Get Updates
Get notified of breaking news, exclusive insights, and must-see stories!

ഡാനിഷ് അലിയെ പാർട്ടിയില്‍ നിന്നും പുറത്താക്കി ബിഎസ്പി: നടപടി മഹുവയെ പിന്തുണച്ചതിനോ?

ഡല്‍ഹി: ഉത്തർപ്രദേശിലെ അംറോഹയിൽ നിന്നുള്ള എംപി ഡാനിഷ് അലിയെ പാർട്ടിയില്‍ നിന്നും പുറത്താക്കി ബി എസ് പി അധ്യക്ഷ മായാവതി. പാർട്ടി വിരുദ്ധ നടപടികളുടെ പേരിലാണ് നടപടി. എത്തിക്സ് കമ്മിറ്റി റിപ്പോർട്ടിന്റെ പശ്ചാത്തലത്തില്‍ തൃണമൂല്‍ കോണ്‍ഗ്രസ് എംപി മഹുവ മെയ്ത്രയെ പുറത്താക്കിയതിനെതിരായി ശക്തമായ പ്രതിഷേധം രേഖപ്പെടുത്തിയ ഡാനിഷ് അലി പാർലമെന്റില്‍ പ്ലക്കാർഡേന്തി ഒറ്റയാള്‍ പ്രതിഷേധം നടത്തുകയും ചെയ്തിരുന്നു.

എത്തിക്സ് കമ്മറ്റിയിലെ അംഗമായ അലി, മൊയ്‌ത്രയോട് ചോദിച്ച "മാന്യവും അധാർമ്മികവുമായ" ചോദ്യങ്ങളിൽ പ്രതിഷേധിച്ച അഞ്ച് പ്രതിപക്ഷ എംപിമാരിൽ ഒരാള്‍ കൂടിയാണ്. സെപ്റ്റംബറിൽ ലോക്‌സഭയിൽ ബി ജെ പി എംപി രമേഷ് ബിധുരി നടത്തിയ വംശീയ അധിക്ഷേപത്തിന്റെയും ഇരയായിരുന്നു ഡാനിഷ് അലി. സംഭവത്തില്‍ ബി ജെ പി മാപ്പ് പറഞ്ഞെങ്കിലും ഡാനിഷ് അലിയുടെ പരാതി നിലവില്‍ പാർലമെന്റ് പ്രിവിലേജ് കമ്മിറ്റിയുടെ പരിഗണനയിലാണ്.

danish-ali-

ഓഗസ്റ്റിൽ, ഇന്ത്യൻ യോഗത്തിന് മുമ്പ് ജെഡിയു നേതാവും ബിഹാർ മുഖ്യമന്ത്രിയുമായ നിതീഷ് കുമാറിനെ ഡാനിഷ് അലി സന്ദർശിച്ചത് വലിയ രീതിയിലുള്ള ചർച്ചകള്‍ക്ക് ഇടയാക്കിയിരുന്നു. ബി എസ് പി പ്രതിപക്ഷ സഖ്യത്തിന്റെ ഭാഗമല്ലാതെ തുടരുന്ന സാഹചര്യത്തിലായിരുന്നു എംപിയുടെ സന്ദർശനം. സന്ദർശനം വ്യക്തിപരമാണെന്നും വിദ്യാർത്ഥി നേതാവായിരുന്ന കാലം മുതൽ നിതീഷ് കുമാറിനെ തനിക്ക് അറിയാമെന്നുമായിരുന്നു എംപി അന്ന് വിശദീകരിച്ചത്.

ജെഡി(എസ്) നേതാവായിരുന്ന അലി 2019ൽ എസ്പിയുമായി സഖ്യത്തിൽ മത്സരിച്ചപ്പോൾ ബിഎസ്പി ടിക്കറ്റിൽ എംപിയായി തിരഞ്ഞെടുക്കപ്പെടുകയായിരുന്നു. അലി മൊയ്‌ത്രയെ പിന്തുണച്ചതും പരസ്യമായി പ്രസ്താവനകൾ നടത്തിയതും പാർട്ടി നേതൃത്വത്തെ അസ്വസ്ഥമാക്കിയെന്നാണ് ബിഎസ്‌പി വൃത്തങ്ങൾ വ്യക്തമാക്കുന്നത്

'പാർട്ടിയുടെ നയങ്ങൾക്കും പ്രത്യയശാസ്ത്രത്തിനും അച്ചടക്കത്തിനും എതിരായി ഒരു പ്രസ്താവനയും നടത്തരുതെന്ന് നിങ്ങളോട് പലതവണ വാക്കാൽ ആവശ്യപ്പെട്ടിരുന്നു. എന്നിട്ടും നിങ്ങൾ പാർട്ടിക്കെതിരെ തുടർച്ചയായി പ്രവർത്തിക്കുകയാണ്.' സസ്പെന്‍ഷന്‍ വിവരം പങ്കുവെച്ചുകൊണ്ട് അലിക്ക് നല്‍കിയ കത്തില്‍ ബി എസ് പി ദേശീയ ജനറൽ സെക്രട്ടറി സതീഷ് ചന്ദ്ര മിശ്ര പറഞ്ഞു.

2018ലെ കർണാടക നിയമസഭാ തിരഞ്ഞെടുപ്പ് വരെ എച്ച് ഡി ദേവഗൗഡയുടെ പാർട്ടി അംഗമായി പ്രവർത്തിച്ചിരുന്നുവെന്നും 2019ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ അലിക്ക് ബിഎസ്പി ടിക്കറ്റ് നൽകുകയായിരുന്നുവെന്നും കത്തിൽ ബിഎസ്പി ഓർമിപ്പിക്കുന്നുണ്ട്.

അതേസമയം, പാർട്ടി വിരുദ്ധ പ്രവർത്തനമൊന്നും നടത്തിയിട്ടില്ലെന്ന് ഡാനിഷ് അലി വ്യക്തമാക്കി. ബി എസ് പിയെ ശക്തിപ്പെടുത്താനാണ് ആത്മാർഥമായി ശ്രമിച്ചിട്ടുള്ളത്. അംറോഹയിലെ ജനങ്ങൾ അതിന് സാക്ഷിയാണ്. ബി ജെ പി സർക്കാറിന്‍റെ ജനവിരുദ്ധ നയങ്ങളെ തീർച്ചയായും എതിർത്തിട്ടുണ്ട്. അത് ഇനിയും തുടരുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+