നിതീഷ് കുമാറിന്റെ സത്യപ്രതിജ്ഞ ഇന്ന്, തേജസ്വി യാദവ് ഉപമുഖ്യമന്ത്രി
പാട്ന: രാഷ്ട്രീയ പ്രതിസന്ധിക്ക് താല്‍ക്കാലിക വിരാമമിട്ട് കൊണ്ട് ബിഹാറില്‍ പുതിയ സര്‍ക്കാര്‍ ബുധനാഴ്ച അധികാരമേല്‍ക്കും. ഉച്ചയ്ക്ക് രണ്ട് മണിക്കാണ് സത്യപ്രതിജ്ഞ ചടങ്ങ് ആരംഭിക്കുക. ജനതാദള്‍ യുണൈറ്റഡ് (ജെ ഡി യു) നേതാവ് നിതീഷ് കുമാര്‍ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യും. ഇത് എട്ടാം തവണയാണ് ബിഹാര്‍ മുഖ്യമന്ത്രിയായി നിതീഷ് കുമാര്‍ സത്യപ്രതിജ്ഞ ചെയ്യുന്നത്.
ആര് ജെ ഡി നേതാവും നിലവിലെ പ്രതിപക്ഷ നേതാവുമായ തേജസ്വി യാദവ് ഉപമുഖ്യമന്ത്രിയാകും. കോണ്‍ഗ്രസും മന്ത്രിസഭയുടെ ഭാഗമായേക്കും ഇടത് പാര്‍ട്ടികളേയും ചെറുകക്ഷികളേയും പരിഗണിക്കും എന്നാണ് റിപ്പോര്‍ട്ട്. കോണ്‍ഗ്രസിനായിരിക്കും സ്പീക്കര്‍ സ്ഥാനം നല്‍കുക. ഇന്നാണ് ബി ജെ പി നയിക്കുന്ന എന്‍ ഡി എ സഖ്യത്തില്‍ നിന്ന് നിതീഷ് കുമാറും ജെ ഡി യുവും വിട്ട് പോന്നത്.

ഇതിന് പിന്നാലെ മുഖ്യമന്ത്രി സ്ഥാനവും നിതീഷ് കുമാര്‍ രാജിവെക്കുകയായിരുന്നു. ബി ജെ പി ബന്ധം ഉപേക്ഷിച്ചാല്‍ പിന്തുണക്കാമെന്ന് ആര് ജെ ഡി നയിക്കുന്ന മഹാസഖ്യം നിതീഷ് കുമാറിനെ അറിയിച്ചിരുന്നു. മുഖ്യമന്ത്രി സ്ഥാനം രാജി വെച്ചതോടെ തേജസ്വി യാദവും നിതീഷ് കുമാറും ഗവര്‍ണറെ കണ്ട് സര്‍ക്കാരുണ്ടാക്കാന്‍ അവകാശവാദം ഉന്നയിച്ചു.

കോണ്‍ഗ്രസ്, ഇടത് പാര്‍ട്ടികള്‍ എന്നിവര്‍ ഉള്‍പ്പെട്ടതാണ് ആര് ജെ ഡി നയിക്കുന്ന മഹാസഖ്യം. ഇതോടെ 165 പേരുടെ പിന്തുണ നിതീഷ് കുമാറിന് ഉറപ്പിക്കാനായി. ബി ജെ പിയുമായുള്ള കടുത്ത ഭിന്നതയെ തുടര്‍ന്നാണ് നിതീഷ് കുമാര്‍ മുന്നണി വിടുന്നത്. ബി ജെ പിയുമായുള്ള സഖ്യം പാര്‍ട്ടിയെ ദുര്‍ബലമാക്കി എന്നാണ് ജെ ഡി യുവിനുള്ളിലെ ഭൂരിപക്ഷ അഭിപ്രായം.

മഹാരാഷ്ട്രയില്‍ ശിവസേനയെ പിളര്‍ത്തിയതിന് സമാനമായി ജെ ഡി യുവിനേയും പിളര്‍ത്താന്‍ ബി ജെ പി ശ്രമിക്കുന്നുണ്ടെന്ന് നിതീഷ് കുമാറും മനസിലാക്കി. ഇതോടെയാണ് ബി ജെ പിക്ക് അപ്രതീക്ഷിത ഷോക്ക് നല്കി നിതീഷ് കുമാര്‍ മുഖ്യമന്ത്രി സ്ഥാനം രാജി വെച്ചത്. അതേസമയം ചതി ജനം പൊറുക്കില്ല എന്നും, നിതീഷ് കുമാറിന്റെ മുഖ്യമന്ത്രി സ്ഥാനം ഔദാര്യമായിരുന്നു എന്നുമാണ് ബി ജെ പി കേന്ദ്രനേതൃത്വം പ്രതികരിച്ചത്.

അതേസമയം സപ്ത കക്ഷി സര്‍ക്കാര്‍ അധികാരത്തില്‍ വരുമെന്ന് തേജസ്വി യാദവിനൊപ്പം മാധ്യമങ്ങളെ കണ്ട നിതീഷ് കുമാര്‍ വ്യക്തമാക്കുകയും ചെയ്തു. 243 അംഗ നിയമസഭയാണ് ബീഹാറിലുള്ളത്. ഒരു ആര് ജെ ഡി എം എല്‍ എയുടെ മരണത്തെ തുടര്‍ന്ന് നിലവില്‍ ഇത് 242 ആണ് അംഗ സഖ്യ. ആര് ജെ ഡി (79), കോണ്‍ഗ്രസ് (19), സിപിഐ (എം-എല്‍) (12), സി പി ഐ (2), സി പി ഐ എം (2), എഐഎംഐഎം (1), സ്വതന്ത്രന് (1), ബി ജെ പി (77), ജെ ഡി യു (45), എച്ച് എ എം (എസ്) (4), എന്നിങ്ങനെയാണ് സീറ്റ് നില.

എന്‍ ഡി എയിലെ ഏറ്റവും വലിയ ഒറ്റക്കക്ഷിയായിട്ടും നിതീഷ് കുമാറിനെ ബി ജെ പി മുഖ്യമന്ത്രിയാക്കുകയായിരുന്നു. ദേശീയ നേതൃത്വത്തിന്റെ തീരുമാനപ്രകാരമായിരുന്നു ഇത്. എന്നാല്‍ സംസ്ഥാന ബി ജെ പി ഘടകം ഇതിന് എതിര്‍പ്പുള്ളവരായിരുന്നു. നിതീഷ് കുമാര്‍ ഒരു വര്‍ഷവും 9 മാസവും പൂര്‍ത്തിയാക്കിയാണ് രാജി പ്രഖ്യാപിച്ചത്.
എന്റമ്മോ..പൊളി ഡ്രെസും അടിപൊളി പോസും; പ്രയാഗയുടെ പുത്തന്‍ ചിത്രങ്ങള്‍ കണ്ടോ
-
പുതിയ വീടും കാറും സ്വന്തമാക്കും.. ഒപ്പം കൈനിറയെ സ്വര്‍ണവും; ഈ രാശിക്കാര്‍ക്കിനി നല്ലകാലം -
ദുബായില്‍ നിന്ന് സ്വര്‍ണം വാങ്ങാതെ ഇന്ത്യക്കാര്‍... യുഎഇക്കാര്‍ വാങ്ങല്‍ നിര്‍ത്തുന്നുമില്ല; കാരണമിത് -
2% അല്ല, ഡിഎ 3% വര്‍ധിച്ച് 61% മാകും!!? 56,100 രൂപ ശമ്പളമുള്ളവര്‍ക്ക് 90,321 രൂപ കിട്ടും! -
മാളവ്യ രാജയോഗം എല്ലാം മാറ്റി മറിക്കും; ഈ രാശിക്കാരുടെ വിവാഹം നടക്കും, ശമ്പളം വർധിക്കാൻ സാധ്യത! -
സ്വര്‍ണവില കുറഞ്ഞു; 74000 രൂപയ്ക്ക് എട്ട് ഗ്രാം വാങ്ങാം, ആഭരണത്തിന് ഈ സ്വര്‍ണം മതി, പവന് വില -
സ്വര്‍ണം തിരിച്ചുകയറി; ഇന്ന് വന്‍ വില മുന്നേറ്റത്തിന് കാരണം ഇതാണ്, ഇന്നത്തെ പവന് വില -
പലതരം സുഖഭോഗങ്ങള്‍ അനുഭവിക്കാന്‍ അവസരം, ഭാര്യയുടെ ആഗ്രഹങ്ങള്‍ നിറവേറ്റും, ജോലിയിൽ പ്രമോഷൻ, നാൾഫലം -
പൃഥ്വിരാജ് ബോംബേയിൽ ഷൂട്ടിംഗുമായ നടന്നാൽ പോര,ഇടക്ക് നാട്ടിൽ വന്ന് അമ്മയെ കെട്ടിപിടിക്കുകയൊക്കെ വേണം';മേജർ രവി -
സ്കൂൾ അവധി :ചെറിയ പെരുന്നാൾ ആഘോഷമാക്കാം -
യാത്രക്കാര്‍ക്ക് 10000 രൂപയുടെ കൂപ്പണുകള്‍; 246 പൈലറ്റുമാരെ നിയമിച്ചു: ഇന്‍ഡിഗോ ഇനി വലയ്ക്കില്ലെന്ന് കേന്ദ്രം -
അഞ്ജലി നായരും വീണാ നായരും ലക്ഷ്മി പ്രിയയും ഉമ്മൻ ചാണ്ടിയുടെ മരുമകനും, കളം പിടിക്കാൻ ട്വന്റി 20 -
ജനവിധി തേടി ജന്മ നാട്ടിലേക്ക്; കലാപരിപാടികളില്‍ നിന്നും അര്‍ദ്ധ വിരാമം: കുറിപ്പുമായി രമേഷ് പിഷാരടി












Click it and Unblock the Notifications