്രി
6:03 PM, 9 Nov
പ്രധാനമന്ത്രി രാജ്യത്തെ അഭിസംബോധന ചെയ്യുന്നു
5:48 PM, 9 Nov
അയോധ്യ വിധി സ്വാഗതം ചെയ്ത് ഷിയാ വഖഫ് ബോര്ഡ്. എല്ലാവരുടെയും വിജയമെന്ന് ബോര്ഡ് ചെയര്മാന് വസീം റിസ്വി
5:48 PM, 9 Nov
PMO: Prime Minister Narendra Modi will address the nation at 6 PM this evening pic.twitter.com/t4bh0HhZ38
അയോധ്യ വിധി: പ്രധാനമന്ത്രി നരേന്ദ്ര മോദി ആറ് മണിക്ക് രാജ്യത്തെ അഭിസംബോധന ചെയ്യും
4:23 PM, 9 Nov
ഫേസ്ബുക്കിൽ വർഗീയ പോസ്റ്റിട്ട രണ്ട് പേർക്കെതിരെ കൊച്ചിയിൽ കേസെടുത്തു
3:55 PM, 9 Nov
Baba Ramdev: This is a historic verdict. A grand Ram temple will be built. Decision to allot alternate land to Muslim side is welcome, I believe Hindu brothers should help in the construction of the Masjid as well. #Ayodhyajudgementpic.twitter.com/wcijPEkQ2Q
സുപ്രീം കോടതിയുടെ ദിവ്യ വിധി സ്വാഗതം ചെയ്യുന്നുവെന്ന് ഉമാ ഭാരതി. ഇതിന് വേണ്ടി പരിശ്രമിച്ച എല്ലാവരെയും അനുസ്മരിക്കുന്നുവെന്നും ഉമാ ഭാരതി.
2:23 PM, 9 Nov
അയോധ്യ വിധിയെ മാനിക്കണമെന്ന് പ്രിയങ്ക ഗാന്ധി
2:23 PM, 9 Nov
അയോധ്യ വിധി;നിരാശയോ ആഹ്ലാദമോ പാടില്ലെന്ന് കാന്തപുരം അബൂബക്കർ മുസ്സിയാർ
2:20 PM, 9 Nov
സുപ്രീം കോടതി വിധി ബഹുമാനിക്കാൻ എല്ലാവരും തയ്യാറാകണമെന്ന് നടൻ രജനികാന്ത്. രാജ്യത്തിന്റെ പുരോഗതിക്ക് വേണ്ടി എല്ലാ മതവിഭാഗത്തിൽപ്പെട്ടവരും ഒന്നിച്ച് നിൽക്കണമെന്നും രജനികാന്ത്
2:00 PM, 9 Nov
Asaduddin Owaisi: Not satisfied with the verdict. Supreme Court is indeed supreme but not infallible. We have full faith in the constitution, we were fighting for our right, we don't need 5 acre land as donation. We should reject this 5 acre land offer, don't patronize us. pic.twitter.com/wKXYx6Mo5Q
ചരിത്ര വിധിയെന്ന് അമിത് ഷാ. രാജ്യത്തിന്റെ ഐക്യവും അഖണ്ഡതയും ശക്തിപ്പെടും.
1:29 PM, 9 Nov
Mohan Bhagwat,RSS Chief: We welcome this decision of Supreme Court. This case was going on for decades and it has reached the right conclusion. This should not be seen as a win or loss.We also welcome everyone's efforts to maintain peace and harmony in society. #Ayodhyajudgementpic.twitter.com/DtNnliaKEA
അയോധ്യ കേസിൽ സുപ്രീം കോടതി വിധി സ്വാഗതം ചെയ്യുവെന്ന് ആർഎസ്എസ് സർസംഘചാലക് മോഹൻ ഭാഗവത്. ശരിയായ തീർപ്പിലാണ് സുപ്രീം കോടതി എത്തിച്ചേർന്നതെന്നും മറ്റ് കാര്യങ്ങൾ സർക്കാർ തീരുമാനിക്കുമെന്നും മോഹൻ ഭഗവത്
12:58 PM, 9 Nov
അയോധ്യ വിധി നിയമവ്യവസ്ഥയിലുള്ള സാധാരണക്കാരുടെ വിശ്വാസം വർദ്ധിപ്പിക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി.
12:54 PM, 9 Nov
അയോധ്യ വിധി ഉൾക്കൊള്ളാൻ എല്ലാവരും തയ്യാറാകണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. പോലീസ് പൂർണ ജാഗ്രത പാലിക്കുന്നുവെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.
12:52 PM, 9 Nov
അയോധ്യ വിധി ബഹുമാനിക്കണമെന്ന് മധ്യപ്രദേശ് മുഖ്യമന്ത്രി കമൽനാഥ്
12:49 PM, 9 Nov
അയോധ്യ കേസിലെ വിധി അംഗീകരിക്കാൻ എല്ലാവരും തയ്യാറാകണമെന്ന് കേരളാ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ
12:35 PM, 9 Nov
സുപ്രീം കോടതി വിധിയെ ബഹുമാനിക്കുന്നുവെന്ന് അജ്മീർ ദർഗയിലെ ആത്മീയ ഗുരു. നമ്മുടെ ഐക്യം ലോകത്തിന് മുമ്പിൽ അവതരിപ്പിക്കേണ്ട സമയമാണിത്. കാരണം ലോകം ഇന്ന് ഇന്ത്യയെ ഉറ്റുനോക്കുകയാണ്.- ദർഗ ദിവാൻ സൈനുൾ അബൈദിൻ അലി ഖാൻ പ്രതികരിച്ചു.
12:29 PM, 9 Nov
എല്ലാവരും സുപ്രീം കോടതി വിധി അംഗീകരിക്കണമെന്നും സമാധാനം പാലിക്കണമെന്നും കേന്ദ്രമന്ത്രി നിതിൻ ഗഡ്കരി
12:28 PM, 9 Nov
അയോധ്യക്കേസിലെ സുപ്രീം കോടതി വിധി എല്ലാവരും അംഗീകരിക്കണമെന്ന് ബീഹാർ മുഖ്യമന്ത്രി നിതീഷ് കുമാർ. അയോധ്യയുടെ പേരിൽ ഇനി തർക്കങ്ങൾ ഉണ്ടാകാൻ പാടില്ലെന്നും നിതീഷ് കുമാർ
12:25 PM, 9 Nov
Randeep Surjewala, Congress on #AyodhyaVerdict: Supreme Court's verdict has come, we are in favour of the construction of Ram Temple. This judgement not only opened the doors for the temple's construction but also closed the doors for BJP and others to politicise the issue. pic.twitter.com/N1qr6FD1We
സുപ്രീം കോടതി വിധിയെ അംഗീകരിക്കുന്നുവെന്ന് കോൺഗ്രസ്. രാമക്ഷേത്ര നിർമാണത്തെ അനുകൂലിക്കുന്നു. വിധി രാമക്ഷേത്ര നിർമാണത്തിനുള്ള വാതിലുകൾ തുറക്കുക മാത്രമല്ല അയോധ്യ വിഷയം രാഷ്ട്രീയവൽക്കരിക്കാനുള്ള ബിജെപിയുടേയും മറ്റുള്ളവരുടെയും വാതിലുകൾ അടയ്ക്കുകയും ചെയ്തുവെന്നും കോൺഗ്രസ്
12:20 PM, 9 Nov
ദില്ലി ജമാ മസ്ജിദിൽ സുരക്ഷ വർദ്ധിപ്പിച്ചു. പ്രദേശത്ത് കൂടുതൽ സുരക്ഷാ സേനയെ വിന്യസിച്ചു.
12:07 PM, 9 Nov
സുപ്രീം കോടതി വിധിയുടെ ക്രെഡിറ്റ് കേന്ദ്ര സർക്കാരിനല്ലെന്ന് ശിവസേന തലവൻ ഉദ്ധവ് താക്കറെ
12:02 PM, 9 Nov
അയോധ്യക്കേസിലെ വിധി അംഗീകരിക്കുന്നുവെന്ന് പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾ. എല്ലാവരും വിധി അംഗീകരിക്കണമെന്നും പ്രകോപനങ്ങൾ പാടില്ലെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
അയോധ്യ കേസിൽ സുപ്രീം കോടതിയുടെ അഞ്ചംഗ ബെഞ്ച് ശനിയാഴ്ച വിധി പറയും.
9:45 PM, 8 Nov
സുപ്രീം കോടതി ചീഫ് ജസ്റ്റിസ് രഞ്ജൻ ഗോഗോയ് അധ്യക്ഷനായ സുപ്രീംകോടതിയുടെ അഞ്ചംഗ ഭരണഘടനാ ബെഞ്ചാണ് കേസിൽ വിധി പ്രസ്താവിക്കുന്നത്. 40 ദിവസത്തോളം തുടർച്ചയായി കേസിൽ വാദം കേട്ട ശേഷമാണ് കേസിൽ വിധി പ്രസ്താവിക്കുന്നത് നീട്ടിവെച്ചത്.
9:52 PM, 8 Nov
അയോധ്യ കേസിൽ അന്തിമ വിധി പുറപ്പെടുവിക്കുന്നത് കണക്കിലെടുത്ത് ക്രമസമാധാന നില വിലയിരുത്തുന്നതിനായി ഉത്തർപ്രദേശിൽ വെള്ളിയാഴ്ച വൈകിട്ട് ഉന്നത ഉദ്യോഗസ്ഥർ കൂടിക്കാഴ്ച നടത്തിയിരുന്നു. ഇതിന് പിന്നാലെയാണ് അയോധ്യ കേസിൽ സുപ്രീം കോടതി അന്തിമ വിധി പുറപ്പെടുവിക്കുന്ന പ്രഖ്യാപനം പുറത്തുവരുന്നത്.
10:07 PM, 8 Nov
അയോധ്യ വിധി ഉത്തർപ്രദേശിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി പ്രഖ്യാപിച്ചു. സ്കൂളും കോളേജും ഉൾപ്പെടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കാണ് അവധി.
10:30 PM, 8 Nov
വിധി പുറപ്പെടുവിക്കുന്നതിന് മുന്നോടിയായി ശാന്തരായിരിക്കാനാണ് ഹിന്ദു- മുസ്ലിം മത നേതാക്കളോടും രാഷ്ട്രീയ നേതാക്കൾക്കും സർക്കാർ നൽകിയിട്ടുള്ള നിർദേശം. എല്ലാ സംസ്ഥാനങ്ങൾക്കും കേന്ദ്ര ആഭ്യന്തര മന്ത്രാലയം ജാഗ്രതാ നിർദേശം നൽകിയിട്ടുണ്ട്. ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് സംസ്ഥാനത്തെ ഉന്നത പോലീസ് ഉദ്യോഗസ്ഥരുമായി മൂന്ന് മണിക്കൂർ നീണ്ട ചർച്ച നടത്തിയിരുന്നു.
10:31 PM, 8 Nov
അടിയന്തര സാഹചര്യങ്ങൾ ഉണ്ടായാൽ കൈകാര്യം ചെയ്യുന്നതിനായി ഉത്തർപ്രദേശിൽ രണ്ട് ഹെലികോപ്റ്ററുകളെയും തയ്യാറാക്കി നിർത്തിയിട്ടുണ്ട്. ലഖ്നൌവിലും അയോധ്യയിലുമാണ് ഹെലികോപ്റ്ററുകൾ ഒരുക്കിയിട്ടുള്ളത്.
10:49 PM, 8 Nov
ഹിന്ദുക്കളും മുസ്ലിങ്ങളും അവകാശം ഉന്നയിക്കുന്ന 2.77 ഏക്കർ ഭൂമിയാണ് തർക്കഭൂമിയായി കണക്കാക്കുന്നത്. 1980ന് ശേഷമാണ് രാമജന്മഭൂമിയുടെ പേരിലുള്ള തർക്കങ്ങൾ ആരംഭിക്കുന്നത്. രാമജന്മഭൂമിയിൽ ക്ഷേത്രം നിർമിക്കണമെന്ന ആവശ്യമാണ് ഹിന്ദു ആക്ടിവിസ്റ്റുകൾ ഉയർത്തിക്കാണിക്കുന്നത്. എന്നാൽ ക്ഷേത്രം തകർത്താണ് ബാബറി മസ്ജിദ് പണിതത് എന്നതിന് തെളിവില്ലെന്നാണ് എതിർപക്ഷത്തുള്ള മുസ്ലിം സംഘടനകളുടെ വാദം.
10:56 PM, 8 Nov
അയോധ്യ കേസിലെ വിധി കണക്കിലെടുത്ത് സുപ്രീം കോടതി ജഡ്ജിമാരുടെ സുരക്ഷ വർധിപ്പിച്ചു.
11:07 PM, 8 Nov
അയോധ്യ വിധി: ദില്ലി, കർണാടകം, മധ്യ പ്രദേശ്, ജമ്മു എന്നിവിടങ്ങളിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധി പ്രഖ്യാപിച്ചു
11:12 PM, 8 Nov
अयोध्या पर सुप्रीम कोर्ट का जो भी फैसला आएगा, वो किसी की हार-जीत नहीं होगा। देशवासियों से मेरी अपील है कि हम सब की यह प्राथमिकता रहे कि ये फैसला भारत की शांति, एकता और सद्भावना की महान परंपरा को और बल दे।
അയോധ്യ കേസിലെ വിധി ആരുടേയും ജയമോ തോല്വിയോ അല്ലെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഐക്യം നിലനിര്ത്തണമെന്നും പ്രധാനമന്ത്രി
11:17 PM, 8 Nov
Jammu: Section 144 (prohibits assembly of more than 4 people in an area) has been imposed in all 10 districts of Jammu. All private as well as government schools and colleges to remain closed tomorrow. #AyodhyaVerdict
ജമ്മുവിലെ 10 ജില്ലകളിലും 144 പ്രഖ്യാപിച്ചു. എല്ലാ സര്ക്കാര്, സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനങ്ങളും ശനിയാഴ്ച അടഞ്ഞുകിടക്കും
11:37 PM, 8 Nov
Bengaluru police commissioner,Bhaskar Rao: We've made necessary deployments. Sec 144 CrPC (prohibits assembly of more than 4 people in an area)imposed in Bangalore from 7 am-12 midnight. Social media will be strictly monitored. Liquor shops will remain closed tomorrow. #Karnatakapic.twitter.com/2lgJYIANW1
ബെംഗളൂരുവിൽ ശനിയാഴ്ച നിരോധനാജ്ഞ. ശനിയാഴ്ച രാവിലെ ഏഴ് മുതൽ അർദ്ധരാത്രി 12 മണി വരെയാണ് നിരോധനാജ്ഞ. സോഷ്യൽ മീഡിയ കർശനമായി നിരീക്ഷിക്കുമെന്ന് ബെംഗളൂരു പോലീസ് കമ്മീഷണർ
12:27 AM, 9 Nov
അയോധ്യ കേസിലെ വിധി കണക്കിലെടുത്ത് കർണാടകത്തിൽ സുരക്ഷ വർധിപ്പിച്ചു. മംഗളൂരുവിലും ബെംഗളൂരുവിലുമായി 170 പ്ലറ്റൂൺ കർണാടക റിസർവ് പോലീസിനെ രണ്ട് കമ്പനി പാരാമിലിറ്ററി സേനയെയും വിന്യസിച്ചിട്ടുണ്ട്.
12:28 AM, 9 Nov
K'taka ADGP (L & O):We've deployed 170 platoons of K'taka State Reserve Police,we have 2 paramilitary companies stationed at Bengaluru & Mangaluru. Bengaluru will be assisted by CRPF,Mangaluru by RAF&depending on situation Central Paramilitary can be deployed in any part of state https://t.co/shs7ISMhbK
സ്ഥിതിഗതികൾക്ക് അനുസരിച്ച് സംസ്ഥാനത്തിന്റെ ഏത് ഭാഗത്തും സേനയെ വിന്യസിക്കുമെന്ന് കർണാടക എഡിജിപി വ്യക്തമാക്കി.
12:32 AM, 9 Nov
അലിഗഡ് ജില്ലയിൽ മൊബൈൽ ഇന്റർനെറ്റ് സർവീസുകൾ വിഛേദിച്ചു. ശനിയാഴ്ച പുലർച്ചെ 12 മുതൽ ഞായറാഴ്ച 12 മണിവരെയാണ് നിയന്ത്രണം. അലിഗഡ് ജില്ലാ മജിസ്ട്രേട്ടാണ് ഇക്കാര്യം അറിയിച്ചത്.
1:19 AM, 9 Nov
ഉത്തർപ്രദേശിൽ എല്ലായിടത്തും പോലീസിനെ വിന്യസിച്ചതായി അലിഗഡ് ജില്ലാ മജിസ്ട്രേറ്റ്. ഒരു കമ്പനി ദ്രുതകർമസേനയും അലിഗഡിലെത്തിയിട്ടുണ്ട്. കേന്ദ്രത്തോട് ഒരു കമ്പനി കേന്ദ്രസേനയെക്കൂടി ആവശ്യപ്പെട്ടതായും എല്ലാവരും ജാഗ്രത പുലർത്തി വരുന്നതായും ജില്ലാ മജിസ്ട്രേറ്റ് വ്യക്തമാക്കി.
1:54 AM, 9 Nov
കാസർഗോഡ് ജില്ലയിൽ നിരോധനാജ്ഞ
1:54 AM, 9 Nov
മഞ്ചേശ്വരം, കുമ്പള, കാസർഗോഡ്, ചന്ദേര എന്നീ പോലീസ് സ്റ്റേഷൻ പരിധികളിലാണ് നിരോധനാജ്ഞ.
2:14 AM, 9 Nov
വിധി പ്രസ്താവിക്കുന്നതിന് മുന്നോടിയായി അയോധ്യ സ്ഥിതി ചെയ്യുന്ന ഉത്തർപ്രദേശിൽ 12,000 സുരക്ഷാ ഉദ്യോഗസ്ഥരെയാണ് വിന്യസിച്ചിട്ടുള്ളത്.
2:16 AM, 9 Nov
വെള്ളിയാഴ്ച സുപ്രീം കോടതി ചീഫ് ജസ്റ്റിസ് രഞ്ജൻ ഗോഗോയ് ഉത്തർപ്രദേശിലെ ഉന്നത ഉദ്യോഗസ്ഥരുമായി ചർച്ച നടത്തിയിരുന്നു. യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥും സംസ്ഥാനത്തെ ഉന്നത പോലീസ് ഉദ്യോഗസ്ഥരുമായി മൂന്ന് മണിക്കൂർ നീണ്ട ചർച്ച നടത്തിയിരുന്നു.
2:18 AM, 9 Nov
ചീഫ് ജസ്റ്റിസ് രഞ്ജൻ ഗോഗോയ് അധ്യക്ഷനായ ഭരണഘടനാ ബെഞ്ചിൽ ജസ്റ്റിസ് ബോഡ്ബെ, ഡിവൈ ചന്ദ്രചൂഡ്, അശോക് ഭൂഷൺ, എസ് അബ്ദുൾ നാസർ എന്നിവരും അംഗങ്ങളാണ്. ഈ അഞ്ചംഗ ബെഞ്ചാണ് അയോധ്യ കേസിലെ നിർണായക വിധി പുറപ്പെടുവിക്കുന്നത്.
2:22 AM, 9 Nov
2.77 ഏക്കർ വരുന്ന തർക്കഭൂമിയെ മൂന്നായി വിഭജിച്ചുകൊണ്ടാണ് അലഹബാദ് ഹൈക്കോടതി 2010ൽ വിധി പുറപ്പെടുവിച്ചത്. അലഹബാദ് ഹൈക്കോടതി വിധി ഇത് കേസിലെ കക്ഷികളായ സുന്നി വഖഫ് ബോർഡ്, നിർമോഹി അഖാര, രാം ലല്ല എന്നിവരെ തൃപ്തിപ്പെടുത്തുന്നതായിരുന്നില്ല. ഇതോടെയാണ് മൂന്ന് വിഭാഗവും അയോധ്യ തർക്കത്തിൽ സുപ്രീം കോടതിയെ സമീപിച്ചത്.
2:24 AM, 9 Nov
വിധി പ്രസ്താവിക്കുന്നതോടെ അക്രമസംഭവങ്ങൾ ഉണ്ടാവാതിരിക്കാൻ മുതിർന്ന ആർഎസ്എസ്, ബിജെപി നേതാക്കൾ പ്രമുഖ മുസ്ലിം നേതാക്കളുമായും മതപണ്ഡിതരുമായും കൂടിക്കാഴ്ച നടത്തിയിരുന്നു.
5:58 AM, 9 Nov
സുരക്ഷാ ക്രമീകരണങ്ങൾ
മീററ്റിൽ നിരോധനാജ്ഞ പ്രഖ്യാപിച്ചതായി ജില്ലാ കളക്ടർ. പ്രശ്ന സാധ്യന പ്രദേശങ്ങളിൽ കൂടുതൽ സുരക്ഷാ ഉദ്യോഗസ്ഥരെ വിന്യസിച്ചിട്ടുണ്ട്. വിവിധ ഇടങ്ങളിലായി 140 നിരീക്ഷണ ക്യാമറകളാണ് സ്ഥാപിച്ചിരിക്കുന്നത്. ഇവ തുടർച്ചയായ നിരീക്ഷണത്തിലായിരിക്കും. സമൂഹമാധ്യമങ്ങൾ നിരീക്ഷിക്കാനായി അഞ്ച് സംഘങ്ങളെ ചുമതലപ്പെടുത്തിയിട്ടുണ്ടെന്നും ജില്ലാ കളക്ടർ.
അയോധ്യ കേസ് വിധി പ്രഖ്യാപിക്കാനിരിക്കെ കനത്ത സുരക്ഷയിലാണ് രാജ്യം. സുപ്രീം കോടതിക്ക് മുമ്പിൽ നിന്നുള്ള ദൃശൃങ്ങൾ
6:05 AM, 9 Nov
ജാഗ്രത വേണമെന്ന് യുപി മുഖ്യമന്ത്രി
അയോധ്യ വിധിയുടെ പശ്ചാത്തലത്തിൽ സമാധാന അന്തരീക്ഷം നിലനിർത്തേണ്ടത് എല്ലാവരുടെയും ഉത്തരവാദിത്തമാണ്. എല്ലാവർക്കും ഭരണകൂടം സുരക്ഷ ഉറപ്പ് വരുത്തും. നിയമം കൈയ്യിലെടുക്കുന്നവർക്കെതിരെ കർശന നടപടിയുണ്ടാകുമെന്ന് ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് പ്രതികരിച്ചു.
6:13 AM, 9 Nov
നവമാധ്യമങ്ങൾ 24 മണിക്കൂറും നിരീക്ഷണത്തിൽ. നിരീക്ഷണം പ്രത്യേക സാങ്കേതിക വിദ്യയിലൂടെ
6:17 AM, 9 Nov
അലിഗഡിലും നിരോധനാജ്ഞ പ്രഖ്യാപിച്ചു. മൂന്ന് ദിവസത്തേയ്ക്ക് വിദ്യാലയങ്ങൾ തുറക്കില്ല. ഇന്റർനെറ്റ് ബന്ധം വിച്ഛേദിച്ചു
അയോധ്യയിലേക്കുള്ള പ്രവേശന കവാടത്തിൽ സുരക്ഷ കർശനമാക്കി
6:31 AM, 9 Nov
Delhi: Police personnel deployed outside the residence of Chief Justice of India (CJI) Ranjan Gogoi. Supreme Court will pronounce #AyodhyaVerdict today. pic.twitter.com/J2t3L4K3FA
ചീഫ് ജസ്റ്റിസ് രഞ്ജൻ ഗോഗോയിയുടെ സുരക്ഷ വർദ്ധിപ്പിച്ചു. ദില്ലിയിലെ വസതിക്ക് മുമ്പിൽ വൻ പോലീസ് സന്നാഹം.
READ MORE
ദില്ലി: അയോധ്യക്കേസിലെ തർക്കഭൂമിയിൽ ക്ഷേത്ര നിർമാണത്തിന് അനുമതി നൽകി സുപ്രീം കോടതി വിധി. മുസ്ലീംങ്ങൾക്ക് പകരം ഭൂമി നൽകും. അയോധ്യയിലെ പ്രധാനപ്പെട്ട സ്ഥലത്ത് മുസ്ലീം വിഭാഗത്തിന് അഞ്ചേക്കർ ഭൂമി നൽകും. ക്ഷേത്രം നിർമിക്കാൻ കേന്ദ്ര സർക്കാർ മൂന്നം മാസത്തിനകം ട്രസ്റ്റ് രൂപീകരിക്കണം. അവർക്ക് ഭൂമി കൈമാറണം. നിർമോഹി അഖാഡയ്ക്ക് ട്രസ്റ്റിൽ അർഹമായ സ്ഥാനം നൽകണമെന്നും കോടതി.
അയോധ്യകേസിൽ ഒറ്റവിധിയാണ് സുപ്രീം കോടതി പ്രസ്താവിച്ചത്. ഷിയ വഖഫ് ബോർഡിന്റേയും നിർമോഹി അഖാഡയുടേയും ഹർജി കോടതി തള്ളിയിരുന്നു.