Get Updates
Get notified of breaking news, exclusive insights, and must-see stories!

നിതീഷ് കുമാര്‍ പോകുമെന്നറിഞ്ഞിട്ടും ബിജെപി തടഞ്ഞില്ല; പിന്നില്‍ ഹിമാലയന്‍ ലക്ഷ്യം?

ന്യൂദല്‍ഹി: ബിഹാറില്‍ ജെ ഡി യു എന്‍ ഡി എയില്‍ നിന്ന് പുറത്ത് പോകുമെന്ന് നേരത്തെ തന്നെ ബി ജെ പി മനസിലാക്കിയതായി പാര്‍ട്ടി വൃത്തങ്ങള്‍. ബി ജെ പി സഖ്യം ഉപേക്ഷിക്കാനുള്ള നിതീഷ് കുമാറിന്റെ നീക്കം വഞ്ചനയാണെന്നും ഇടയ്ക്കിടെ പക്ഷം മാറുന്നതിലൂടെ അദ്ദേഹത്തിന് ''വിശ്വാസ്യത നഷ്ടപ്പെട്ടു''വെന്നും ബി ജെ പി വൃത്തങ്ങള്‍ എന്‍.ഡി.ടി.വിയോട് പറഞ്ഞു.

ബി ജെ പിയുടെ ഉന്നത നേതാക്കള്‍ നിതീഷ് കുമാറുമായി ബന്ധപ്പെട്ടിട്ടില്ലെന്നും വൃത്തങ്ങള്‍ വ്യക്തമാക്കി. സംഭവങ്ങളുടെ സഞ്ചാരപഥം അറിയാമായിരുന്നിട്ടും, നിതീഷ് കുമാറിനെ തടയാനോ വിശ്വസിപ്പിക്കാനോ ശ്രമിച്ചില്ല എന്നും നേതാക്കള്‍ പറഞ്ഞു.

1

നിതീഷ് കുമാറിന് ദേശീയ അഭിലാഷങ്ങളുണ്ടെന്നും 2024 ലെ പൊതുതിരഞ്ഞെടുപ്പില്‍ പ്രതിപക്ഷത്തെ നയിക്കുന്നത് മികച്ച ഓപ്ഷനായി കാണുന്നതിനാലുമാണിത് എന്നാണ് വൃത്തങ്ങള്‍ പറയുന്നത്. ബി ജെ പിയുടെ ഉന്നത നേതാക്കള്‍ ഇന്നലെ മുതല്‍ സംഭവങ്ങളില്‍ മൗനം പാലിക്കുകയാണ്. കേന്ദ്രമന്ത്രി അമിത് ഷാ നിതീഷ് കുമാറിനെ വിളിച്ചതായും പ്രധാന സംസ്ഥാന നേതാക്കള്‍ തിങ്കളാഴ്ച അദ്ദേഹത്തിന്റെ വീട്ടില്‍ അദ്ദേഹത്തെ കണ്ടതായും റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു.

2

പക്ഷേ അദ്ദേഹത്തിന്റെ തീരുമാനം മാറ്റാന്‍ കഴിഞ്ഞില്ല. ബിഹാറില്‍ ബി.ജെ.പി ഒരു മഹാരാഷ്ട്ര ആവര്‍ത്തിക്കാന്‍ പോകുകയാണെന്ന അദ്ദേഹത്തിന്റെ ബോധ്യമാണ് തീരുമാനത്തിന് പിന്നിലെന്ന് വൃത്തങ്ങള്‍ പറഞ്ഞു. മഹാരാഷ്ട്രയിലെ ഉദ്ധവ് താക്കറെ സര്‍ക്കാരിനെ പിരിച്ച് വിട്ടതുപോലെ, ബി ജെ പി ജനതാദള്‍ യുണൈറ്റഡ് പിളര്‍ത്തി അവര്‍ക്ക് നിയന്ത്രിക്കാന്‍ കഴിയുന്ന ഒരു മുഖ്യമന്ത്രിയെ അവരോധിക്കുമെന്ന് ആശങ്കയുണ്ടായിരുന്നു എന്ന് വൃത്തങ്ങള്‍ പറഞ്ഞു.

3

ആര്‍ സി പി സിംഗിന്റെ നീക്കത്തില്‍ ജെ ഡി യുവിന് സംശയവുമുണ്ടായിരുന്നു. രാജ്യസഭയില്‍ വീണ്ടും അവസരം ലഭിക്കാത്തതിനാല്‍ കേന്ദ്രമന്ത്രിസഭയില്‍ നിന്ന് ആര്‍ സി പി സിംഗിന് രാജി വെക്കേണ്ടി വന്നു. അഴിമതി ആരോപണത്തെ തുടര്‍ന്ന് ആര്‍ സി പി സിംഗ് ജെ ഡി യു വിട്ടു. അതേസമയം ഇനി സംസ്ഥാനത്തെ 243 മണ്ഡലങ്ങളിലും പാര്‍ട്ടി ശ്രദ്ധ കേന്ദ്രീകരിക്കുമെന്ന് ബി ജെ പി വൃത്തങ്ങള്‍ അറിയിച്ചു.

4

2024 ലെ തിരഞ്ഞെടുപ്പില്‍ അവര്‍ ഐക്യ ലോക് ജനശക്തി പാര്‍ട്ടിയുമായും മറ്റ് ചെറിയ പാര്‍ട്ടികളുമായും മത്സരിക്കും. 2015 ലെ തിരഞ്ഞെടുപ്പ് സംസ്ഥാനത്തെ മൂന്ന് പ്രധാന രാഷ്ട്രീയ പാര്‍ട്ടികളില്‍ - (ആര്‍ ജെ ഡി, ജെ ഡി യു, ബി ജെ പി) ഏതെങ്കിലും രണ്ട് പാര്‍ട്ടികള്‍ ഒരുമിച്ച് വിജയകരമായ ഒരു കൂട്ടുകെട്ട് ഉണ്ടാക്കുന്നു എന്നതാണ്.

5

എന്നാല്‍ നിതീഷ് കുമാറിന്റെ ശക്തി കുറയുന്നതോടെ സംസ്ഥാന രാഷ്ട്രീയം വരും വര്‍ഷങ്ങളില്‍ ദ്വിധ്രുവമാകുമെന്ന് വൃത്തങ്ങള്‍ പറഞ്ഞു. ആര്‍ ജെ ഡി (79), കോണ്‍ഗ്രസ് (19), സി പി ഐ (എം-എല്‍) (12), സി പി ഐ (2), സി പി ഐ എം (2), എ ഐ എം ഐ എം (1), സ്വതന്ത്രന്‍ (1), ബി ജെ പി (77), ജെ ഡി യു (45), എച്ച് എ എം (എസ്) (4), എന്നിങ്ങനെയാണ് നിലവിലെ സീറ്റ് നില.

എന്റമ്മോ..പൊളി ഡ്രെസും അടിപൊളി പോസും; പ്രയാഗയുടെ പുത്തന്‍ ചിത്രങ്ങള്‍ കണ്ടോ

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+