മുംബൈയിലുടനീളം ചാവേര്‍ സ്ഫോടനങ്ങള്‍; ഗണേശോത്സവത്തിനിടെ ഒരു കോടി ആളുകളെ കൊല്ലുമെന്ന് ഭീഷണി സന്ദേശം
മുംബൈ: ചാവേര്‍ ബോംബ് ഭീഷണിയെ തുടര്‍ന്ന് മുംബൈ നഗരം അതീവ ജാഗ്രതയില്‍. 'ലഷ്കര്‍-ഇ-ജിഹാദി' എന്ന സംഘടനയുടെ പ്രവര്‍ത്തകനെന്ന് അവകാശപ്പെട്ടയാളാണ് ഭീഷണി മുഴക്കിയത്. മുംബൈയിലുടനീളം ഡസന്‍ കണക്കിന് ചാവേര്‍ സ്ഫോടനങ്ങള്‍ നടത്തുമെന്ന് ഭീഷണിപ്പെടുത്തുന്ന വാട്സ്ആപ് സന്ദേശമാണ് മുംബൈ പൊലീസിന് ലഭിച്ചത്. 34 കാറുകളിലായി ചാവേര്‍ ബോംബുകളും 400 കിലോഗ്രാം ആര്‍ഡിഎക്സും സ്ഥാപിച്ചിട്ടുണ്ടെന്നാണ് ഭീഷണി മുഴക്കിയയാള്‍ അവകാശപ്പെട്ടത്.
ഗണേശോത്സവം നാളെ സമാപിക്കാനിരിക്കെയാണ് നഗരത്തെ മുള്‍മുനയില്‍ നിര്‍ത്തിയ സന്ദേശമെത്തിയത്. 2008-ല്‍ നടന്ന മുംബൈ ഭീകരാക്രമണത്തിന്റെ നടുക്കുന്ന ഓര്‍മകള്‍ ഉള്ളതിനാല്‍ ഭീഷണി സന്ദേശത്തെ അതീവ ഗൗരവത്തോടെയാണ് മുംബൈ പൊലീസ് കാണുന്നത്. മുംബൈ ട്രാഫിക് പൊലീസ് ഹെല്‍പ്പ് ലൈന്‍ നമ്പറിലാണ് ഭീഷണി സന്ദേശം ലഭിച്ചത്. നഗരത്തെ മുഴുവന്‍ നടുക്കുന്ന തുടര്‍ സ്ഫോടനങ്ങള്‍ നടത്തുമെന്നായിരുന്നു സന്ദേശം. 34 വാഹനങ്ങളിലായി 400 കിലോഗ്രാം ആര്‍ഡിഎക്സ് വഹിച്ച 34 മനുഷ്യ ബോംബുകള്‍ സ്ഥാപിച്ചിട്ടുണ്ടെന്നും സന്ദേശം അയച്ചയാള്‍ അവകാശപ്പെടുന്നു.

10 ദിവസത്തെ ഗണേശോത്സവത്തിന്റെ സമാപന ചടങ്ങായ അനന്ത് ചതുര്‍ത്ഥി ആഘോഷത്തോടനുബന്ധിച്ച് മുംബൈ നഗരം മുഴുവന്‍ പൊലീസിന്റെ സുരക്ഷാ വലയത്തിലാണ്. ഇന്ത്യയുടെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള ലക്ഷക്കണക്കിന് ആളുകളാണ് ഈ ദിവസങ്ങളില്‍ ഗണേശോത്സവത്തില്‍ പങ്കെടുക്കുന്നത്. ആഘോഷങ്ങള്‍ക്കിടെയാണ് ആശങ്ക വര്‍ധിപ്പിച്ച് ഇന്നലെ ട്രാഫിക് പൊലീസിന്റെ കണ്ട്രോള് റൂമിലെ വാട്സ്ആപ് ഹെല്‍പ്പ് ലൈനിലേക്ക് ഭീഷണി സന്ദേശം ലഭിച്ചത്. ഇതോടെ സംസ്ഥാനത്തുടനീളം സുരക്ഷ ഇരട്ടിയാക്കിയതായി പൊലീസ് അറിയിച്ചു.
ഗണേശോത്സവത്തിന്റെ സമാപന ചടങ്ങിനോട് അനുബന്ധിച്ച് വിഗ്രഹങ്ങള്‍ നിമജ്ജനം ചെയ്യുന്നത് കാണാന്‍ നഗരത്തിലുടനീളം ലക്ഷക്കണക്കിന് ആളുകളാണ് എത്തിച്ചേര്‍ന്നിട്ടുള്ളത്.
34 കാറുകളിലായി ചാവേറുകളുടെ ശരീരത്തില്‍ ഘടിപ്പിച്ച 400 കിലോ ആര്‍ഡിഎക്സ് പൊട്ടിത്തെറിക്കുമെന്നും ഒരു കോടി ആളുകളെ കൊല്ലുമെന്നും ഭീഷണി സന്ദേശത്തില്‍ പറയുന്നു. ഇതുകൂടാതെ 14 പാകിസ്ഥാന് ഭീകരര്‍ ഇന്ത്യയിലേക്ക് നുഴഞ്ഞുകയറിയിട്ടുണ്ടെന്നും ഭീഷണി സന്ദേശത്തില്‍ പറയുന്നു. മുംബൈ പൊലീസ് അതീവ ജാഗ്രതയിലാണെന്നും സംസ്ഥാനത്തുടനീളം സുരക്ഷ വര്‍ധിപ്പിച്ചിട്ടുണ്ടെന്നും ഭീഷണിയുടെ എല്ലാ വശങ്ങളും അന്വേഷിച്ചുകൊണ്ടിരിക്കുകയാണെന്നും പൊലീസ് പറഞ്ഞു.
കഴിഞ്ഞ തിങ്കളാഴ്ച മഹാരാഷ്ട്രയിലെ താനെ ജില്ലയില്‍ റെയില്‍വേ സ്റ്റേഷനില്‍ സ്ഫോടനം നടത്തുമെന്ന് വ്യാജ ബോംബ് ഭീഷണി മുഴക്കിയതിന് 43 വയസുള്ള ഒരാളെ അറസ്റ്റ് ചെയ്തിരുന്നു. ഓഗസ്റ്റിലും തെക്കന്‍ മുംബൈയിലെ ഗിര്ഗാവിലുള്ള ഇസ്കോണ്‍ ക്ഷേത്രത്തിന് വ്യാജ ബോംബ് ഭീഷണി ലഭിച്ചിരുന്നു. ഇ-മെയിലിലാണ് ഭീഷണി സന്ദേശം ലഭിച്ചത്. പരിശോധനയില്‍ സന്ദേശം വ്യാജമാണെന്ന് തെളിഞ്ഞു.
-
സ്വർണ വിലയിൽ ഇന്ന് വൻ തകർച്ച; പവന് 2000ത്തിന് മേലെ വീണ്ടും കുറഞ്ഞു,22 കാരറ്റിന് 60,000 രൂപയെങ്കിലും ആകുമോ? -
വിലപിടിപ്പുള്ള ഗൃഹോപകരണങ്ങള്‍ വാങ്ങിക്കും, സ്ഥലം മാറ്റത്തിന് ഉത്തരവ് ലഭിക്കും, വിവാഹകാര്യത്തിൽ തീരുമാനം -
ശനിയും ചൊവ്വയും ഒരുമിക്കുന്നു; ഈ രാശിക്കാർക്ക് പണം ഒരു പ്രശ്നമാവില്ല, ദാമ്പത്യ ജീവിതം സുഖകരം..! -
ദൈവീകം ഈ ബന്ധം; ഓമിയെ താലോലിച്ച് പ്രധാനമന്ത്രി; ചിത്രങ്ങള്‍ പങ്കുവെച്ച് കൃഷണകുമാര്‍ -
സമ്മർ ഇൻ ബെത്ലഹേമിലെ 'ആ രഹസ്യം' പുറത്ത്..';ഡിലീറ്റഡ് വീഡിയോ പങ്കിട്ട് അണിയറക്കാർ..മോഹൻലാലും മഞ്ജു വാര്യരും' -
ഉടൻ ശസ്ത്രക്രിയക്ക് വിധേയമാകണമെന്നാണ് ഡോക്ടർ അറിയിച്ചത്;രോഗാവസ്ഥ പങ്കുവെച്ച് നടൻ കണ്ണൻ സാഗർ -
സ്വര്‍ണവില റെക്കോഡ് തിരുത്തിയെഴുതും.. വിചാരിച്ചതിലും വേഗത്തില്‍ തന്നെ..! അവലോകനം ഇങ്ങനെ -
1 ലക്ഷം രൂപക്ക് 2 പവൻ സ്വർണം കിട്ടുമോ? സ്വർണ പ്രേമികൾക്ക് ആഘോഷം..വില ഇനിയും കുത്തനെ താഴോട്ട് -
"യുദ്ധം പെട്ടെന്ന് അവസാനിക്കുമെന്ന് തോന്നുന്നില്ല, പെട്രോളും ഗ്യാസും ഡീസലും പഴയത് പോലെ കൊടുക്കില്ല" -
ബെംഗളൂരുവിലെ ഹെബ്ബാൾ മുതൽ സിൽക്ക് ബോർഡ് വരെ തുരങ്കപാത; 16.74 കി.മീ ദൈർഘ്യം, ചിലവ് 17,698 കോടി, വൈകുമോ? -
ബിജെപിയുടെ മൂന്നാംഘട്ട സ്ഥാനാർത്ഥി പട്ടിക പ്രഖ്യാപിച്ചു; കൃഷ്ണകുമാറിനെ ഒഴിവാക്കി, വിവേക് ഗോപൻ അരുവിക്കരയിൽ -
'ഞാൻ എഴുതിയ മോഹൻലാലിന്റെ പേരിലെ പുസ്തക പ്രകാശത്തിന് ക്ഷണിച്ചില്ല, പരിപാടി അലങ്കോലമായി'; ശാന്തിവിള ദിനേശ്












Click it and Unblock the Notifications