Get Updates
Get notified of breaking news, exclusive insights, and must-see stories!

നിയമസഭാ തിരഞ്ഞെടുപ്പിലെ ദയനീയ പ്രകടനം: ബംഗാൾ ബിജെപിയിൽ കൊഴിഞ്ഞുപോക്ക് തുടരുന്നു, തൃണമൂലിലേക്ക്?

കൊൽക്കത്ത: തൃണമൂൽ കോൺഗ്രസിനെ അട്ടിമറിച്ച് പശ്ചിമബംഗാളിൽ അധികാരത്തിലെത്തുമെന്നായിരുന്നു ബംഗാൾ നിയമസഭാ തിരഞ്ഞെടുപ്പിന് മുമ്പ് ബിജെപി മുന്നോട്ടുവെച്ച വാഗ്ധാനങ്ങളിലൊന്ന്. എന്നാൽ നിയമസഭാ തിരഞ്ഞെടുപ്പിൽ ബിജെപിയുടെ മോശം പ്രകടനത്തിനാണ് ബംഗാൾ ഇത്തവണ സാക്ഷിയായത്. തിരഞ്ഞെടുപ്പിന് മുമ്പ് സുവേന്ദു അധികാരി അടക്കം തൃണമൂൽ കോൺഗ്രസിൽ നിന്ന് നിരവധി പേർ ബിജെപിയിൽ ചേർന്നെങ്കിലും തിരഞ്ഞെടുപ്പ് ഫലം പുറത്തുവന്നതോടെ ബിജെപിയിൽ നിന്ന് കൂടുതൽ പേർ തൃണമൂൽ കോൺഗ്രസിലേക്ക് വരുന്ന കാഴ്ചയ്ക്കാണ് ഇപ്പോൾ ബംഗാൾ സാക്ഷിയാവുന്നത്.

1


ബിജെപിയിൽ നിന്നുള്ള നേതാക്കളും പാർട്ടി പ്രവർത്തകരും കൂട്ടമായി തൃണമൂൽ കോൺഗ്രസിലേക്ക് എത്തുന്നതോടെ പാർട്ടിയുടെ ബംഗാൾ ഘടകത്തിന്റെ അടിത്തറ തന്നെ ഇളകിയതായുള്ള റിപ്പോർട്ടുകളാണ് പുറത്തുവരുന്നത്. 2021ലെ പശ്ചിമബംഗാൾ നിയമസഭാ തിരഞ്ഞെടുപ്പിന് മുമ്പായി ബിജെപിയിലേക്ക് തൃണമൂൽ കോൺഗ്രസിൽ നിന്ന് കനത്ത ഒഴുക്കുണ്ടായെങ്കിലും തിരഞ്ഞെടുപ്പ് മാസങ്ങൾക്ക് ശേഷം ഈ ട്രെൻഡ് തിരിച്ചടിച്ചടിക്കുകയാണ്. പശ്ചിമബംഗാളിൽ 200 സീറ്റ് നേടാൻ കഴിയില്ലെന്ന് തിരഞ്ഞെടുപ്പ് തന്ത്രജ്ഞനായ പ്രശാന്ത് കിഷോറും വ്യക്തമാക്കിയിരുന്നു. 200 ലധികം സീറ്റുകൾ ബിജെപി നേടിയാൽ തിരഞ്ഞെടുപ്പ് തന്ത്രജ്ഞനെന്ന പദവി ഉപേക്ഷിക്കുമെന്ന് അദ്ദേഹം ബിജെപിയെ വെല്ലുവിളിക്കുകയും ചെയ്തിരുന്നു. അദ്ദേഹത്തിന് കീഴിൽ മത്സരത്തനിറങ്ങിയ മമതാ ബാനർജി വീണ്ടും അധികാരത്തിൽ തിരിച്ചെത്തുകയും ചെയ്തിരുന്നു.

2


അടുത്തിടെ നടന്ന നിയമസഭാ തിരഞ്ഞെടുപ്പുകളിൽ പാർട്ടിയുടെ മോശം പ്രകടനത്തെത്തുടർന്ന് ഭരണകക്ഷിയായ തൃണമൂൽ കോൺഗ്രസിലേക്ക് വലിയ തോതിൽ കാൽനടക്കാർ കുടിയേറിയത് ബിജെപിയുടെ ബംഗാൾ ഘടകത്തിന്റെ അടിത്തറ ഇളക്കിയതായി തോന്നുന്നു. നിയമസഭാ തിരഞ്ഞെടുപ്പിന് മുമ്പ് പാർട്ടിക്ക് 79,000 ബൂത്തുകളിൽ 50,000 ബൂത്തുകളിലും പ്രവർത്തകരുടെ സാന്നിധ്യമുണ്ടായിരുന്നുവെങ്കിൽ ഇതി ഇത് ഇപ്പോൾ 40000ലേക്ക് ചുരുങ്ങിയിട്ടുണ്ട്. പശ്ചിമബംഗാളിൽ 294 നിയമസഭാ സീറ്റുകളിലേക്ക് നടന്ന തിരഞ്ഞെടുപ്പിൽ 200-ൽ അധികം സീറ്റുകളിൽ വിജയിക്കുമെന്നായിരുന്നു ബിജെപി പ്രവചിച്ചിരുന്നത്. ഇതിന് പിന്നാലെയാണ് പാർട്ടിയുടെ സ്വാധീനം കുറഞ്ഞത്.

3


ബിജെപിയിലെ ഇപ്പോഴത്തെ ബൂത്ത് തൊഴിലാളികളിൽ 20 മുതൽ 25 ശതമാനം വരെ കഴിഞ്ഞ രണ്ട് മാസമായി യോഗങ്ങളിൽ പങ്കെടുക്കുന്നത് നിർത്തിയെന്നും അവർ അടുത്തുതന്നെ തൃണമൂൽ കോൺഗ്രസിൽ ചേരുമെന്ന് നേതൃത്വം ഭയപ്പെടുന്നുവെന്നുമാണ് ബിജെപി ക്യാമ്പ് വൃത്തങ്ങളെ ഉദ്ധരിച്ച് ന്യൂ ഇന്ത്യൻ എക്സ്പ്രസ് റിപ്പോർട്ട് ചെയ്യുന്നത്. ഇതിനിടെ ബിജെപിയിൽ നിന്ന് തിരഞ്ഞെടുക്കപ്പെട്ട നാല് എംഎൽഎമാർ തൃണമൂലിലേക്ക് കൂറുമാറിയതോടെ ബിജെപി എംഎൽഎമാരുടെ എണ്ണം 71ലേക്ക് ചുരുങ്ങിയിട്ടുണ്ട്. ഇതും ബിജെപിയ്ക്ക് തിരിച്ചടിയാണുണ്ടാക്കിയിട്ടുള്ളത്.

ഭാർത്താവിനൊപ്പം സാന്ദ്രാ തോമസ്.. ഏറ്റവും പുതിയ ചിത്രങ്ങൾ ഏറ്റെടുത്ത് ആരാധകർ

4


ബിജെപി ദേശീയ നേതാവ് ശിവപ്രകാശ് കഴിഞ്ഞ മാസം ബംഗാളിലെ ബിജെപി പ്രവർത്തകരുമായി നടത്തിയ മൂന്ന് ദിവസത്തെ കൂടിക്കാഴ്ചയ്ക്ക് ശേഷമാണ് ബിജെപിയുടെ ബംഗാൾ ഘടകത്തിന്റെ ഇപ്പോഴത്തെ സ്ഥിതിയെക്കുറിച്ചുള്ള നിർണ്ണായക വിവരങ്ങൾ പുറത്തുവരുന്നത്. ഇത് സംബന്ധിച്ച് പാർട്ടി നേതൃത്വം അദ്ദേഹത്തിൽ നിന്ന് റിപ്പോർട്ട് തേടുകയും ചെയ്തിരുന്നു.

5


"മുൻ ദേശീയ ഉപാധ്യക്ഷൻ മുകുൾ റോയ് ഉൾപ്പെടെ നാല് നിയമസഭാംഗങ്ങളുടെ കൂറുമാറ്റത്തിന് പിന്നാലെ ബിജെപിയിലെ വലിയൊരു വിഭാഗം പാർട്ടി പ്രവർത്തകരും പാർട്ടി നേതൃത്വവുമായുള്ള ആശയവിനിമയം വിച്ഛേദിച്ചിട്ടുണ്ട്. ബിജെപിയിലെ
മണ്ഡലം കമ്മിറ്റികൾ സമർപ്പിച്ച റിപ്പോർട്ട് അനുസരിച്ച് ഞങ്ങളുടെ ബൂത്ത് പ്രവർത്തകരിൽ 20 മുതൽ 25 ശതമാനം വരെയുള്ളവർ ഇപ്പോൾ തങ്ങൾക്ക് വേണ്ടി പ്രവർത്തിക്കുന്നത് നിർത്തലാക്കിയെന്നും മറിച്ച് ഭരണകക്ഷിയായ തൃണമൂൽ കോൺഗ്രസിനോട് ചായ് വ് പ്രകടിപ്പിക്കുകയാണെന്നുമാണ് മുതിർന്ന ബിജെപി നേതാവിന്റെ വെളിപ്പെടുത്തതൽ. 2019 ലെ ലോക്സഭാ തിരഞ്ഞെടുപ്പിൽ ബംഗാളിൽ ആഴത്തിലുള്ള കടന്നുകയറ്റത്തിന് ശേഷം പാർലമെന്റിന്റെ കീഴ് സഭയിലെ അംഗങ്ങളുടെ എണ്ണം രണ്ടിൽ നിന്ന് 18 ആയി ഉയർത്തിയ ശേഷം, ബിജെപി താഴേത്തട്ടിൽ 85 ലക്ഷത്തിലധികം അംഗങ്ങളെ ചേർത്തിരുന്നു.

6


2019 ലെ മെമ്പർഷിപ്പ് ക്യാമ്പെയിൻ യാത്രയിൽ ഞങ്ങൾക്ക് വലിയ പ്രതികരണമാണ് ലഭിച്ചത്. ഇതിന്റെ ഭാഗമായി ഫ്ലോട്ട് ചെയ്ത ഒരു പ്രത്യേക നമ്പറിന് ലഭിച്ച മിസ്ഡ് കോളുകളുടെ അടിസ്ഥാനത്തിലാണ് പുതിയ അംഗങ്ങളുടെ എണ്ണം കണക്കാക്കിയത്. മറ്റ് രാഷ്ട്രീയ പാർട്ടികളിൽ നിന്ന് വ്യത്യസ്തമായി, ഞങ്ങളുടെ അംഗങ്ങളിൽ എത്ര പേർ ഇപ്പോഴും റെക്കോർഡിൽ ഞങ്ങളോടൊപ്പമുണ്ടെന്ന് അറിയാൻ ഞങ്ങൾക്ക് ഒരു സംവിധാനവുമില്ലെന്നും നേതാവ് ചൂണ്ടിക്കാണിച്ചു. പാർട്ടിയുടെ അടിത്തറ ശക്തി വിലയിരുത്താനുള്ള ശിവപ്രകാശിന്റെ നിർദ്ദേശത്തിന് ശേഷമാണ് ബംഗാൾ ഘടകത്തിന്റെ യഥാർത്ഥ ചിത്രം പുറത്തുവന്നത്. "അടുത്തിടെ നടന്ന നിയമസഭാ തിരഞ്ഞെടുപ്പിന് തൊട്ടു മുമ്പ് തൃണമൂൽ കോൺഗ്രസിൽ നിന്ന് ബിജെപിയിലേക്ക് വലിയ കൂറുമാറ്റമുണ്ടായി, ഇപ്പോൾ വിപരീത കുടിയേറ്റമാണ് ഉണ്ടായിക്കൊണ്ടിരിക്കുന്നതെന്നും ബിജെപി നേതാവ് പറഞ്ഞു.

7

തെക്കൻ ബംഗാൾ ജില്ലകളിൽ ബിജെപി ചേർന്ന മുൻ തൃണമൂൽ പാർട്ടി നേതാക്കൾ ക്ഷമാപണം ആവശ്യപ്പെട്ട് ഭരണകക്ഷിയുടെ പ്രാദേശിക ഓഫീസുകൾക്ക് മുന്നിൽ ക്യൂ നിൽക്കുന്നതായി കണ്ടു. "ചില സ്ഥലങ്ങളിൽ, അവർ നിരാഹാര സമരം നടത്തുകയും ഭരണകക്ഷിയിലേക്ക് മടങ്ങാൻ അനുവദിക്കണമെന്ന് അഭ്യർത്ഥിക്കുകയും ചെയ്തു. ഈ ഒഴുക്ക് നിയന്ത്രിക്കുന്നതിൽ ഞങ്ങൾ പരാജയപ്പെട്ടു, തൽഫലമായി, ഞങ്ങളുടെ നിലവിലെ ശക്തി വീണ്ടെടുക്കാൻ ശ്രമിക്കുകയാണെന്നാണ് മറ്റൊരു ബിജെപി നേതാവിന്റെ പ്രതികരണം.

8


പശ്ചിമബംഗാൾ ബിജെപിയിൽ നിന്ന് കൂടുതൽ എംഎൽഎമാർ തൃണമൂൽ കോൺഗ്രസിലേക്ക് എത്തുമെന്ന് മുതിർന്ന നേതാവ് മുകുൾ റോയ് അവകാശപ്പെട്ടിരുന്നു. 24 ഓളം ബിജെപി എംഎൽഎമാർ തൃണമൂൽ കോൺഗ്രസിനൊപ്പം ചേരാൻ സന്നദ്ധതയറിയിച്ചിട്ടുണ്ടെന്നാണ് റോയ് ഉന്നയിച്ച വാദം. ബിജെപി വിട്ട് കാളിയാഗഞ്ച് എംഎൽഎ സൌമൻ റോയ് അടുത്ത കാലത്ത് തൃണമൂലിലേക്ക് തിരിച്ചെത്തിയിരുന്നു. ഇതിന് പിന്നാലെയായിരുന്നു ഈ പ്രസ്താവന.

9

പശ്ചിമബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജിയുടെ നേതൃത്വത്തിൽ പ്രവർത്തിക്കാൻ 24 എംഎൽഎമാർ സന്നദ്ധതയറിച്ചിട്ടുണ്ട്. ഇവർക്ക് പിന്നാലെ കൂടുതൽ പേർ തൃണമൂൽ കോൺഗ്രസിലേക്ക് എത്തുമെന്നും മുകൾ റോയ് പറഞ്ഞിരുന്നു. മുകുൾ റോയിയുടെ മകനും ബിജെപി നേതാവുമായ സുഭ്രാൻശുവും തൃണമൂൽ കോൺഗ്രസിലേക്ക് തിരിച്ചെത്തിയിരുന്നു. 2017ൽ തൃണമൂൽ വിട്ട് ബിജെപിയിൽ ചേർന്ന മുകുൾ റോയ് മൂന്ന് വർഷത്തിന് ശേഷമാണ് പാർട്ടിയിലേക്ക് തിരിച്ചെത്തുന്നത്. പശ്ചിമബംഗാൾ നിയമസഭാ തിരഞ്ഞെടുപ്പിന് മുമ്പ് തന്നെ മുകുൾ റോയ് തൃണമൂലിലേക്ക് തിരിച്ചെത്തുമെന്ന റിപ്പോർട്ടുകൾ വ്യാപാകമായിരുന്നുവെങ്കിലും അന്നത് സംഭവിച്ചിരുന്നില്ല.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+