ബെംഗളൂരു സ്ഫോടനം, ഭീകരര്‍ താമസിച്ച വീട് കണ്ടെത്തി, ചിത്രങ്ങള്‍ വണ്‍ഇന്ത്യയ്ക്ക്
ബെംഗളൂരു: ബെംഗളൂരു ചര്‍ച്ച് സ്ട്രീറ്റ് സ്ഫോടനക്കേസിലെ അന്വേഷണം നീളുന്നത് നിരോധിത തീവ്രവാദ സംഘടനായായ സിമിയിലേയ്ക്ക്. മധ്യപ്രദേശിലെ ജയിലില്‍ നിന്നും രക്ഷപ്പെട്ട അഞ്ച് തടവുകാരാണ് സ്ഫോടനത്തിന് പിന്നിലെന്നാണ് സംശയം. ഇവര്‍ അഞ്ച് പേരും കഴിഞ്ഞ പത്ത് മാസമായി ഉത്തര കര്‍ണാടകയില്‍ രഹസ്യമായി താമസിയ്ക്കുകയായിരുന്നു. സിമി പ്രവര്‍ത്തകര്‍ താമസിച്ചിരുന്ന വീടിന്റെ ദൃശ്യം വണ്‍ഇന്ത്യയ്ക്ക് ലഭിച്ചു.
ഉത്തര കര്‍ണാടകയിലെ ധര്‍വാദ് കേന്ദ്രീകരിച്ചാണ് അന്വേഷണം മുന്നോട്ട് പോകുന്നത്. ധര്‍വാദിലെ ശിവജി റാവു കുല്‍ക്കര്‍ണി എന്നയാളുടെ വീട്ടിലാണ് അഞ്ചംഗ സിമി പ്രവര്‍ത്തകര്‍ വാടകയ്ക്ക് താമസിച്ചിരുന്നത്. ഇവര്‍ ഭീകരാണെന്നോ മറ്റോ അയല്‍വാസികള്‍ക്കോ മറ്റുള്ളവര്‍ക്കോ യാതൊരു സംശയവും ഇല്ലായിരുന്നു.

മധ്യപ്രദേശിലെ ഘന്ധ്വ ജയിലില്‍ നിന്നും തടവ് ചാടിയ ഈ ഭീകകരുടെ ദൃശ്യങ്ങള്‍ പുറത്ത് വിടാന്‍ മധ്യപ്രദേശ് ഭീകര വിരുദ്ധ സ്ക്വാഡ് തയ്യാറായിരുന്നില്ല, എന്ത് കൊണ്ടാണ് മധ്യപ്രദേശ് എടിഎസ് തടവ് ചാടിയ ഭീകരരുടെ ദൃശ്യങ്ങള്‍ എല്ലാ പൊലീസ് സ്റ്റേഷനുകള്‍ക്കും കൈമാറാതിരുന്നത് എന്നത് ഇപ്പോഴും അവ്യക്തം. മധ്യപ്രദേശ് പൊലീസും എടിഎസും ഈ ദൃശ്യങ്ങള്‍ പുറത്ത് വിടാത്തതിന്രെ രഹസ്യമെന്ത്? ചോദ്യങ്ങള്‍ ഒട്ടനവധിയാണ്.
വ്യാജ രേഖകള്‍ ഹാജരാക്കിയാണ് സംഘം വീട് വാടകയ്ക്ക് എടുത്ത്. വീട്ടുടമയെ പൊലീസ് ചോദ്യം ചെയ്ത് വരികയാണ്. ഒന്നര വര്‍ഷം മുമ്പാണ് ഭീകകര്‍ മധ്യപ്രദേശ് ജയിലില്‍ നിന്നും രക്ഷപ്പെട്ടത്. . തടവുകാര്‍ ജയില്‍ ചാടിയാല്‍ അടുത്തുള്ള എല്ലാ പൊലീസ് സ്റ്റേഷനുകളിലേയ്ക്കും അവരുടെ ചിത്രങ്ങള്‍ അയച്ച് കൊടുക്കുന്ന പതിവുണ്ട്. എന്നിട്ടും എന്ത് കൊണ്ട് സിമി ഭീകരര്‍ തടവ് ചാടിയപ്പോള്‍ അവരുടെ ചിത്രങ്ങള്‍ പുറത്ത് വിടാതിരുന്നു.
കര്‍ണാടക പൊലീസിനും ഇവരുടെ ചിത്രങ്ങള്‍ കൈവശമില്ലാത്തത് തിരിച്ചടിയായി. മധ്യപ്രദേശ് പൊലീസിനോട് ഭീകകരുടെ ചിത്രങ്ങള്‍ ആവശ്യപ്പെട്ടിട്ടുണ്ട്. ചെന്നൈ, പൂനെ സ്ഫോടനങ്ങളിലും പങ്കുണ്ടെന്ന് കണ്ടെത്തിയ ഈ ഭീകകരെ അത്ര നിസാരമായി തള്ളിക്കളയാവനാവില്ല. ഈ ചിത്രങ്ങള്‍ പുറത്ത് വിട്ടാല്‍ പത്ത് മാസം അവര്‍ തങ്ങിയ ധര്‍വാദിലെ ആളുകള്‍ക്ക് തന്നെ വളരെ വേഗം അവരെ കണ്ടെത്താന്‍ സാധിയ്ക്കുന്നതാണ്.
-
സ്വർണ നിക്ഷേപത്തിൽ ചൈനയ്ക്ക് വൻ ജാക്ക്പോട്ട്; കണ്ടെത്തിയത് 1100 ടണ്‍ സ്വർണം,ഇനി ചൈനയെ പിടിച്ചാൽ കിട്ടില്ല -
സ്വർണ വിലയിൽ വൻ ഇടിവ്; പവന് കുറഞ്ഞത് 10,040 രൂപ..1 ലക്ഷത്തിന് താഴേക്ക് തന്നെ? -
സുനിച്ചനുമായി വേർപിരിഞ്ഞ് കഴിയുന്നതിനെ കുറിച്ച് തുറന്ന് പറഞ്ഞ് മഞ്ജു പത്രോസ്;'ഒരു രീതിയിലും ബന്ധമില്ല' -
ഉല്ലാസ് പന്തളത്തിന് 10,000 രൂപ നൽകി സഹായിച്ചു, പക്ഷെ വിളിച്ച് പറയുന്ന ആളല്ല ഞാനെന്ന് അഖിൽ മാരാർ; വൻ ട്രോൾ -
പൊതുഅവധി; വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും സർക്കാർ-സ്വകാര്യ സ്ഥാപനങ്ങൾക്കും അവധി ബാധകം -
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
യുഎഇയിൽ ശക്തമായ മഴ വരുന്നു; പ്രവാസികൾ ജാഗ്രത പാലിക്കുക, സുരക്ഷാ നിർദ്ദേശങ്ങൾ ഇങ്ങനെ -
'മത്സരിക്കാന്‍ രാഹുല്‍ അനുവദിച്ചു.. എന്നിട്ടും അത് മുടക്കി, ആളെ എനിക്കറിയാം'; തുറന്നടിച്ച് സുധാകരന് -
'ശോഭാ സുരേന്ദ്രൻ എടിഎം പൊളിച്ച് പണമുണ്ടാക്കിയതല്ല, മകന് കോടികൾ ശമ്പളം കിട്ടുന്ന ജോലി പാടില്ലേ' -
ശമ്പളം വെട്ടിക്കുറച്ചു; ഉന്നത ഉദ്യോഗസ്ഥര്‍ക്കും പോലീസുകാര്‍ക്കും കടുംവെട്ട്, കടുത്ത പ്രതിസന്ധിയില്‍ ഹിമാചല്‍ -
ഇറാനെ ചുട്ടെരിക്കാൻ അമേരിക്ക; വൈദ്യുത നിലയങ്ങൾ തകർക്കും, ട്രംപിന്റെ അന്ത്യശാസനം -
മഞ്ചേശ്വരത്ത് മുസ്ലിം ലീഗ് പെട്ടു; സ്ഥാനാര്‍ഥിയെ പ്രഖ്യാപിച്ച് എസ്ഡിപിഐ, കെ സുരേന്ദ്രന് ഹാപ്പി












Click it and Unblock the Notifications