സൽമാൻ ഖാൻ ജയിലിൽ തന്നെ; ഒരു രാത്രി കൂടി കിടന്നേ മതിയാവൂ... കോടതി കനിഞ്ഞില്ല, ജാമ്യഹർജിയിൽ വിധി വൈകും
ജോധ്പുര്‍: കൃഷ്ണമൃഗത്തെ വേട്ടയാടി കൊന്ന കേസില്‍ ബോളിവുഡ് സൂപ്പര്‍ താരം സല്‍മാന്‍ ഖാന് ജയിലില്‍ തന്നെ കഴിയേണ്ടി വരും. ഒരു ദിവസം ജോധ്പുര്‍ സെന്‍ട്രല്‍ ജയിലില്‍ കിടന്ന സല്‍മാന്‍ ഉടന്‍ തന്നെ ജാമ്യം നേടി പുറത്ത് വരും എന്നായിരുന്നു പ്രതീക്ഷിച്ചിരുന്നത്. എന്നാല്‍ സല്‍മാന്‍ ഖാന്റെ ജാമ്യാപേക്ഷയില്‍ വിധിപറയാന്‍ കോടതി മാറ്റി വച്ചിരിക്കുകയാണ്.
ഏപ്രില്‍ ഏഴിന് ശനിയാഴ്ച ആയിരിക്കും കേസില്‍ കോടതി വിധി പറയുക. അതുകൊണ്ട് തന്നെ ഒരു ദിവസം കൂടി സല്‍മാന്‍ ജയിലില്‍ കിടന്നേ മതിയാവൂ എന്ന് ഉറപ്പായിക്കഴിഞ്ഞു.
സല്‍മാന്‍ ജാമ്യത്തിന് അര്‍ഹനാണ് എന്ന് നിയമത്തിന്റെ പഴുതുകള്‍ ഉപയോഗിച്ച് ശക്തമായ വാദം ആയിരുന്നു ജോധ്പൂര്‍ കോടതിയില്‍ ഉയര്‍ന്നത്. എന്നാല്‍ അതിനേയും വെല്ലുന്നതായിരുന്നു പ്രോസിക്യൂഷന്റെ വാദങ്ങള്‍. അടുത്ത ദിവസം ജോധ്പൂര്‍ കോടതി ജാമ്യാപേക്ഷ തള്ളുകയാണെങ്കില്‍ സല്‍മാന്റെ കാര്യം കൂടുതല്‍ കഷ്ടത്തിലാകും. പിന്നീട് ജാമ്യത്തിന് വേണ്ടി ഹൈക്കോടതിയെ സമീപിക്കേണ്ടി വരും. അതിന് ചിലപ്പോള്‍ സമയവും എടുത്തേക്കാം.
20 വര്‍ഷങ്ങള്‍ക്കുള്ളില്‍ അഞ്ച് കേസുകളാണ് സല്‍മാന്‍ ഖാന്‍ നേരിട്ടുകൊണ്ടിരിക്കുന്നത്. അതില്‍ മൂന്നെണ്ണം വന്യമൃഗങ്ങളെ വേട്ടയാടിയ കേസ് ആണ്. ഇതില്‍ തന്നെ രണ്ട് കേസുകളില്‍ കുറ്റവിമുക്തനാവുകയും ചെയ്തു. എന്നാല്‍ ഒരു കേസില്‍ ഇപ്പോഴും അന്തിമ വിധി വന്നിട്ടില്ല. വാഹനം ഇടിച്ചുകയറ്റി ഒരളെ കൊന്ന കേസിലും ആയുധം കൈവശം വച്ച കേസിലും സല്‍മാന്‍ കുറ്റവിമുക്തനാക്കപ്പെടുകയായിരുന്നു.
ബോളിവുഡിന്‍റെ 'ടൈഗര്‍' ജോധ്പൂര്‍ ജയിലില്‍ 106ാം നമ്പറുകാരന്‍.. അയല്‍വാസി വിവാദ ആള്‍ദൈവം ആശാറാം
സെയ്ഫുമൊത്ത് വേട്ടയാടി!! കുരുക്കിലാവുന്നത് ഒറ്റയ്ക്ക്, സല്‍മാന്റെ തലവര മാറ്റിയത് ആ ചിത്രം!!
സല്‍മാനെ ശിക്ഷിച്ചത് മുസ്ലീമായതിനാല്‍, വിവാദ പ്രസ്താവനയുമായി പാക് വിദേശകാര്യമന്ത്രി!!