കുടകില്‍ ബജ്റംഗ് ദള്‍ പ്രവർത്തകരുടെ ആയുധ പരിശീലനം: വിവാദം, നടപടി ആവശ്യപ്പെട്ട് പ്രതിപക്ഷം
ബെംഗളൂരു: കർണാടകയിലെ കുടകില്‍ ബജ്റംഗ് ദള്‍ പ്രവർത്തകർ ആയുധ പരിശീലനം നടത്തിയ സംഭവത്തില്‍ വിമർശനം ശക്തമാകുന്നു. സമൂഹത്തില്‍ ഭയപ്പാട് സൃഷ്ടിക്കുന്ന ഇത്തരം പ്രവർത്തിക്കള്‍ക്ക് പിന്നില്‍ പ്രവർത്തിച്ചവർക്കെതിരെയടക്കം ശക്തമായ നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് കോണ്‍ഗ്രസ് ഉള്‍പ്പടേയുള്ള പ്രതിപക്ഷ പാർട്ടികള്‍ രംഗത്ത് എത്തി. വെടിവെയ്പ്പ് ഉള്‍പ്പടേയുള്ള പരിശീലനങ്ങളായിരുന്നു പ്രവർത്തകർക്ക് നല്‍കിയത്. തോക്കുകളുമായി പരിശീലനം നടത്തുന്ന പ്രവർത്തകരുടെ ചിത്രം സമൂഹ മാധ്യമങ്ങളിലൂടെ വ്യാപകമായി പ്രചരിക്കുകയും ചെയ്യുന്നുണ്ട്.
ശൌര്യ പ്രശിക്ഷണ വർഗയെന്ന പരിപാടിയുടെ ഭാഗമായിരുന്നു പരിശീലം. കുടക് പൊന്നംപേട്ടിലെ സായിശങ്ക വിദ്യാലയത്തിലാണ് എട്ട് ദിവസം നീണ്ട് നില്‍ക്കുന്ന പരിപാടി സംഘടിപ്പിക്കുന്നത്. വിദ്യാലയത്തോട് അനുബന്ധിച്ചുള്ള മൈതാനത്തിലായിരുന്നു വെടിവെയ്പ്പ് പരിശീലനം. വി എച്ച് പി, ആർ എസ് എസ് പ്രവർത്തകരും പരിശീലനത്തില്‍ പങ്കെടുത്തിട്ടുണ്ടെന്നാണ് റിപ്പോർട്ടുകള്‍ വ്യക്തമാക്കുന്നത്.

എം എൽ എമാരായ എംപി അപ്പച്ചു രഞ്ജൻ, കെ ജി ബൊപ്പയ്യ, എം എല്‍ സി സുജ കുശലപ്പ എന്നിവർ ക്യാമ്പില്‍ സന്ദർശനം നടത്തിയതായി ശ്രോതസ്സുകളെ ഉദ്ധരിച്ച് ഡെക്കാന്‍ ഹെറാള്‍ഡ് റിപ്പോർട്ട് ചെയ്യുന്നു. കഴിഞ്ഞ 10 വർഷമായി പ്രശിക്ഷണ വർഗ പരിശീലനത്തിനായി സ്കൂൾ പരിസരം ഉപയോഗിക്കുന്നുണ്ടെന്നാണ് സായി ശങ്കര സ്കൂൾ പ്രസിഡന്റ് ജാരു ഗണപതി പറയുന്നത്. തോക്ക് ഉപയോഗിക്കുന്നതിൽ പരിശീലനം നൽകുന്നതിനെക്കുറിച്ച് എനിക്ക് അറിയില്ല. സ്കൂൾ അവധിയായതിനാൽ പരിശീലനം നടത്താൻ സംഘാടകർക്ക് സ്ഥലം വിട്ടുനൽകുകയായിരുന്നു. പരിപാടിയിൽ പങ്കെടുത്തവർക്ക് ഭക്ഷണവും താമസവും മറ്റും സംഘാടകർ ഒരുക്കിയിരുന്നു. ഇതിലൊന്നും ഞങ്ങൾക്ക് ഒരു പങ്കുമില്ല. കുറച്ച് വർഷങ്ങൾക്ക് മുമ്പ് ദേശീയ തലത്തിലുള്ള പരിശീലനവും സ്കൂളിൽ നൽകിയിരുന്നുവെന്നും അദ്ദേഹം വ്യക്തമാക്കുന്നു.
ഇതിനുമപ്പുറം ഒരു അഴകുണ്ടോ? ഇല്ലെന്ന് തീർച്ചപ്പെടുത്തി ആരാധകർ; വൈറലായി ഭാവനയുടെ സ്റ്റാറ്റസ്
ആയുധപരിശീലനത്തെ അപലപിച്ച എസ്ഡിപിഐ സംസ്ഥാന ജനറൽ സെക്രട്ടറി അപ്‌സർ കൊഡ്‌ലിപേട്ട രംഗത്ത് എത്തി. ബജ്‌റംഗ്ദൾ പ്രവർത്തകർക്ക് ഒരാഴ്ച ആയുധപരിശീലനം അനുവദിച്ച പൊന്നമ്പേട്ടിലെ സ്‌കൂളിനെതിരെ പ്രൈമറി, സെക്കൻഡറി വിദ്യാഭ്യാസ മന്ത്രി ബി സി നാഗേഷ് എന്ത് നടപടി സ്വീകരിക്കുമെന്ന് അറിയാന്‍ താല്‍പര്യമുണ്ടെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം, മദ്‌റസകള്‍ നിരോധിക്കണമെന്ന് കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളോട് ആവശ്യപ്പെട്ട് ശ്രീ രാമ സേന തലവന്‍ പ്രമോദി മുത്തലിക്ക് രംഗത്ത് എത്തി. ഹിന്ദു നികുതിദായകരുടെ പണം രാജ്യത്തെ മദ്‌റസ വിദ്യാഭ്യാസത്തിനായി പാഴാക്കുകയാണ്. മദ്‌റസകള്‍ നിരോധിക്കാന്‍ തയ്യാറായില്ലെങ്കില്‍ ശ്രീരാമസേന സജീവമായി ഇതിനെതിരെ പ്രചരണം ആരംഭിക്കുമെന്നും അദ്ദേഹം പറഞ്ഞു.
-
സ്വര്‍ണവില വീണ്ടും താഴ്ന്നു; സ്വര്‍ണത്തിന് എന്തുപറ്റി? വില കുറഞ്ഞ് 75000 എത്തുമോ, പവന് വില -
ദുബായില്‍ നിന്ന് സ്വര്‍ണം വാങ്ങാതെ ഇന്ത്യക്കാര്‍... യുഎഇക്കാര്‍ വാങ്ങല്‍ നിര്‍ത്തുന്നുമില്ല; കാരണമിത് -
ആലിയ ഭട്ടിന്റെ ഗ്ലാമർ രഹസ്യം ഇതാണ്! ആ 8 കാര്യങ്ങളിലൂടെ നിങ്ങളുടെ ചർമ്മവും തിളങ്ങും -
യുഎഇയെ ഫുജൈറ രക്ഷിക്കും; വെട്ടിലായത് സൗദി അറേബ്യയും ഖത്തറും കുവൈത്തും, ഇതാണ് കാരണം -
മമ്മൂട്ടിക്ക് ഇപ്പോൾ വീണ്ടും മറ്റേ അസുഖം തുടങ്ങി, ഇനിയെങ്കിലും മനുഷ്യരുടെ പ്രാക്ക് വാങ്ങി കൂട്ടരുത്';ശാന്തിവിള -
ഒരു ആപ്പിൾ ഐഫോൺ വാങ്ങാൻ ആഗ്രഹിക്കാത്തവർ ആരുണ്ട്? എങ്കിൽ ഐഫോൺ 15 തന്നെയാവാം, വില? -
ബെംഗളൂരു എക്സ്പ്രസ് സര്‍വീസ് തുടങ്ങി; കോഴിക്കോട് ആവേശകരമായ സ്വീകരണം, സമയക്രമം അറിയാം -
സ്വര്‍ണം തിരിച്ചുകയറി; ഇന്ന് വന്‍ വില മുന്നേറ്റത്തിന് കാരണം ഇതാണ്, ഇന്നത്തെ പവന് വില -
മോഹൻലാലിൻ്റെ ആഡംബര വസതികൾ കണ്ണുതള്ളിക്കും; ദുബായിൽ 25 കോടിയുടെ ഫ്ലാറ്റ്, ഊട്ടിയിൽ ആഡംബര വില്ല,കൊച്ചിയിലും -
'മഞ്ജു വാര്യർ കോടിക്കണക്കിന് രൂപയാണ് ഇങ്ങനെ സമ്പാദിക്കുന്നത്,ഏതൊക്കെ കോലത്തിലാണ് വരുന്നത്';ശാന്തിവിള ദിനേശ് -
ഫോർട്ട് കൊച്ചി- വൈപ്പിൻ റോ-റോ സർവീസ്; ഭാവി ഉടൻ തീരുമാനിക്കും, ഭൂഗർഭ തുരങ്ക പാത ആവശ്യം ശക്തം! -
സ്വർണ വില പവന് 70,000 രൂപയിലേക്ക്, അതുകഴിഞ്ഞ് കാത്തിരിക്കുന്നത് വൻ കുതിപ്പ്..1.65 ലക്ഷമാകുമെന്ന്












Click it and Unblock the Notifications