ഡാനിഷ് അലിയെ പാർട്ടിയില്‍ നിന്നും പുറത്താക്കി ബിഎസ്പി: നടപടി മഹുവയെ പിന്തുണച്ചതിനോ?
ഡല്‍ഹി: ഉത്തർപ്രദേശിലെ അംറോഹയിൽ നിന്നുള്ള എംപി ഡാനിഷ് അലിയെ പാർട്ടിയില്‍ നിന്നും പുറത്താക്കി ബി എസ് പി അധ്യക്ഷ മായാവതി. പാർട്ടി വിരുദ്ധ നടപടികളുടെ പേരിലാണ് നടപടി. എത്തിക്സ് കമ്മിറ്റി റിപ്പോർട്ടിന്റെ പശ്ചാത്തലത്തില്‍ തൃണമൂല്‍ കോണ്‍ഗ്രസ് എംപി മഹുവ മെയ്ത്രയെ പുറത്താക്കിയതിനെതിരായി ശക്തമായ പ്രതിഷേധം രേഖപ്പെടുത്തിയ ഡാനിഷ് അലി പാർലമെന്റില്‍ പ്ലക്കാർഡേന്തി ഒറ്റയാള്‍ പ്രതിഷേധം നടത്തുകയും ചെയ്തിരുന്നു.
എത്തിക്സ് കമ്മറ്റിയിലെ അംഗമായ അലി, മൊയ്‌ത്രയോട് ചോദിച്ച "മാന്യവും അധാർമ്മികവുമായ" ചോദ്യങ്ങളിൽ പ്രതിഷേധിച്ച അഞ്ച് പ്രതിപക്ഷ എംപിമാരിൽ ഒരാള്‍ കൂടിയാണ്. സെപ്റ്റംബറിൽ ലോക്‌സഭയിൽ ബി ജെ പി എംപി രമേഷ് ബിധുരി നടത്തിയ വംശീയ അധിക്ഷേപത്തിന്റെയും ഇരയായിരുന്നു ഡാനിഷ് അലി. സംഭവത്തില്‍ ബി ജെ പി മാപ്പ് പറഞ്ഞെങ്കിലും ഡാനിഷ് അലിയുടെ പരാതി നിലവില്‍ പാർലമെന്റ് പ്രിവിലേജ് കമ്മിറ്റിയുടെ പരിഗണനയിലാണ്.

ഓഗസ്റ്റിൽ, ഇന്ത്യൻ യോഗത്തിന് മുമ്പ് ജെഡിയു നേതാവും ബിഹാർ മുഖ്യമന്ത്രിയുമായ നിതീഷ് കുമാറിനെ ഡാനിഷ് അലി സന്ദർശിച്ചത് വലിയ രീതിയിലുള്ള ചർച്ചകള്‍ക്ക് ഇടയാക്കിയിരുന്നു. ബി എസ് പി പ്രതിപക്ഷ സഖ്യത്തിന്റെ ഭാഗമല്ലാതെ തുടരുന്ന സാഹചര്യത്തിലായിരുന്നു എംപിയുടെ സന്ദർശനം. സന്ദർശനം വ്യക്തിപരമാണെന്നും വിദ്യാർത്ഥി നേതാവായിരുന്ന കാലം മുതൽ നിതീഷ് കുമാറിനെ തനിക്ക് അറിയാമെന്നുമായിരുന്നു എംപി അന്ന് വിശദീകരിച്ചത്.
ജെഡി(എസ്) നേതാവായിരുന്ന അലി 2019ൽ എസ്പിയുമായി സഖ്യത്തിൽ മത്സരിച്ചപ്പോൾ ബിഎസ്പി ടിക്കറ്റിൽ എംപിയായി തിരഞ്ഞെടുക്കപ്പെടുകയായിരുന്നു. അലി മൊയ്‌ത്രയെ പിന്തുണച്ചതും പരസ്യമായി പ്രസ്താവനകൾ നടത്തിയതും പാർട്ടി നേതൃത്വത്തെ അസ്വസ്ഥമാക്കിയെന്നാണ് ബിഎസ്‌പി വൃത്തങ്ങൾ വ്യക്തമാക്കുന്നത്
'പാർട്ടിയുടെ നയങ്ങൾക്കും പ്രത്യയശാസ്ത്രത്തിനും അച്ചടക്കത്തിനും എതിരായി ഒരു പ്രസ്താവനയും നടത്തരുതെന്ന് നിങ്ങളോട് പലതവണ വാക്കാൽ ആവശ്യപ്പെട്ടിരുന്നു. എന്നിട്ടും നിങ്ങൾ പാർട്ടിക്കെതിരെ തുടർച്ചയായി പ്രവർത്തിക്കുകയാണ്.' സസ്പെന്‍ഷന്‍ വിവരം പങ്കുവെച്ചുകൊണ്ട് അലിക്ക് നല്‍കിയ കത്തില്‍ ബി എസ് പി ദേശീയ ജനറൽ സെക്രട്ടറി സതീഷ് ചന്ദ്ര മിശ്ര പറഞ്ഞു.
2018ലെ കർണാടക നിയമസഭാ തിരഞ്ഞെടുപ്പ് വരെ എച്ച് ഡി ദേവഗൗഡയുടെ പാർട്ടി അംഗമായി പ്രവർത്തിച്ചിരുന്നുവെന്നും 2019ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ അലിക്ക് ബിഎസ്പി ടിക്കറ്റ് നൽകുകയായിരുന്നുവെന്നും കത്തിൽ ബിഎസ്പി ഓർമിപ്പിക്കുന്നുണ്ട്.
അതേസമയം, പാർട്ടി വിരുദ്ധ പ്രവർത്തനമൊന്നും നടത്തിയിട്ടില്ലെന്ന് ഡാനിഷ് അലി വ്യക്തമാക്കി. ബി എസ് പിയെ ശക്തിപ്പെടുത്താനാണ് ആത്മാർഥമായി ശ്രമിച്ചിട്ടുള്ളത്. അംറോഹയിലെ ജനങ്ങൾ അതിന് സാക്ഷിയാണ്. ബി ജെ പി സർക്കാറിന്റെ ജനവിരുദ്ധ നയങ്ങളെ തീർച്ചയായും എതിർത്തിട്ടുണ്ട്. അത് ഇനിയും തുടരുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
-
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
പ്രധാനമന്ത്രി ഒരുപാടു കാര്യങ്ങള്‍ പറഞ്ഞു; ഓമിക്ക് കൊടുത്ത ചോക്ലേറ്റ് നിധി പോലെ സൂക്ഷിച്ചുവച്ചിട്ടുണ്ട് -
പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; ഏപ്രിൽ മുതൽ പണമിടപാടുകളിൽ ജാഗ്രത, ഇല്ലെങ്കിൽ പണി കിട്ടും! -
സ്വര്‍ണം തിരിച്ചുകയറി; എണ്ണ വീണു, ട്രംപിന്റെ ഒറ്റ പ്രഖ്യാപനത്തോടെ വിപണിയില്‍ ട്വിസ്റ്റ്, ചര്‍ച്ചയില്‍ പ്രതീക്ഷ -
സ്വര്‍ണം ഊരി നല്കി സ്ത്രീകള്‍; ഒരു മാസത്തെ ശമ്പളം നല്കി എംഎല്‍എ, ഇന്ത്യയോട് നന്ദി പറഞ്ഞ് ഇറാന് -
ശുക്രൻ തെളിയും വൈകാതെ; ഈ രാശിക്കാർ പുതിയ കാറും വീടും വാങ്ങും, സ്വത്ത് തർക്കങ്ങൾ പരിഹരിക്കും! -
പൊന്നും പണവും കൈയിലേക്ക്...; ഈ രാശിക്കാര്‍ക്കിനി രാജയോഗത്തിന് സമാനമായ നേട്ടം -
ഏപ്രില്‍ 1 മുതല്‍ ശമ്പള ഘടന മാറും..! കൈയില്‍ കിട്ടുന്ന ശമ്പളം കുറയുമോ? അറിയേണ്ടതെല്ലാം -
ഹണി റോസിനെ വിട്ട് മൊണാലിസയെ എത്തിച്ച ബോച്ചെയുടെ തന്ത്രം ജയിച്ചു; എന്നാല്‍ സര്‍ക്കാര്‍ പെടുമോ? -
കേരളത്തിലെ ഈ ജില്ലയ്ക്ക് പറയാനുള്ളത് 'നാണക്കേടിന്റെ' തിരഞ്ഞെടുപ്പ് ചരിത്രം; ഇത്തവണ മാറുമോ -
അഖില്‍ ഇന്ന് പറയുന്നത് നാളെ മാറ്റിപ്പറയും.. മറുപടി രണ്ട് വര്‍ഷം കഴിഞ്ഞ് തരാം; പരിഹസിച്ച് പിഷാരടി -
ജയിച്ച ആദ്യ സിനിമാക്കാരൻ എംഎൽഎ ആയില്ല- നിയമസഭയിലെ സിനിമാ വിശേഷങ്ങൾ












Click it and Unblock the Notifications