കല്യാണത്തിന് പണം വാരിയെറിയുന്നവര്‍ക്ക് കടിഞ്ഞാണ്‍ വരുന്നു; കീശ കാലിയാവും! ദരിദ്രര്‍ക്ക് ചിരിക്കാം
അഞ്ച് ലക്ഷത്തിലധികം തുക ചെലവഴിക്കുന്നത് തടയണമെന്നാവശ്യപ്പെടുന്ന സ്വകാര്യ ബില്ലാണ് ചര്‍ച്ചക്ക് വരുന്നത്.
ദില്ലി: കല്യാണ ചെലവ് അമിതമാക്കി ധൂര്‍ത്തടിക്കുന്നവര്‍ക്ക് കടിഞ്ഞാണ്‍ വരുന്നു. അമിതമായി ധൂര്ത്തടിക്കുന്നവരെ സൂക്ഷ്മമായി നിരീക്ഷിക്കാനാണ് ആലോചന. ഇതുസംബന്ധിച്ച ബില്ല് പാര്‍ലമെന്റ് ഉടന്‍ പരിഗണിക്കും.
അഞ്ച് ലക്ഷത്തിലധികം തുക ചെലവഴിക്കുന്നത് തടയണമെന്നാവശ്യപ്പെടുന്ന സ്വകാര്യ ബില്ലാണ് ചര്‍ച്ചക്ക് വരുന്നത്. ഇത്തരത്തില്‍ പണം ചെലവഴിക്കുന്നവരില്‍ നിന്ന് നിശ്ചിത തുക സ്വീകരിച്ച് ദരിദ്ര കുടുംബത്തിലെ പെണ്‍കുട്ടികളുടെ വിവാഹത്തിന് ഉപയോഗിക്കാനാണ് നിര്‍ദേശം. ആഡംബര ഭക്ഷണം വിളമ്പുന്നതിനും നിയന്ത്രണമുണ്ടാവും.

കോണ്‍ഗ്രസ് പാര്‍ലമെന്റംഗം രഞ്ജീത് രഞ്ജനാണ് ഇതുസംബന്ധിച്ച് ബില്ല കൊണ്ടുവന്നത്. ബിഹാറിലെ വിവാദ രാഷ്ട്രീയ നേതാവായ പപ്പു യാദവിന്റെ ഭാര്യയാണ് രഞ്ജീത്. കല്യാണം സ്വന്തം സമ്പത്ത് മറ്റുള്ളവരെ കാണിക്കാനുള്ള മാര്‍ഗമാക്കിയവരാണ് ഇതുമൂലം കുടുങ്ങുക.

ചിലര്‍ അമിതമായി ചെലവഴിച്ച് കെങ്കേമമായി വിവാഹം നടത്തുന്നത് ദരിദ്ര കുടുംബാംഗങ്ങളെ വേദനിപ്പിക്കുന്നുണ്ടെന്നും ഇത്തരത്തില്‍ വലിയ തുക ചെലവഴിച്ച് വിവാഹം നടത്തുന്നവരില്‍ നിന്ന് പാവപ്പെട്ടവരുടെ വിവാഹം നടത്താന്‍ പണം സ്വീകരിക്കണമെന്നുമാണ് ബില്ലിലെ കാതല്‍.

പുതിയ നിര്‍ദേശം മൂലം സമൂഹത്തിന് ദോഷമാണോ നേട്ടമാണോ ഉണ്ടാകുന്നത് എന്ന കാര്യം പരിശോധിച്ച് തീരുമാനമെടുക്കാം. തന്റെ അഭിപ്രായത്തില്‍ സമൂഹത്തിന് നേട്ടമുണ്ടാവുമെന്നാണെന്നും രഞ്ജീത് പിടിഐയോട് പറഞ്ഞു. സമ്പന്നരുടെ പാത ദരിദ്രരും പിന്തുടരേണ്ടി വരുന്ന സാഹചര്യമാണ് നിലവിലുള്ളതെന്നും അത് ദരിദ്രരെ കൂടുതല്‍ കണക്കെണിയിലേക്ക് തള്ളിവിടുന്നുണ്ടെന്നും അവര്‍ അഭിപ്രായപ്പെട്ടു.

മാരേജ് (കംപല്‍സറി രജിസ്ട്രേഷന് ആന്റ് പ്രിവെന്‍ഷന്‍ ഓഫ് വേസ്റ്റ്ഫുള്‍ എക്സ്പെന്റീച്ചര്‍) ബില്ല് ആണ് രഞ്ജീത് അവതരിപ്പിക്കുന്നത്. ബജറ്റ് സമ്മേളനത്തിന്റെ രണ്ടാംപാതിക്ക് പാര്‍ലമെന്റ് ചേരുന്നത് മാര്‍ച്ച് ഒമ്പതുമുതലാണ്. ഈ സമയം ബില്ല് അവതരിപ്പിക്കുമെന്നാണ് അറിയുന്നത്.

കല്യാണ ചെലവിലേക്ക് മാറ്റിവയ്ക്കുന്ന തുക ആദ്യംതന്നെ സര്‍ക്കാരിനെ അറിയിക്കണമെന്ന് ബില്ലില്‍ പറയുന്നു. ഇത് അഞ്ച് ലക്ഷത്തേക്കാള്‍ കൂടുതലുണ്ടെങ്കില്‍ നിശ്ചിത സംഖ്യ ദരിദ്രരുടെ വിവാഹത്തിലേക്ക് വാങ്ങണം. ചെലവഴിക്കുന്ന തുകയുടെ പത്ത് ശതമാനം ദരിദ്ര ക്ഷേമ ഫണ്ടിലേക്ക് വാങ്ങണമെന്നാണ് വ്യവസ്ഥ ചെയ്യുന്നത്.

ബില്ല് സഭയില്‍ പാസാകുകയാണെങ്കില്‍ കല്യാണചടങ്ങിന് 60 ദിവസം മുമ്പ് സര്‍ക്കാരിനെ അറിയിക്കേണ്ടി വരും. വിവാഹത്തിന് വിളിക്കുന്നവരുടെ എണ്ണം, ഭക്ഷണം, മറ്റു ചെലവഴിക്കുന്ന കാര്യങ്ങള്‍ എല്ലാം സര്‍ക്കാരിനെ അറിയിക്കണം. അത് ലംഘിക്കുന്നുണ്ടോ എന്ന് സര്‍ക്കാര്‍ നിരീക്ഷിക്കുകയും ചെയ്യും.
-
1 ലക്ഷം രൂപക്ക് 2 പവൻ സ്വർണം കിട്ടുമോ? സ്വർണ പ്രേമികൾക്ക് ആഘോഷം..വില ഇനിയും കുത്തനെ താഴോട്ട് -
സ്വർണ വില കുറഞ്ഞിട്ടും മലയാളികൾ വാങ്ങുന്നില്ല, ഒരേയൊരു കാരണം; പ്രതിസന്ധി പങ്കുവെച്ച് വ്യാപാരികൾ -
സ്വർണ വില തകർന്ന് താഴെ: ഗ്രാം വില 12,000ത്തിനും താഴേക്ക്? പവൻ വിലയിൽ വമ്പൻ ട്വിസ്റ്റ് ഉണ്ടാകും? -
ഇനി ഒരു മാസത്തേക്ക് തിരിഞ്ഞുനോക്കേണ്ട.. വിഷു വരെ ഈ രാശിക്കാര്‍ക്ക് നല്ലകാലം -
വിലപിടിപ്പുള്ള ഗൃഹോപകരണങ്ങള്‍ വാങ്ങിക്കും, സ്ഥലം മാറ്റത്തിന് ഉത്തരവ് ലഭിക്കും, വിവാഹകാര്യത്തിൽ തീരുമാനം -
സമ്മർ ഇൻ ബെത്ലഹേമിലെ 'ആ രഹസ്യം' പുറത്ത്..';ഡിലീറ്റഡ് വീഡിയോ പങ്കിട്ട് അണിയറക്കാർ..മോഹൻലാലും മഞ്ജു വാര്യരും' -
73 മിനുറ്റ് കൊണ്ട് ബുള്ളറ്റ് ട്രൈയിനിൽ ബെംഗളൂരുവിലെത്താം, ഇതൊക്കെ നടക്കുന്ന കാര്യമാണോ? സോഷ്യൽ മീഡിയാ ചർച്ച -
സ്വർണ വിലയിൽ ഇന്ന് വൻ തകർച്ച; പവന് 2000ത്തിന് മേലെ വീണ്ടും കുറഞ്ഞു,22 കാരറ്റിന് 60,000 രൂപയെങ്കിലും ആകുമോ? -
ശനിയും ചൊവ്വയും ഒരുമിക്കുന്നു; ഈ രാശിക്കാർക്ക് പണം ഒരു പ്രശ്നമാവില്ല, ദാമ്പത്യ ജീവിതം സുഖകരം..! -
സ്വർണ നിക്ഷേപത്തിൽ ചൈനയ്ക്ക് വൻ ജാക്ക്പോട്ട്; കണ്ടെത്തിയത് 1100 ടണ്‍ സ്വർണം,ഇനി ചൈനയെ പിടിച്ചാൽ കിട്ടില്ല -
ബെംഗളൂരു രണ്ടാം എയർപോർട്ട്: ഇത്തവണ കർണാടക രണ്ടും കൽപ്പിച്ച്, പരിഗണനയിൽ ഈ 3 സ്ഥലങ്ങൾ -
ദൈവീകം ഈ ബന്ധം; ഓമിയെ താലോലിച്ച് പ്രധാനമന്ത്രി; ചിത്രങ്ങള്‍ പങ്കുവെച്ച് കൃഷണകുമാര്‍












Click it and Unblock the Notifications