ഭാരത് ബയോടെക് ഇന്ത്യയിലെ ആദ്യത്തെ നാസല്‍ കോവിഡ് വാക്‌സിന്‍ ഉടന്‍ പുറത്തിറക്കും
ന്യൂഡൽഹി: ഭാരത് ബയോടെക്കിന്റെ സൂചി രഹിത ഇൻട്രാനാസൽ കോവിഡ് വാക്‌സിൻ 18 വയസ്സിന് മുകളിലുള്ളവർക്ക് അടിയന്തിര സാഹചര്യങ്ങളിൽ നിയന്ത്രിത ഉപയോഗത്തിന് അനുമതി നൽകി.
iNCOVACC ലോകത്തിലെ ആദ്യത്തെ ഇൻട്രാനാസൽ വാക്‌സിൻ ആകും. 'iNCOVACC ഒരു പ്രീ-ഫ്യൂഷൻ സ്റ്റെബിലൈസ്ഡ് സ്‌പൈക്ക് പ്രോട്ടീൻ ഉള്ള ഒരു റീകോമ്പിനന്റ് റെപ്ലിക്കേഷൻ ഡെഫിഷ്യന്റ് അഡെനോവൈറസ് വെക്റ്റർ വാക്‌സിൻ ആണ്.
ഈ വാക്‌സിൻ കാൻഡിഡേറ്റ് I, II, III ക്ലിനിക്കൽ പരീക്ഷണങ്ങളിൽ വിജയകരമായ ഫലമാണെന്ന് വിലയിരുത്തി. മൂക്കിലൂടെ തുള്ളി ഉറ്റിച്ച് ഇൻട്രാനാസൽ ഡെലിവറി അനുവദിക്കുന്നതിന് iNCOVACC പ്രത്യേകം രൂപപ്പെടുത്തിയിട്ടുണ്ട്. താഴ്ന്ന, ഇടത്തരം വരുമാനമുള്ള രാജ്യങ്ങളിൽ ചെലവ് കുറഞ്ഞ രീതിയിൽ നാസൽ ഡെലിവറി സംവിധാനം രൂപകൽപ്പന ചെയ്യുകയും വികസിപ്പിക്കുകയും ചെയ്തിട്ടുണ്ട്.
' ഭാരത് ബയോടെക് പ്രസ്താവനയിൽ പറഞ്ഞു. സെൻട്രൽ ഡ്രഗ്സ് സ്റ്റാൻഡേർഡ് കൺട്രോൾ ഓർഗനൈസേഷൻ (സിഡിഎസ്സിഒ) വാക്സിന് പ്രാഥമിക ശ്രേണിയായും ഹെറ്ററോളജിക്കൽ ബൂസ്റ്ററായും ഉപയോഗിക്കുന്നതിന് അനുമതി നൽകി.
കുത്തിവയ്ക്കുന്നതിനു പകരം, മൂക്കിലൂടെ തുള്ളിയായി നൽകാമെന്നതാണു പ്രധാന നേട്ടം. യുഎസിലെ സെന്റ് ലൂയിസ് സർവകലാശാല വികസിപ്പിച്ച സാങ്കേതികവിദ്യ ഉപയോഗപ്പെടുത്തുന്ന വാക്സീൻ സുരക്ഷിതവും മികച്ച പ്രതിരോധ ശേഷി നൽകുന്നതുമാണെന്നു ഭാരത് ബയോടെക് അവകാശപ്പെട്ടിരുന്നു. 2 ഡോസ് 3100 പേരിലും ബൂസ്റ്ററായി 875 പേരിലും നൽകി കമ്പനി ട്രയൽ നടത്തിയിരുന്നു.